നെരുദ പാടിയത് പോലെ ഇന്ന് ഈ രാത്രിയില്‍ എനിക്ക് എത്രെയും തീവ്രമായി ഒന്ന് കരയുവാന്‍ സാധിച്ചിരുന്നെങ്കില്‍ ...എന്നിലെ പ്രണയം ആ കണ്ണ് നീരില്‍ ഒഴുകി ..ആ ചൂടേറ്റു എങ്കിലും അവനു സുഖമായി ഉറങ്ങാല്‍ കഴിഞ്ഞിരുന്നെങ്കില്‍ ..പകര്‍ന്നു നല്‍കിയ പ്രണയത്തിനും താലോലിച്ച കൈകള്‍ക്കും തണലായിരുന്ന ഹൃദയത്തിനും ഒരു ആശ്വാസം ലഭിചിരുന്നെനെ ..സങ്കല്പങ്ങള്‍ക്കും തീവ്രമായി പ്രണയം മാറ്റുരച്ചപ്പോള്‍ തോറ്റു പോയി ..തോറ്റു പോയി ..!!ഇനിയൊരു ജെന്മം ഉണ്ടെങ്കില്‍ പ്രണയം വറ്റിവരണ്ട മനസ്സുമായി ജനിക്കാതിരിക്കട്ടെ...!!!
ദിവസങ്ങളുടെ മോഹക്കാഴ്ച്ചകള്‍ എന്നിലെ അന്വേഷിയെ ജീവിത പശ്ചാതലങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്നു ..
2013, ഒക്‌ടോബർ 20, ഞായറാഴ്‌ച
പ്രണയം
എന്നോ മനസ്സില്‍ ആവിക്ഷ്ക്കരിച്ച പ്രണയം ഒരു സമസ്യ പോലെ എന്നിലേക്ക് മെല്ലെ എത്തി ചേര്‍ന്ന് ഉറക്കം വരാതിരുന്ന ഇമകളെ തഴുകിയുറക്കി സ്വപ്നങ്ങള്‍ക്ക് നിറഭേദങ്ങള്‍ നല്‍കി എന്‍റെ രാത്രിയും പകലും വിഹായസ്സിലേക്ക് ഉയര്‍ത്തി ലോകം മുഴുവന്‍ ആ കണ്ണുകളില്‍ ദര്‍ശിച്ചു രാത്രിയുടെ യാമങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത വാക്ത്താരകള്‍ ആയി എനിക്കും അര്‍ത്ഥമുള്ള ഒരു ആത്മാവ് ഉണ്ട് എന്ന് അന്വര്തമാക്കിയ പ്രണയം ....
ഒരു ഇടവേള ആവശ്യം എന്ന് തോന്നിയപ്പോള്‍ ആവാം ..കാറ്റും വെളിച്ചവും പൂവും കായും മനുഷ്യരും മൃഗങ്ങളും ഒന്നും ഇല്ലാത്ത ..അല്ല ,,സ്വബോധത്തില്‍ തിരിച്ചറിയാത്ത ഇരുട്ടിലേക്ക് അയാള്‍ ഒളിച്ചോട്ടം നടത്തിയത് ..ഭ്രാന്തനെന്നോ മാനസികരോഗിയെന്നോ വിളിച്ചപ്പോഴും അയാള്‍ തെല്ലും അലോസരപ്പെടാതിരുന്നത്, ഒരുപക്ഷെ അയാള്‍ക്കുള്ളിലെ ഭ്രാന്തു ആ അന്തകാരത്തെ മറനീക്കി അയാള്‍ക്ക് മാത്രം കാണുവാന്‍ പാകത്തിന് ഒളിഞ്ഞും തെളിഞ്ഞും അയാള്‍ക്ക് മുന്നില്‍ കളിച്ചതിനാലാവാം ...ഇപ്പൊള്‍ അയാള്‍ സ്വതന്ത്രന്‍ ആണ് ..പിരിമുറുക്കങ്ങള്‍ ഇല്ല ..ചുറ്റും ഓടി കളിക്കുന്ന നിഴലുകള്‍ ഇല്ല ..ആധികളോ കടപ്പാടുകളോ ബന്ധങ്ങളോ ഇല്ല.... എല്ലാം ഒരു പുക മറക്കുള്ളില്‍ ഒളിപ്പിച്ചു അയാള്‍ മയങ്ങി ....!!!അക്ഷരങ്ങള്‍ വാക്കുകള്‍ ആയോ വരികളായോ കഥകള്‍ ആയോ അലിഞ്ഞിറങ്ങി കടലാസുകളെ നനയിച്ചപ്പോഴും ,അതിനെ ചുരുട്ടിയും മടക്കിയും നിവര്‍ത്തിയും നാനാവിധം ആക്കിയപ്പോഴും അറിഞ്ഞില്ല ...അറിഞ്ഞിരുന്നില്ല ആ അക്ഷരങ്ങളെ കൂട്ടി ചേര്‍ത്ത ഒരു ഭ്രാന്തന്‍റെ വേദനയില്‍ കുതിര്‍ന്ന ആസക്തി..!!
അമ്പലത്തില്‍ ഉത്സവത്തിനു കൊടിയേറി...ഭക്ത്യാദരങ്ങളോടെ തൊഴുകയ്യോടെ ഒരു കൂട്ടം പാവം മനുഷ്യര്‍ ..തോന്നിപ്പോകുന്നു ലോകത്തിന്‍റെ മാറ്റം ഇവര്‍ അറിഞ്ഞില്ലേ ..ഉവ്വ് ..അറിഞ്ഞു ..ഇടയിലൂടെ തിങ്ങി നിരങ്ങി ചില അസുരവിത്തുകള്‍ ഭക്തിയെ ഭേദിച്ച് മൊബൈലുമായി ..!!!ഇന്നും ഈ നാടിനു അശേഷം മാറ്റമില്ല ..എന്ന് തോന്നുന്നു ..മുണ്ടും നേര്യതും ഉടുത്ത പിന്‍തലമുറക്കാരെ പിന്തള്ളി 'ഞാന്‍ സുന്ദരിയല്ലേ 'എന്നാ മട്ടില്‍ പുതിയ കസവ് മുണ്ടുടുത്ത് മുടിയില്‍ തുളസിക്കതിരും നെറ്റിയില്‍ ചന്ദനവും ആയി ന്യൂ ജെനെറെക്ഷന്‍ തരംഗം ഒന്നും ഏല്‍ക്കാത്ത പെണ്‍കുട്ടികള്‍ ..അവരെ കാണാന്‍ എന്നാ വണ്ണം ഇത്തവണയും അമ്പലപ്പറമ്പില്‍ ഒരു കൂട്ടം വാനരസംഘം ഉണ്ട് ...ഇതാ ഇപ്പൊ നല്ല കഥ ..ഈ കുട്ട്യോളൊക്കെ കൊടിയേറ്റ് കണ്ടു ഭഗവാന്റെ അനുഗ്രഹം വാങ്ങാന്‍ വന്നിട്ട് ചിന്തിക്കടയുടെ മുന്‍പില്‍ ചെന്ന് ബലൂണും വളയും മാലയും ഒക്കെ ചൂണ്ടി കരച്ചില്‍ മേളം ആരംഭിച്ചിരിക്കുന്നു ..ചന്ദനത്തിന്റെയും എണ്ണയുടെയും സുഗന്ധത്തെ ഒരു നിമിഷം മാറ്റി നിര്‍ത്തി കരിമരുന്നിന്റെ മണം അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു..കൊടിയേറി ..!!ഇനി ഏഴു ദിവസം ഉത്സവം ..ബാല്യം തിരിച്ചു കിട്ടുന്ന നാളുകള്‍ ..ഇത്തവണ എങ്കിലും ഈ നെറ്റിപ്പട്ടവും ചൂടി നിരന്നു നില്‍ക്കുന്ന ഗജവീരന്മാരില്‍ ഒരാളെ എങ്കിലും തൊടണം ...ഇടയ്ക്ക് നോക്കി പണ്ട് ആനവാല്‍ തരാം എന്ന് പറഞ്ഞു പറ്റിച്ചു ന്‍റെ കയ്യില്‍ നിന്നും പഴവും ശര്‍ക്കരയും ആനയ്ക്ക് കൊടുക്കാന്‍ ആണെന്നും പറഞ്ഞു വാങ്ങിയിട്ട് പോയ പാപ്പാന്‍ ഇത്തവണ എങ്കിലും വന്നിട്ടുണ്ടോയെന്നു ..?വഷളന്‍...... !അതിനു ശേഷം അയാളെ കണ്ടിട്ടേയില്ല ..
2013, മാർച്ച് 26, ചൊവ്വാഴ്ച
മഴ ..!!
പുറത്ത് ഇടവമാസക്കാറ്റ് വീശിയടിക്കുന്നു.പ്രകൃതി മഴയെ സ്വാഗതം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് .പകലത്തെ ചൂട് ,അതിന്‍റെ താക്കീതായിരുന്നു.ജനാല തുറന്നു പുറത്തേക്ക് നോക്കി ..ആകാശം കറുത്തിരുണ്ട് ഒരു ഭയാനക രൂപം സൃഷ്ടിച്ചിരിക്കുന്നു ..മരങ്ങളും ചെടികളും പുല്‍ക്കൊടിപോലും പ്രകൃതിയുടെ താണ്ഡവത്തില്‍ നിറഞ്ഞാടുന്നു .എന്തിനെയോ കണ്ടു ഭയപ്പെട്ടതുപോലെ കൂടണയാന്‍ വെമ്പുന്ന പക്ഷികള്‍ ..കാറ്റ് മുഖത്ത് തട്ടി ചിരിച്ചുല്ലസ്സിച്ചു നീങ്ങിയപ്പോള്‍ ഒരു കുഞ്ഞു മഴത്തുള്ളി അതിന്‍റെ സൌഹൃദം മുഖത്തറിയിച്ച് കടന്നു പോയി ...!!
''ഉണ്ണീ ..മഴ വരുന്നു ,അകത്തു കയറിക്കോളൂ..''മാധവിയമ്മയാണ്..എന്നെക്കാള്‍ കാര്യമാണ് മാധവിയമ്മക്ക് ഉണ്ണിയെ .ഉണ്ണിയെന്നുള്ള ആ വിളി ദശാബ്ദങ്ങള്‍ക്കുള്ളിലേക്ക് എന്‍റെ ഓര്‍മ്മയെ പായിച്ചു ...
''ഉണ്ണിമോളെ മഴ നനയല്ല് കേട്ടോ ..നാളെ സ്കൂളില്‍ പോകേണ്ടതല്ലേ..''ദശാബ്ദങ്ങള്‍ക്ക് പിന്നിലിരുന്നു അമ്മ വിളിക്കുന്നത് എനിക്കിപ്പോഴും കേള്‍ക്കാം .അമ്മ ..ഇന്ന് ഞാന്‍ അനുഭവിക്കുന്ന നക്ഷ്ടങ്ങളില്‍ ഏറ്റവും വലുത് .അനേകം കൈയികള്‍ക്കുമേല്‍ ഒരു ചെറുവിരലിനു ശക്തിയുണ്ടെന്നു തെളിയിച്ച എന്‍റെ അമ്മ ..പുതിയ യൂണിഫോമും ബാഗുമൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് .എത്ര പൈസയില്ലെങ്കിലും അച്ഛന് നിര്‍ബന്ധമാണ് സ്കൂള്‍ തുറക്കുന്ന ആദ്യ ദിവസം പുത്തന്‍ യൂണിഫോമിട്ട് ഞാന്‍ സ്കൂളില്‍ പോകണമെന്ന് .ഒരു യൂണിഫോം പോലും സ്വന്തമായി ഇല്ലാതെ ചേട്ടന്മാരുടെ കീറിയ യൂണിഫോമിന്റെ അവകാശിയാകേണ്ടിവന്ന ചെറുപ്പകാലത്തിനോടുള്ള വാശിയായിരിക്കാം അത് .
മഴ കനക്കുമ്പോള്‍ അച്ഛന്‍റെ മുഖത്തുള്ള ആ ഭയം ചെറിയ കുട്ടി ആയിരുന്നെങ്കിലും എനിക്കറിയാമായിരുന്നു .പലക കൊണ്ടുണ്ടാക്കിയ നാല് മരക്കാലില്‍ നില്‍ക്കുന്ന ആ കൊച്ചു വീട് മറിയാന്‍ പ്രാര്‍ത്ഥനയില്‍ ഒരംശം കുറഞ്ഞാല്‍ മതിയാകും .വെള്ളം ഓരോ ഇഞ്ച് കയറുമ്പോഴും അച്ഛന്‍ വീടിനുള്ളില്‍ എടുത്തുവെയ്ക്കുന്ന ഇഷ്ടികകളുടെ എണ്ണം കൂടിയിരിക്കും .ഞാന്‍ ഓര്‍ക്കുന്നുണ്ട് ,മുട്ടറ്റം വെള്ളത്തില്‍ നിന്ന് അമ്മ ഭക്ഷണം ഉണ്ടാക്കിയതും ,ഇഷ്ടിക വെച്ച് പൊക്കിയ കട്ടിലില്‍ ഇരുന്നു താഴെ മീനുകള്‍ തത്തിക്കളിക്കുന്നത് കണ്ടു ഞാന്‍ രസിച്ചതും എല്ലാം ..ചുറ്റുമുള്ള വീടുകളില്‍ ആരും കാണില്ല .എല്ലാവരും ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയിട്ടുണ്ടാവും.രാത്രി ഇടിവെട്ടി മഴ പെയ്യുമ്പോള്‍ ,അച്ഛനും അമ്മയും നടുക്ക് ഞാനും കെട്ടിപ്പിടിച്ചു കിടക്കും ..അവര്‍ ഉറങ്ങുന്നുണ്ടാവില്ല .ഇഷ്ടിക പൊക്കത്തിനും അധികമായി വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങള്‍ വീട് വിട്ടു അടുത്തുള്ള വീട്ടില്‍ അന്തിയുറങ്ങാന്‍ പോകും .കഴുത്തറ്റം വെള്ളത്തില്‍ ഒരു പാതിരാത്രി അച്ഛന്‍ എന്നെയും കൊണ്ട് അടുത്ത വീട്ടില്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു .പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്ക് ബന്ധുജനങ്ങള്‍ അന്യമായിരുന്ന കാലം ..
ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു ചിത്രം ഗര്‍ഭിണിയായ അമ്മയുടെ നിസഹായാവസ്ഥയാണ്.ജോലി കഴിഞ്ഞു വന്നു ,സ്കൂള്‍ വിട്ടു പാര്‍ട്ടി ഓഫീസില്‍ വന്നിരിക്കുന്ന എന്നെയും കൊണ്ട് വഴി മുഴുവന്‍ വെള്ളത്തില്‍ നീന്തി വന്നിട്ട് വീടിന്‍റെ സൈഡിലുള്ള കയ്യാലയില്‍ നിന്ന് കരഞ്ഞത് .അപ്പോഴേ നില്‍ക്കുന്നത് അരയറ്റം വെള്ളത്തില്‍ ..തണുത്തു മരച്ചു ഇടവപ്പാതിയില്‍ നനഞ്ഞു ..താഴോട്ടു ഇറങ്ങിയാല്‍ കഴുത്തോളം വെള്ളം ..പാവം എന്ത് ഭയന്നിട്ടുണ്ടാവും അന്ന് ..!!
സന്തോക്ഷങ്ങള്‍ മാത്രം നിറഞ്ഞു നിന്ന ആ കൊച്ചു വീട്ടില്‍ ,കരിവിളക്കിന്‍റെ നിഴലില്‍ ഇടയ്ക്കിടയ്ക്ക് കയറിവന്നു ഭയപ്പെടുത്തുന്ന മഴ ..വഴിയിലൂടെ ഒരു വള്ളമോ മറ്റോ പോയാല്‍ നാലുപാടും അച്ഛന്‍റെ കണ്ണോടും..ഓളം തട്ടി ആ കുടില് താഴെ വീണാലോ ??
വര്‍ഷങ്ങള്‍ ഞങ്ങളെ കാത്തു പരിപാലിച്ച ആ കൊച്ചു വീട് മറ്റൊരു ഇടവപ്പാതിയില്‍ ,പുതിയ വീടിന്‍റെ ജനലില്‍ കൂടി മഴയെ ഭയമില്ലാതെ ആസ്വദിക്കവേ എന്‍റെ കണ്മുന്‍പില്‍ തകര്‍ന്നു വീണു ..രക്ഷകന്‍റെ നടനം അവസാനിപ്പിച്ച്....!!!
''ഉണ്ണീ ..മഴ വരുന്നു ,അകത്തു കയറിക്കോളൂ..''മാധവിയമ്മയാണ്..എന്നെക്കാള്‍ കാര്യമാണ് മാധവിയമ്മക്ക് ഉണ്ണിയെ .ഉണ്ണിയെന്നുള്ള ആ വിളി ദശാബ്ദങ്ങള്‍ക്കുള്ളിലേക്ക് എന്‍റെ ഓര്‍മ്മയെ പായിച്ചു ...
''ഉണ്ണിമോളെ മഴ നനയല്ല് കേട്ടോ ..നാളെ സ്കൂളില്‍ പോകേണ്ടതല്ലേ..''ദശാബ്ദങ്ങള്‍ക്ക് പിന്നിലിരുന്നു അമ്മ വിളിക്കുന്നത് എനിക്കിപ്പോഴും കേള്‍ക്കാം .അമ്മ ..ഇന്ന് ഞാന്‍ അനുഭവിക്കുന്ന നക്ഷ്ടങ്ങളില്‍ ഏറ്റവും വലുത് .അനേകം കൈയികള്‍ക്കുമേല്‍ ഒരു ചെറുവിരലിനു ശക്തിയുണ്ടെന്നു തെളിയിച്ച എന്‍റെ അമ്മ ..പുതിയ യൂണിഫോമും ബാഗുമൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് .എത്ര പൈസയില്ലെങ്കിലും അച്ഛന് നിര്‍ബന്ധമാണ് സ്കൂള്‍ തുറക്കുന്ന ആദ്യ ദിവസം പുത്തന്‍ യൂണിഫോമിട്ട് ഞാന്‍ സ്കൂളില്‍ പോകണമെന്ന് .ഒരു യൂണിഫോം പോലും സ്വന്തമായി ഇല്ലാതെ ചേട്ടന്മാരുടെ കീറിയ യൂണിഫോമിന്റെ അവകാശിയാകേണ്ടിവന്ന ചെറുപ്പകാലത്തിനോടുള്ള വാശിയായിരിക്കാം അത് .
മഴ കനക്കുമ്പോള്‍ അച്ഛന്‍റെ മുഖത്തുള്ള ആ ഭയം ചെറിയ കുട്ടി ആയിരുന്നെങ്കിലും എനിക്കറിയാമായിരുന്നു .പലക കൊണ്ടുണ്ടാക്കിയ നാല് മരക്കാലില്‍ നില്‍ക്കുന്ന ആ കൊച്ചു വീട് മറിയാന്‍ പ്രാര്‍ത്ഥനയില്‍ ഒരംശം കുറഞ്ഞാല്‍ മതിയാകും .വെള്ളം ഓരോ ഇഞ്ച് കയറുമ്പോഴും അച്ഛന്‍ വീടിനുള്ളില്‍ എടുത്തുവെയ്ക്കുന്ന ഇഷ്ടികകളുടെ എണ്ണം കൂടിയിരിക്കും .ഞാന്‍ ഓര്‍ക്കുന്നുണ്ട് ,മുട്ടറ്റം വെള്ളത്തില്‍ നിന്ന് അമ്മ ഭക്ഷണം ഉണ്ടാക്കിയതും ,ഇഷ്ടിക വെച്ച് പൊക്കിയ കട്ടിലില്‍ ഇരുന്നു താഴെ മീനുകള്‍ തത്തിക്കളിക്കുന്നത് കണ്ടു ഞാന്‍ രസിച്ചതും എല്ലാം ..ചുറ്റുമുള്ള വീടുകളില്‍ ആരും കാണില്ല .എല്ലാവരും ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയിട്ടുണ്ടാവും.രാത്രി ഇടിവെട്ടി മഴ പെയ്യുമ്പോള്‍ ,അച്ഛനും അമ്മയും നടുക്ക് ഞാനും കെട്ടിപ്പിടിച്ചു കിടക്കും ..അവര്‍ ഉറങ്ങുന്നുണ്ടാവില്ല .ഇഷ്ടിക പൊക്കത്തിനും അധികമായി വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങള്‍ വീട് വിട്ടു അടുത്തുള്ള വീട്ടില്‍ അന്തിയുറങ്ങാന്‍ പോകും .കഴുത്തറ്റം വെള്ളത്തില്‍ ഒരു പാതിരാത്രി അച്ഛന്‍ എന്നെയും കൊണ്ട് അടുത്ത വീട്ടില്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു .പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്ക് ബന്ധുജനങ്ങള്‍ അന്യമായിരുന്ന കാലം ..
ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു ചിത്രം ഗര്‍ഭിണിയായ അമ്മയുടെ നിസഹായാവസ്ഥയാണ്.ജോലി കഴിഞ്ഞു വന്നു ,സ്കൂള്‍ വിട്ടു പാര്‍ട്ടി ഓഫീസില്‍ വന്നിരിക്കുന്ന എന്നെയും കൊണ്ട് വഴി മുഴുവന്‍ വെള്ളത്തില്‍ നീന്തി വന്നിട്ട് വീടിന്‍റെ സൈഡിലുള്ള കയ്യാലയില്‍ നിന്ന് കരഞ്ഞത് .അപ്പോഴേ നില്‍ക്കുന്നത് അരയറ്റം വെള്ളത്തില്‍ ..തണുത്തു മരച്ചു ഇടവപ്പാതിയില്‍ നനഞ്ഞു ..താഴോട്ടു ഇറങ്ങിയാല്‍ കഴുത്തോളം വെള്ളം ..പാവം എന്ത് ഭയന്നിട്ടുണ്ടാവും അന്ന് ..!!
സന്തോക്ഷങ്ങള്‍ മാത്രം നിറഞ്ഞു നിന്ന ആ കൊച്ചു വീട്ടില്‍ ,കരിവിളക്കിന്‍റെ നിഴലില്‍ ഇടയ്ക്കിടയ്ക്ക് കയറിവന്നു ഭയപ്പെടുത്തുന്ന മഴ ..വഴിയിലൂടെ ഒരു വള്ളമോ മറ്റോ പോയാല്‍ നാലുപാടും അച്ഛന്‍റെ കണ്ണോടും..ഓളം തട്ടി ആ കുടില് താഴെ വീണാലോ ??
വര്‍ഷങ്ങള്‍ ഞങ്ങളെ കാത്തു പരിപാലിച്ച ആ കൊച്ചു വീട് മറ്റൊരു ഇടവപ്പാതിയില്‍ ,പുതിയ വീടിന്‍റെ ജനലില്‍ കൂടി മഴയെ ഭയമില്ലാതെ ആസ്വദിക്കവേ എന്‍റെ കണ്മുന്‍പില്‍ തകര്‍ന്നു വീണു ..രക്ഷകന്‍റെ നടനം അവസാനിപ്പിച്ച്....!!!
2013, മാർച്ച് 23, ശനിയാഴ്‌ച
പടുജെന്മമം(അഞ്ചാം ഭാഗം)
ഉച്ചസമയം ആയത് കൊണ്ടാവാം ബസില്‍ നന്നേ ആളു കുറവാണു .ചൂടുകാറ്റ് അകത്തേക്ക് വീശി അടിക്കുന്നു .
മുക്കൂട്ടുതറ-ഒരു വര്‍ഷത്തിനു മുന്‍പാണ് ആദ്യമായി ആ സ്ഥലം കേള്‍ക്കുന്നത് .ഇന്ന് ആ ദിവസം ഓര്‍ക്കുമ്പോള്‍ വെള്ളയില്‍ പൊതിഞ്ഞ രണ്ടു ശരീരങ്ങള്‍ ആണ് കണ്മുന്നില്‍ തെളിഞ്ഞു വരുന്നത് -അപ്പച്ചനും അമ്മച്ചിയും ;അവള്‍ ഒന്ന് വിതുമ്പി .കണ്ണുകള്‍ അവളുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കവിഞ്ഞൊഴുകി .സാരി തലപ്പുകൊണ്ട് ആരും കാണാതിരിക്കാന്‍ അവള്‍ ആ കണ്ണുനീര്‍ തുടച്ചു .ജെമ്മ തന്‍റെ കൈകള്‍ ചുരുട്ടി പിടിച്ചു..ആ തണുപ്പ് ഇന്നും ആ കൈകളില്‍ ഉണ്ട് .
ജോണിക്കുട്ടി ജെമ്മയില്‍ തന്നെ കണ്ണ് നട്ടിരിക്കുകയാണ്.അവളെ കാണാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്ന ആകാംക്ഷ ,വഴി മദ്ധ്യേ തോന്നിയ സംശയം കലര്‍ന്ന ചോദ്യങ്ങള്‍ ,കണ്ടപ്പോള്‍ ഉണ്ടായ നിസംഗത-മിന്നുകെട്ടു സ്വപ്നം കണ്ടു നടന്ന പെണ്‍കുട്ടി ആണ് .എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത് .എങ്കിലും ഒരു ചോദ്യം ബാക്കി ,നാട്ടുകാരുടെ ശാപവാക്കുകള്‍ സ്വീകരിക്കാന്‍ മാത്രം അവള്‍ എങ്ങനെ ആണ് അധപതിച്ചത് ...????
കമ്പിയില്‍ തല ചായ്ച്ചു ജെമ്മ ഇരിക്കുകയാണ് .നഖം കൊണ്ട് കമ്പിയുടെ തുരുമ്പിനെ മറക്കുന്ന പെയിന്‍റ്നെ അവള്‍ ചുരണ്ടിയെടുക്കുന്നു -തുരുമ്പില്‍ വെള്ളപൂശിയ ജീവിതങ്ങള്‍ ...
....................................................................
.............................................
മുറിയുടെ ഇരുട്ടില്‍ രണ്ടു ദിവസമായി അതേ കിടപ്പാണ് .ഒരു നിമിഷം കൊണ്ട് എല്ലാം നക്ഷ്ടപ്പെട്ടു ജീവിതത്തില്‍ ഒറ്റപ്പെട്ടവള്‍ --കരഞ്ഞു വീര്‍ത്ത കണ്പോലകള്‍ മുന്‍പോട്ടുള്ള ജീവിതത്തെ ഓര്‍ത്തു ഭയന്നിട്ടാവണം ഇറുക്കി അടച്ചിരിക്കുന്നു .
''മോളേ ...''(അവള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി )
ആ നിഴല്‍ തന്‍റെ അടുത്തേക്കാണ് നടന്നു വരുന്നത് .പേടിച്ചു കണ്ണുകള്‍ വീണ്ടും ഇറുക്കി അടച്ചു .കൈകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ,ചുരുണ്ട് കിടന്നു .
''മോളേ ..ഇത് ഞാന്‍ ആണ് ..പാപ്പിച്ചായന്‍'' .അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു നോക്കി .
'ങ്ഹാ,പാപ്പിച്ചായന്‍ ആണ്,കൈകളും കാലുകളും പയ്യെ അയഞ്ഞു തുടങ്ങി .
''എന്തൊരു കിടപ്പാ കുഞ്ഞേ ഇത് ?പോയവരോ പോയി ,ഇനി അതോര്‍ത്തു ....ഇത്തിരി കഞ്ഞി വെള്ളമെങ്കിലും കുടിച്ചൂടെ,ദേ,ഞാന്‍ ഇത്തിരി കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് ,എഴുനേറ്റു ഇത് കുടിച്ചേ .''
പാപ്പിചായന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ അവള്‍ എഴുന്നേറ്റു ഭിത്തിയില്‍ ചാരി ഇരുന്നു .
'' കഴിക്കു കുഞ്ഞേ ..''-പാപ്പിച്ചായന്‍ .
''വേണ്ട പാപ്പിചായാ (അവള്‍ വിതുമ്പി )എനിക്കൊന്നും ഇപ്പൊ ഇറങ്ങില്ല .''
പാപ്പിച്ചായന്‍ --''അത് പറഞ്ഞാല്‍ പറ്റൂല്ല ,രണ്ടു വറ്റെലും കഴിച്ചേ പറ്റൂ ,ത്രേസ്യ പ്രത്യേകം പറഞ്ഞതാ ,ആടിനെ ചവിട്ടിക്കാന്‍ ആളു വരും ,അല്ലേ അവളും പോന്നേനെ എന്‍റെ കൂടെ .''
പാപ്പിചായന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ജെമ്മ എഴുന്നേറ്റു എന്തോ കഴിച്ചെന്നു വരുത്തി .വീണ്ടും അതേ കിടപ്പ് തന്നെ .
'ങ്ഹാ,വീണ്ടും കിടന്നോ ?എനിക്ക് മോളോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് .''
എന്താണ് ചോദിയ്ക്കാന്‍ ഉള്ളത് എന്നാ ഭാവത്തില്‍ അവള്‍ അയാളെ നോക്കി .
പാപ്പിച്ചായന്‍ കസേരയില്‍ ഇരുന്നു .
''ഇത്രയും ദിവസം കുഞ്ഞിനു കൂട്ടിനു അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു ,അവരാണ് വെച്ച് വിളമ്പി തന്നത് .എത്ര ദിവസം ഞങ്ങള്‍ക്ക് ഇങ്ങനെ തരാനാകും .''
''എന്താണ് പാപ്പിച്ചായന്‍ പറഞ്ഞു വരുന്നത് ?'ജെമ്മ ചോദിച്ചു
''ഉടനെ മോള് ഒരു ജോലിക്ക് ശ്രെമിക്കണം.'
ജെമ്മ -'ജോലിയോ ?പാപ്പിചായാ ...ഞാന്‍ ...''
പാപ്പിച്ചായന്‍ -''വേണം മോളേ ,ഇനി അതിനൊരു മാറ്റം ഇല്ല ,കുഞ്ഞിനു അധികം പഠിത്തം ഒന്നുമില്ല എന്ന് അറിയാം .പിന്നെ ,ഞാന്‍ കുഞ്ഞിന്റെ അപ്പച്ചനും അമ്മച്ചിയും പണിയെടുത്തിരുന്ന ഇഷ്ടിക കളത്തില്‍ പറഞ്ഞിട്ടുണ്ട് .കുഞ്ഞു നാളെ തന്നെ ചെന്ന് മുതലാളിയെ ഒന്ന് കാണ്,,ഞാനും വരാം ,എന്തായാലും പട്ടിണി കിടക്കെണ്ടല്ലോ ....ഹാ ,പിന്നെ പോകും മുന്‍പ് ,കല്ലറയില്‍ പോയി പ്രാര്‍ഥിചിട്ട് പോയാല്‍ മതി .എന്നാല്‍ പിന്നെ ഞാന്‍ ഇറങ്ങുവാ .''
പാപ്പിച്ചായന്‍ യാത്ര പറഞ്ഞു ഇറങ്ങി .
കുറച്ചു സമയം കൂടി ജെമ്മ അതേ ഇരിപ്പ് തുടര്‍ന്നു.
''ഇനിയും ഇങ്ങനെ ഇരുന്നാല്‍ ...?''
'' ജെമ്മാ..""
''അമ്മച്ചീ .."(അവള്‍ ഞെട്ടി ചിന്തയില്‍ നിന്നുണര്‍ന്നു )
ചുറ്റും ഇരുട്ട് ,അവള്‍ ഉറക്കെ കരഞ്ഞു ,എഴുനേറ്റു വരാന്തയിലേക്ക് നടന്നു .വെറുതെ ആ തൂണില്‍ ചാരി അവള്‍ നില്‍ക്കുകയാണ് .അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്വരങ്ങള്‍ അവിടെയൊക്കെ അലയടിക്കുന്നതായി അവള്‍ക്കു തോന്നി .മുറ്റത്ത് അവരുടെ ചലനമറ്റ ശരീരങ്ങള്‍ കിടത്തിയിരുന്ന ഭാഗത്തേക്ക് അവളുടെ കണ്ണുകള്‍ പോയി .ആ ചിത്രങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞപ്പോള്‍ .അതില്‍ നിന്നും രെക്ഷപെടാന്‍ എന്ന വണ്ണം അകത്തേക്ക് ഓടി ,വാതില്‍ കൊട്ടിയടച്ചു .ആ ഇരുട്ട് അവളെ വല്ലാതെ ഭയപ്പെടുത്തി .
ലൈറ്റ് ഇട്ടു അവള്‍ അടുക്കളയിലേക്ക് നടന്നു .
പാതി കത്തി തീര്‍ന്ന വിറക്,ചാരം കൂടി കിടക്കുന്നു .പാതകത്തില്‍ ചായ തണുത്തു ഉറഞ്ഞിരിക്കുന്നു,മിച്ചറും ഉപ്പേരിയും ചിതറി കിടക്കുന്നു .അവര്‍ക്ക് കൊടുക്കാന്‍ എടുത്തു വെച്ചതാണ് .
''അയാള്‍ ...അയാള്‍ ആണ് എല്ലാത്തിനും കാരണം ,അയാളാണ് എന്നെ അനാഥ ആക്കിയത് ''.ജെമ്മ കോപം കൊണ്ട് വിറച്ചു ..പൊട്ടിക്കരഞ്ഞു .
''കര്‍ത്താവേ,ഞാന്‍ ...ഇനി എന്ത് ചെയ്യും ..??
കരയുന്തോറും ഒരു ആശ്വാസം ലെഭിക്കുന്നതായി അവള്‍ക്കു തോന്നി .എഴുന്നേറ്റു അടുക്കള ഒക്കെ വൃത്തിയാക്കി .അരിപാത്രത്തില്‍ തപ്പി നോക്കി .ഒരു നേരത്തെക്ക് ഉള്ള അരിയുണ്ട് .അത് കഴിഞ്ഞാല്‍ ......?
''ങ്ഹാ ,നാളെ ചൂളയില്‍ ഒന്ന് പോയി നോക്കണം .''കഞ്ഞി കുടിച്ചതിനു ശേഷം അവള്‍ വീണ്ടും കയറി കിടന്നു .
പിറ്റേ ദിവസം രാവിലെ ഒരു പുതിയ ഉന്മേഷത്തോടെ ആണ് അവള്‍ എഴുന്നേറ്റത് .കുളിച്ചു .കല്ലറയില്‍ പോയി കുറച്ചു നേരം പ്രാര്‍ത്ഥിച്ചു .എന്തുകൊണ്ടോ പള്ളിയില്‍ കയറാന്‍ തോന്നിയില്ല .തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പാപ്പിചായന്‍ കാത്തു നില്‍ക്കുന്നു .
''മോള് പള്ളിയില്‍ പോയതായിരുന്നല്ലേ ?..നന്നായി ''.
ജെമ്മ -''പാപ്പിചായന്‍ ഇരിക്ക് .ഞാന്‍ ചായ എടുക്കാം .''
പാപ്പിചായന്‍ :-ചായ ഒന്നും വേണ്ട കൊച്ചേ,നീ വേഗം ഒന്ന് ഇറങ്ങിക്കേ,പോയിട്ട് എനിക്ക് പിടിപ്പതു പണി ഉള്ളതാ,അവരാരും നിന്‍റെ സമയത്തിന് നോക്കിയിരിക്കില്ല ''.
''എന്നാ ,നമ്മുക്ക് ഇപ്പൊ തന്നെ പോയേക്കാം പാപ്പിച്ചായ്യാ.''
വഴി നീളെ പാപ്പിചായന്റെ ഉപദേശങ്ങള്‍ ആയിരുന്നു .
''ഇതാ ,ആ കാണുന്നത് ആണ് ചൂള,കര്‍ത്താവിനെ വിചാരിച്ചു വാ .''
ചുറ്റും ഇഷ്ടികകള്‍ അടുക്കി വെച്ചിരിക്കുന്നു .ചില സ്ഥലങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട് .കുറച്ചു മാറി അടുക്കി വെച്ചിരിക്കുന്ന ഇഷ്ടികയുടെ മുകളില്‍ വെള്ള ജുബ്ബയും മുണ്ട് ഉടുത്തു ഒരാള്‍ ഇരിക്കുന്നു ,അരികില്‍ പകുതി കുടിച്ചു തീര്‍ത്ത ചായ ,ചുണ്ടത്തു പുകയുന്ന ചുരുട്ട് ,തോളതിട്ടിരിക്കുന്ന്ന വേഷ്ടി ഇടയ്ക്കിടെ വീശുന്നുണ്ട് .എന്തെല്ലാമോ അടുത്ത് നില്‍ക്കുന്ന ആളോട് പറയുന്നു .
ചെന്നത് അറിയിക്കാനായി പാപ്പിചായന്‍ ഒന്ന് ചുമച്ചു .
'' ങ്ഹാ ,പാപ്പിയോ ...എന്താടോ ?
പപ്പിചായന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു ,''ഇതാണ് ..ഇങ്ങോട്ട് നീങ്ങി നിലക്ക് പെണ്ണേ,ഞാന്‍ പറഞ്ഞില്ലെയോ ..ഓ നമ്മുടെ മരിച്ചു പോയ ....''
'''ഓ ,ഇന്നലെ പറഞ്ഞ കിടാവ് ..പാപ്പി പറഞ്ഞത് കൊണ്ട് മാത്രമാണ്,അല്ലെങ്കില്‍ ഇങ്ങനെ ഉള്ള കിളുന്തു പെണ്‍പിള്ളെരെ ഇവിടെ പണിക്ക് നിര്‍ത്തില്ല ..പണി എടുക്കില്ലാന്നെ .പാപ്പീ ,താന്‍ പറഞ്ഞിട്ടില്ലേടോ എല്ലാം .''
''ഉവ്വേ .''പാപ്പിചായന്‍ അനുസരണയോടെ മൂളി .
''ദേ.കേട്ടല്ലോ കൊച്ചേ ,മുതലാളി പറയുന്നത് കേട്ട് നിന്നോള്ളന്നം ഇവിടെ ,വെറുതെ എനിക്ക് പാട് ഉണ്ടാക്കരുത് .''പാപ്പിചായന്‍ .
ജെമ്മ എല്ലാം തല കുലുക്കി സമ്മതിച്ചു
പാപ്പിചായന്‍ മുതലാളിയോട് ,''എന്നാ പിന്നെ പാപ്പി അങ്ങോട്ട് ...''
''ഉം,എന്നാ താന്‍ അങ്ങോട്ട് ചെല്ല് പാപ്പി .തന്നെ ഞാന്‍ പിന്നെ കണ്ടോളാം .''-മുതലാളി പറഞ്ഞു നിര്‍ത്തിയിട്ടു ജെമ്മയോടു പോക്കൊളാന്‍ ആഗ്യം കാട്ടി .
ജെമ്മ ചൂളയിലേക്ക് നടന്നു .
ഇഷ്ടിക അടുക്കി വെക്കുന്ന പണി ആണ് കൊടുത്തത് .വൈകുന്നേരം ആയപ്പോഴേക്കും അവള്‍ നന്നേ ക്ഷീണിച്ചു .കൈ എവിടെയൊക്കെയോ മുറിഞ്ഞിരിക്കുന്നു .
''എങ്ങനെ ഉണ്ട് പെണ്ണേ പണി ,വെയിലത്ത് നിന്ന് തുടങ്ങുമ്പോള്‍ ഈ അഴകൊക്കെ അങ്ങ് ഒടയും,ആദ്യം ആയത് കൊണ്ട് കൂലി ഇത്തിരി കുറവാ ,നന്നായി പണി എടുത്താല്‍ കൂലിയും കൂടും .''(നോട്ടക്കാരന്‍ ആണ് )
അയാള്‍ കയില്‍ വെച്ച് കൊടുത്ത നോട്ടുകളിലേക്ക് കേമമ അത്ഭുതത്തോടെ നോക്കി .ആദ്യമായി പണിയെടുത്തു കിട്ടിയ കാശ് ..മനസ്സില്‍ ഒരു സന്തോഷം ...
അന്ന് രാത്രി ഉറങ്ങുമ്പോള്‍,മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളെ മറക്കാന്‍ ,തലയണക്കടിയില്‍ അവള്‍ തനിക്ക് അന്ന് ആദ്യമായി കിട്ടിയ കൂലിയുടെ ബാക്കി തുട്ടുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു .അരണ്ട വെളിച്ചത്തില്‍ അവള്‍ അത് എടുത്തു നോക്കി .ആ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകള്‍ സന്തോഷവും അഭിമാനവും കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു .
ചൂളയിലെ പണി അവള്‍ക്കു ചിരപരിചിതം ആയി .ഒരു ആഴ്ച കൊണ്ട് അവള്‍ ആകെ മാറി പണ്ടത്തെ ആ കുഞ്ഞു കളിയെല്ലാം അകന്നു തുടങ്ങി .എങ്കിലും രാത്രിയുടെ യാമങ്ങളില്‍ ഒറ്റപ്പെടല്‍ അവളില്‍ ഒരു ഭയം സൃഷ്ടിക്കുന്നുണ്ട് .
................................................................................
ജെമ്മ ചൂളയില്‍ ഇഷ്ടിക അടുക്കി വെക്കുകയാണ്
''ജെമ്മാ ,നിന്നെ മുതലാളി വിളിക്കുന്നു .''ഒരാള്‍ വന്നു പറഞ്ഞു
പണി നിര്‍ത്തി ,കൈ കഴുകി അവള്‍ മുതലാളിയെ കാണാന്‍ ചെന്നു .അയാള്‍ കണക്കുകള്‍ എഴുതി വെക്കുന്ന തിരക്കില്‍ ആണ് .
''മുതലാളി .....,,''ജെമ്മ താഴ്ന്ന സ്വരത്തില്‍ വിളിച്ചു .
അയാള്‍ അവളെ ആകെ മൊത്തം ഒന്ന് വീക്ഷിച്ചു .അയാളുടെ നോട്ടം അരോചകം ആയി തോന്നിയത് കൊണ്ടാവാം അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു
''മുതലാളി വിളിചൂന്നു പറഞ്ഞു ''
അയാള്‍ തന്‍റെ നോട്ടം പിന്‍വലിച്ചു ,എഴുന്നേറ്റു മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുതുകൊണ്ട് തുടര്‍ന്നു,''ങ്ഹാ ,വിളിച്ചു ,നിന്നോട് കുറച്ചു സംസാരിക്കണം .''
ഒന്ന് നിര്‍ത്തി അയാള്‍ അവളെ നോക്കി ..അവള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയാണ് .അയാള്‍ തുടര്‍ന്നു ,
''എനിക്കിത്തിരി ദേണ്ണം ഉണ്ടേ ..നിന്നെ കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുതിക്കുന്നത് ,ഒന്നുമില്ലേലും നീ നമ്മുടെ വര്‍ക്കിചായന്‍റെ മോള്‍ അല്ലെയോ ??വര്‍ക്കിചായന്‍ എന്ന് പറഞ്ഞാല്‍ എനിക്ക് ആരാന്നാ ...???
ജെമ്മ അന്തം വിട്ടു നില്‍ക്കുകയാണ് .
''അല്ല ഞാന്‍ പറഞ്ഞു വരുന്നത് .മോള് ഇനി ഇവിടെ കിടന്നു കഷ്ടപ്പെടേണ്ട .അതു ഈ മുതലാളിക്ക് സഹിക്കതില്ലന്നേ ,കൊച്ചു വീട്ടില്‍ പോക്കൊള്ളൂ .കൊച്ചിന് വേണ്ടതെല്ലാം ഞാന്‍ അങ്ങോട്ട് എത്തിചോളം...സത്യം ..ഈശോ ആണേ ..വര്‍ക്കിചായന്‍ ആണേ സത്യം .പക്ഷെ ഞാന്‍ ഇത്രയൊക്കെ ചെയ്യുമ്പോള്‍ ,കോച്ചും കൂടി ഒന്ന് മനസ്സ് വെക്കണം ,കാര്യം ഞാന്‍ ഒന്ന് കെട്ടിയതാ ,രണ്ടു പിള്ളേരുടെ അപ്പനുമാ ,എന്ന് വെച്ച് നിന്നെ പോലെ ഒരു ചെറിയ പെണ്ണ് ഇങ്ങനെ കണ്മുന്‍പില്‍ കിടന്നു പണിയെടുക്കുമ്പോള്‍ ......ഒന്നും വേണ്ട ..കൊച്ചു എന്നെ ഒന്ന് പരിഗെണിക്കണം .''
ജെമ്മക്ക് തല ചുറ്റുന്നത് പോലെ തോന്നി ,ദൈവത്തെ പോലെ കണ്ട മനുഷ്യന്‍ ..കുറച്ചു സമയം അവള്‍ അങ്ങനെ തന്നെ നിന്നു .
ജെമ്മ :-''മുതലാളി ,എനിക്ക് ജോലി ചെയ്തു ഉണ്ടാക്കുന്ന പണം മതി ,.......''(പിന്നീട് ഒന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല ,ശബ്ദം തൊണ്ടയില്‍ കുടുങ്ങിയത് പോലെ )ഞാന്‍ പോണു മുതലാളി .''
വീട്ടില്‍ എത്തിയതും അവള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു .വിറപൂണ്ട കൈകള്‍ കൊണ്ട് അവള്‍ തന്‍റെ മുഖം പൊത്തി .അമ്മച്ചി ഒരുക്കിയ തടവറ ..അതിന്‍റെ സുരേക്ഷ വലയം ...!!!!!!അങ്ങനെ എത്ര നേരം ഇരുന്നു എന്ന് അറിയില്ല .
വാതിലില്‍ ആരോ കൊട്ടുന്നത് കേട്ടാണ് അവള്‍ ഉണര്‍ന്നത് .എഴുനേറ്റു ലൈറ്റ് ഇട്ടു ജെനാലയിലൂടെ നോക്കി .
''ഹോ ,പാപ്പിചായന്‍ .''(ആശ്വാസം ആയി )
ജെമ്മ വാതില്‍ തുറന്നു ,അരികു ചേര്‍ന്ന് തല താഴ്ത്തി നിന്നു..തോളത്തിട്ടിരുന്ന തോര്‍ത്ത് കൊണ്ട് കസേരയില്‍ കൊട്ടി പൊടി കളഞ്ഞു പാപ്പിചായന്‍ ഇരുന്നു .
''എന്താ കുഞ്ഞേ ഇത് ,വെട്ടോം വെളിചോം ഒന്നുമില്ലാതെ ..എല്ലാം ശേരിയായെന്ന ഞാന്‍ ഓര്‍ത്തേ..''
ജെമ്മ :''പാപ്പിചായ്യാ ഞാന്‍ ഇനി ചൂളയിലെക്കില്ല .''
പാപ്പിചായന്‍:"":,:''ങേ ,എന്താ ..നീ എന്തോന്നാ പറഞ്ഞേ..ഞാന്‍ എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന പണിയാന്നോ ..മുതലാളിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടോന്നുമല്ല .''
ജെമ്മ :''അത് ശെരിയാ പാപ്പിചായാ ,അയാള്‍ക്ക് ഒരുപാടു പേരെ കിട്ടുമായിരിക്കും ..പക്ഷെ ..അയാള്‍ക്ക് കിടക്ക വിരിക്കാന്‍ എന്നെ കിട്ടില്ല .''
പാപ്പിചായന്‍ ഒരു നിമിഷം ഒന്നും മിണ്ടിയില്ല .അയാള്‍ തുടര്‍ന്നു.
''കുഞ്ഞേ ,അവരൊക്കെ വല്യ ആളുകളാ,അവരെയൊക്കെ വേറുപ്പിച്ചിട്ടു നിനക്ക് ഇവിടെ ജീവിക്കാന്‍ ഒക്കുവേല ,നീ ചെറുപ്പാ..ചോരത്തിളപ്പ് കൂടും ,ഞാന്‍ മോളേ കുറ്റപ്പെടുതുവല്ല ...അല്ല .അല്ലെതന്നെ ,മുതലാളിക്ക് എന്നതാന്നേ ഒരു കുറവ് ..ഇത്തിരി പ്രായക്കൂടുതല്‍ ഉണ്ട് ..നിന്നെ ഇനിയിപ്പോ ആരെങ്കിലും കെട്ടിക്കൊണ്ടു പോകുവോ ??പ്രത്യേകിച്ചും പഴയ കഥകള്‍ ഒന്നും മറക്കരുത് ..മനസ്സറിഞ്ഞു കൊണ്ട് എനിക്കിനി ഒരു കൊച്ചനെ പറ്റിക്കാന്‍ ഒക്കുവേല ,നീ പണിക്ക് പോകേണ്ട ..പക്ഷെ മുതലാളിയുടെ ആഗ്രഹമല്ലേ ..നിനക്കങ്ങു സമ്മതിച്ചു കൂടെ .''
''പാപ്പിച്ചായാ ...(ജെമ്മയുടെ ആ വിളിയില്‍ അയാള്‍ ഒന്ന് പതറി )ഇറങ്ങെടോ വെളിയില് ,ഇനി താന്‍ ഇവിടെ വരരുത് .''
ജെമ്മ പൊട്ടിത്തെറിച്ചു ,അവളുടെ മാറ്റം കണ്ട പാപ്പി വെളിയില്‍ ഇറങ്ങി ,ദേക്ഷ്യം കൊണ്ട് വിറച്ച ജെമ്മയെ നോക്കാന്‍ അയാള്‍ ഭയപ്പെട്ടു ,അയാളുടെ തൊണ്ടയിലെ വെള്ളം വറ്റിയത് പോലെ പാപ്പിക്ക് തോന്നി , ,,ആട്ടിയോടിച്ച ജെമ്മയുടെ കൈ അയാളെ തന്നെ ലെക്ഷ്യം വെച്ച് നില്‍ക്കുകയാണ് .
പാപ്പി :''കുഞ്ഞിനോട് ഉള്ള സ്നേഹം കൊണ്ട് പറഞ്ഞതാ ,ആലോചിക്ക് ,അല്ലെങ്കില്‍ കൊച്ചു കുറച്ചു കഷ്ട്ടപ്പെടും ..പാല് തന്ന കൈക്ക് തന്നെ തിരിഞ്ഞു കൊത്തുന്നു ..ഉം .''
വല്ല വിധേനെയും അത്രയും പറഞ്ഞു പാപ്പി നടന്നു .
ഇരുട്ടത്ത് മറയുന്ന പാപ്പിയെ കണ്ടു അങ്ങേയറ്റം ഈര്‍ഷ്യയോടെ ജെമ്മ നിന്നു ..ആ രാത്രി കരഞ്ഞു തീര്‍ക്കാന്‍ അല്ലാതെ നിരാലംബ ആയ അവള്‍ എന്ത് ചെയ്യാന്‍ ...
..................................................................................................
.........................................................
''ജെമ്മാ ..''(അവള്‍ തിരിഞ്ഞു നോക്കി ,മനസ്സില്‍ പൊന്തി വന്ന ഓര്‍മകളെ അവള്‍ പിന്നോട്ട് വലിച്ചു )ഇറങ്ങണ്ടേ ,ഇതാണ് സ്ഥലം .''
അവള്‍ ചുറ്റും നോക്കി ,അവസാന സ്റ്റോപ്പ് ആണ് എന്ന് തോന്നുന്നു ,വണ്ടിയില്‍ അധികം പേരില്ല ,ഉള്ളവരൊക്കെ ഇറങ്ങാന്‍ ഉള്ള തത്രപ്പാടില്‍ ..ഇത്രയും ദൂരം യാത്ര ചെയ്തത് അറിഞ്ഞതേ ഇല്ല ..
''ഇവിടുന്നു കുറച്ചു നടക്കണം .''ഒരു മുന്നറിയിപ്പ് എന്ന രീതിയില്‍ ജോണി കുട്ടി പറഞ്ഞു .
ഒരു നോട്ടം കൊണ്ട് ഉത്തരം നല്‍കി ജെമ്മ ജോണിക്കുട്ടിയെ പിന്തുടര്‍ന്നു .
മുക്കൂട്ടുതറ-ഒരു വര്‍ഷത്തിനു മുന്‍പാണ് ആദ്യമായി ആ സ്ഥലം കേള്‍ക്കുന്നത് .ഇന്ന് ആ ദിവസം ഓര്‍ക്കുമ്പോള്‍ വെള്ളയില്‍ പൊതിഞ്ഞ രണ്ടു ശരീരങ്ങള്‍ ആണ് കണ്മുന്നില്‍ തെളിഞ്ഞു വരുന്നത് -അപ്പച്ചനും അമ്മച്ചിയും ;അവള്‍ ഒന്ന് വിതുമ്പി .കണ്ണുകള്‍ അവളുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കവിഞ്ഞൊഴുകി .സാരി തലപ്പുകൊണ്ട് ആരും കാണാതിരിക്കാന്‍ അവള്‍ ആ കണ്ണുനീര്‍ തുടച്ചു .ജെമ്മ തന്‍റെ കൈകള്‍ ചുരുട്ടി പിടിച്ചു..ആ തണുപ്പ് ഇന്നും ആ കൈകളില്‍ ഉണ്ട് .
ജോണിക്കുട്ടി ജെമ്മയില്‍ തന്നെ കണ്ണ് നട്ടിരിക്കുകയാണ്.അവളെ കാണാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്ന ആകാംക്ഷ ,വഴി മദ്ധ്യേ തോന്നിയ സംശയം കലര്‍ന്ന ചോദ്യങ്ങള്‍ ,കണ്ടപ്പോള്‍ ഉണ്ടായ നിസംഗത-മിന്നുകെട്ടു സ്വപ്നം കണ്ടു നടന്ന പെണ്‍കുട്ടി ആണ് .എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത് .എങ്കിലും ഒരു ചോദ്യം ബാക്കി ,നാട്ടുകാരുടെ ശാപവാക്കുകള്‍ സ്വീകരിക്കാന്‍ മാത്രം അവള്‍ എങ്ങനെ ആണ് അധപതിച്ചത് ...????
കമ്പിയില്‍ തല ചായ്ച്ചു ജെമ്മ ഇരിക്കുകയാണ് .നഖം കൊണ്ട് കമ്പിയുടെ തുരുമ്പിനെ മറക്കുന്ന പെയിന്‍റ്നെ അവള്‍ ചുരണ്ടിയെടുക്കുന്നു -തുരുമ്പില്‍ വെള്ളപൂശിയ ജീവിതങ്ങള്‍ ...
....................................................................
.............................................
മുറിയുടെ ഇരുട്ടില്‍ രണ്ടു ദിവസമായി അതേ കിടപ്പാണ് .ഒരു നിമിഷം കൊണ്ട് എല്ലാം നക്ഷ്ടപ്പെട്ടു ജീവിതത്തില്‍ ഒറ്റപ്പെട്ടവള്‍ --കരഞ്ഞു വീര്‍ത്ത കണ്പോലകള്‍ മുന്‍പോട്ടുള്ള ജീവിതത്തെ ഓര്‍ത്തു ഭയന്നിട്ടാവണം ഇറുക്കി അടച്ചിരിക്കുന്നു .
''മോളേ ...''(അവള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി )
ആ നിഴല്‍ തന്‍റെ അടുത്തേക്കാണ് നടന്നു വരുന്നത് .പേടിച്ചു കണ്ണുകള്‍ വീണ്ടും ഇറുക്കി അടച്ചു .കൈകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ,ചുരുണ്ട് കിടന്നു .
''മോളേ ..ഇത് ഞാന്‍ ആണ് ..പാപ്പിച്ചായന്‍'' .അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു നോക്കി .
'ങ്ഹാ,പാപ്പിച്ചായന്‍ ആണ്,കൈകളും കാലുകളും പയ്യെ അയഞ്ഞു തുടങ്ങി .
''എന്തൊരു കിടപ്പാ കുഞ്ഞേ ഇത് ?പോയവരോ പോയി ,ഇനി അതോര്‍ത്തു ....ഇത്തിരി കഞ്ഞി വെള്ളമെങ്കിലും കുടിച്ചൂടെ,ദേ,ഞാന്‍ ഇത്തിരി കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് ,എഴുനേറ്റു ഇത് കുടിച്ചേ .''
പാപ്പിചായന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ അവള്‍ എഴുന്നേറ്റു ഭിത്തിയില്‍ ചാരി ഇരുന്നു .
'' കഴിക്കു കുഞ്ഞേ ..''-പാപ്പിച്ചായന്‍ .
''വേണ്ട പാപ്പിചായാ (അവള്‍ വിതുമ്പി )എനിക്കൊന്നും ഇപ്പൊ ഇറങ്ങില്ല .''
പാപ്പിച്ചായന്‍ --''അത് പറഞ്ഞാല്‍ പറ്റൂല്ല ,രണ്ടു വറ്റെലും കഴിച്ചേ പറ്റൂ ,ത്രേസ്യ പ്രത്യേകം പറഞ്ഞതാ ,ആടിനെ ചവിട്ടിക്കാന്‍ ആളു വരും ,അല്ലേ അവളും പോന്നേനെ എന്‍റെ കൂടെ .''
പാപ്പിചായന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ജെമ്മ എഴുന്നേറ്റു എന്തോ കഴിച്ചെന്നു വരുത്തി .വീണ്ടും അതേ കിടപ്പ് തന്നെ .
'ങ്ഹാ,വീണ്ടും കിടന്നോ ?എനിക്ക് മോളോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് .''
എന്താണ് ചോദിയ്ക്കാന്‍ ഉള്ളത് എന്നാ ഭാവത്തില്‍ അവള്‍ അയാളെ നോക്കി .
പാപ്പിച്ചായന്‍ കസേരയില്‍ ഇരുന്നു .
''ഇത്രയും ദിവസം കുഞ്ഞിനു കൂട്ടിനു അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു ,അവരാണ് വെച്ച് വിളമ്പി തന്നത് .എത്ര ദിവസം ഞങ്ങള്‍ക്ക് ഇങ്ങനെ തരാനാകും .''
''എന്താണ് പാപ്പിച്ചായന്‍ പറഞ്ഞു വരുന്നത് ?'ജെമ്മ ചോദിച്ചു
''ഉടനെ മോള് ഒരു ജോലിക്ക് ശ്രെമിക്കണം.'
ജെമ്മ -'ജോലിയോ ?പാപ്പിചായാ ...ഞാന്‍ ...''
പാപ്പിച്ചായന്‍ -''വേണം മോളേ ,ഇനി അതിനൊരു മാറ്റം ഇല്ല ,കുഞ്ഞിനു അധികം പഠിത്തം ഒന്നുമില്ല എന്ന് അറിയാം .പിന്നെ ,ഞാന്‍ കുഞ്ഞിന്റെ അപ്പച്ചനും അമ്മച്ചിയും പണിയെടുത്തിരുന്ന ഇഷ്ടിക കളത്തില്‍ പറഞ്ഞിട്ടുണ്ട് .കുഞ്ഞു നാളെ തന്നെ ചെന്ന് മുതലാളിയെ ഒന്ന് കാണ്,,ഞാനും വരാം ,എന്തായാലും പട്ടിണി കിടക്കെണ്ടല്ലോ ....ഹാ ,പിന്നെ പോകും മുന്‍പ് ,കല്ലറയില്‍ പോയി പ്രാര്‍ഥിചിട്ട് പോയാല്‍ മതി .എന്നാല്‍ പിന്നെ ഞാന്‍ ഇറങ്ങുവാ .''
പാപ്പിച്ചായന്‍ യാത്ര പറഞ്ഞു ഇറങ്ങി .
കുറച്ചു സമയം കൂടി ജെമ്മ അതേ ഇരിപ്പ് തുടര്‍ന്നു.
''ഇനിയും ഇങ്ങനെ ഇരുന്നാല്‍ ...?''
'' ജെമ്മാ..""
''അമ്മച്ചീ .."(അവള്‍ ഞെട്ടി ചിന്തയില്‍ നിന്നുണര്‍ന്നു )
ചുറ്റും ഇരുട്ട് ,അവള്‍ ഉറക്കെ കരഞ്ഞു ,എഴുനേറ്റു വരാന്തയിലേക്ക് നടന്നു .വെറുതെ ആ തൂണില്‍ ചാരി അവള്‍ നില്‍ക്കുകയാണ് .അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്വരങ്ങള്‍ അവിടെയൊക്കെ അലയടിക്കുന്നതായി അവള്‍ക്കു തോന്നി .മുറ്റത്ത് അവരുടെ ചലനമറ്റ ശരീരങ്ങള്‍ കിടത്തിയിരുന്ന ഭാഗത്തേക്ക് അവളുടെ കണ്ണുകള്‍ പോയി .ആ ചിത്രങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞപ്പോള്‍ .അതില്‍ നിന്നും രെക്ഷപെടാന്‍ എന്ന വണ്ണം അകത്തേക്ക് ഓടി ,വാതില്‍ കൊട്ടിയടച്ചു .ആ ഇരുട്ട് അവളെ വല്ലാതെ ഭയപ്പെടുത്തി .
ലൈറ്റ് ഇട്ടു അവള്‍ അടുക്കളയിലേക്ക് നടന്നു .
പാതി കത്തി തീര്‍ന്ന വിറക്,ചാരം കൂടി കിടക്കുന്നു .പാതകത്തില്‍ ചായ തണുത്തു ഉറഞ്ഞിരിക്കുന്നു,മിച്ചറും ഉപ്പേരിയും ചിതറി കിടക്കുന്നു .അവര്‍ക്ക് കൊടുക്കാന്‍ എടുത്തു വെച്ചതാണ് .
''അയാള്‍ ...അയാള്‍ ആണ് എല്ലാത്തിനും കാരണം ,അയാളാണ് എന്നെ അനാഥ ആക്കിയത് ''.ജെമ്മ കോപം കൊണ്ട് വിറച്ചു ..പൊട്ടിക്കരഞ്ഞു .
''കര്‍ത്താവേ,ഞാന്‍ ...ഇനി എന്ത് ചെയ്യും ..??
കരയുന്തോറും ഒരു ആശ്വാസം ലെഭിക്കുന്നതായി അവള്‍ക്കു തോന്നി .എഴുന്നേറ്റു അടുക്കള ഒക്കെ വൃത്തിയാക്കി .അരിപാത്രത്തില്‍ തപ്പി നോക്കി .ഒരു നേരത്തെക്ക് ഉള്ള അരിയുണ്ട് .അത് കഴിഞ്ഞാല്‍ ......?
''ങ്ഹാ ,നാളെ ചൂളയില്‍ ഒന്ന് പോയി നോക്കണം .''കഞ്ഞി കുടിച്ചതിനു ശേഷം അവള്‍ വീണ്ടും കയറി കിടന്നു .
പിറ്റേ ദിവസം രാവിലെ ഒരു പുതിയ ഉന്മേഷത്തോടെ ആണ് അവള്‍ എഴുന്നേറ്റത് .കുളിച്ചു .കല്ലറയില്‍ പോയി കുറച്ചു നേരം പ്രാര്‍ത്ഥിച്ചു .എന്തുകൊണ്ടോ പള്ളിയില്‍ കയറാന്‍ തോന്നിയില്ല .തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പാപ്പിചായന്‍ കാത്തു നില്‍ക്കുന്നു .
''മോള് പള്ളിയില്‍ പോയതായിരുന്നല്ലേ ?..നന്നായി ''.
ജെമ്മ -''പാപ്പിചായന്‍ ഇരിക്ക് .ഞാന്‍ ചായ എടുക്കാം .''
പാപ്പിചായന്‍ :-ചായ ഒന്നും വേണ്ട കൊച്ചേ,നീ വേഗം ഒന്ന് ഇറങ്ങിക്കേ,പോയിട്ട് എനിക്ക് പിടിപ്പതു പണി ഉള്ളതാ,അവരാരും നിന്‍റെ സമയത്തിന് നോക്കിയിരിക്കില്ല ''.
''എന്നാ ,നമ്മുക്ക് ഇപ്പൊ തന്നെ പോയേക്കാം പാപ്പിച്ചായ്യാ.''
വഴി നീളെ പാപ്പിചായന്റെ ഉപദേശങ്ങള്‍ ആയിരുന്നു .
''ഇതാ ,ആ കാണുന്നത് ആണ് ചൂള,കര്‍ത്താവിനെ വിചാരിച്ചു വാ .''
ചുറ്റും ഇഷ്ടികകള്‍ അടുക്കി വെച്ചിരിക്കുന്നു .ചില സ്ഥലങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട് .കുറച്ചു മാറി അടുക്കി വെച്ചിരിക്കുന്ന ഇഷ്ടികയുടെ മുകളില്‍ വെള്ള ജുബ്ബയും മുണ്ട് ഉടുത്തു ഒരാള്‍ ഇരിക്കുന്നു ,അരികില്‍ പകുതി കുടിച്ചു തീര്‍ത്ത ചായ ,ചുണ്ടത്തു പുകയുന്ന ചുരുട്ട് ,തോളതിട്ടിരിക്കുന്ന്ന വേഷ്ടി ഇടയ്ക്കിടെ വീശുന്നുണ്ട് .എന്തെല്ലാമോ അടുത്ത് നില്‍ക്കുന്ന ആളോട് പറയുന്നു .
ചെന്നത് അറിയിക്കാനായി പാപ്പിചായന്‍ ഒന്ന് ചുമച്ചു .
'' ങ്ഹാ ,പാപ്പിയോ ...എന്താടോ ?
പപ്പിചായന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു ,''ഇതാണ് ..ഇങ്ങോട്ട് നീങ്ങി നിലക്ക് പെണ്ണേ,ഞാന്‍ പറഞ്ഞില്ലെയോ ..ഓ നമ്മുടെ മരിച്ചു പോയ ....''
'''ഓ ,ഇന്നലെ പറഞ്ഞ കിടാവ് ..പാപ്പി പറഞ്ഞത് കൊണ്ട് മാത്രമാണ്,അല്ലെങ്കില്‍ ഇങ്ങനെ ഉള്ള കിളുന്തു പെണ്‍പിള്ളെരെ ഇവിടെ പണിക്ക് നിര്‍ത്തില്ല ..പണി എടുക്കില്ലാന്നെ .പാപ്പീ ,താന്‍ പറഞ്ഞിട്ടില്ലേടോ എല്ലാം .''
''ഉവ്വേ .''പാപ്പിചായന്‍ അനുസരണയോടെ മൂളി .
''ദേ.കേട്ടല്ലോ കൊച്ചേ ,മുതലാളി പറയുന്നത് കേട്ട് നിന്നോള്ളന്നം ഇവിടെ ,വെറുതെ എനിക്ക് പാട് ഉണ്ടാക്കരുത് .''പാപ്പിചായന്‍ .
ജെമ്മ എല്ലാം തല കുലുക്കി സമ്മതിച്ചു
പാപ്പിചായന്‍ മുതലാളിയോട് ,''എന്നാ പിന്നെ പാപ്പി അങ്ങോട്ട് ...''
''ഉം,എന്നാ താന്‍ അങ്ങോട്ട് ചെല്ല് പാപ്പി .തന്നെ ഞാന്‍ പിന്നെ കണ്ടോളാം .''-മുതലാളി പറഞ്ഞു നിര്‍ത്തിയിട്ടു ജെമ്മയോടു പോക്കൊളാന്‍ ആഗ്യം കാട്ടി .
ജെമ്മ ചൂളയിലേക്ക് നടന്നു .
ഇഷ്ടിക അടുക്കി വെക്കുന്ന പണി ആണ് കൊടുത്തത് .വൈകുന്നേരം ആയപ്പോഴേക്കും അവള്‍ നന്നേ ക്ഷീണിച്ചു .കൈ എവിടെയൊക്കെയോ മുറിഞ്ഞിരിക്കുന്നു .
''എങ്ങനെ ഉണ്ട് പെണ്ണേ പണി ,വെയിലത്ത് നിന്ന് തുടങ്ങുമ്പോള്‍ ഈ അഴകൊക്കെ അങ്ങ് ഒടയും,ആദ്യം ആയത് കൊണ്ട് കൂലി ഇത്തിരി കുറവാ ,നന്നായി പണി എടുത്താല്‍ കൂലിയും കൂടും .''(നോട്ടക്കാരന്‍ ആണ് )
അയാള്‍ കയില്‍ വെച്ച് കൊടുത്ത നോട്ടുകളിലേക്ക് കേമമ അത്ഭുതത്തോടെ നോക്കി .ആദ്യമായി പണിയെടുത്തു കിട്ടിയ കാശ് ..മനസ്സില്‍ ഒരു സന്തോഷം ...
അന്ന് രാത്രി ഉറങ്ങുമ്പോള്‍,മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളെ മറക്കാന്‍ ,തലയണക്കടിയില്‍ അവള്‍ തനിക്ക് അന്ന് ആദ്യമായി കിട്ടിയ കൂലിയുടെ ബാക്കി തുട്ടുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു .അരണ്ട വെളിച്ചത്തില്‍ അവള്‍ അത് എടുത്തു നോക്കി .ആ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകള്‍ സന്തോഷവും അഭിമാനവും കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു .
ചൂളയിലെ പണി അവള്‍ക്കു ചിരപരിചിതം ആയി .ഒരു ആഴ്ച കൊണ്ട് അവള്‍ ആകെ മാറി പണ്ടത്തെ ആ കുഞ്ഞു കളിയെല്ലാം അകന്നു തുടങ്ങി .എങ്കിലും രാത്രിയുടെ യാമങ്ങളില്‍ ഒറ്റപ്പെടല്‍ അവളില്‍ ഒരു ഭയം സൃഷ്ടിക്കുന്നുണ്ട് .
................................................................................
ജെമ്മ ചൂളയില്‍ ഇഷ്ടിക അടുക്കി വെക്കുകയാണ്
''ജെമ്മാ ,നിന്നെ മുതലാളി വിളിക്കുന്നു .''ഒരാള്‍ വന്നു പറഞ്ഞു
പണി നിര്‍ത്തി ,കൈ കഴുകി അവള്‍ മുതലാളിയെ കാണാന്‍ ചെന്നു .അയാള്‍ കണക്കുകള്‍ എഴുതി വെക്കുന്ന തിരക്കില്‍ ആണ് .
''മുതലാളി .....,,''ജെമ്മ താഴ്ന്ന സ്വരത്തില്‍ വിളിച്ചു .
അയാള്‍ അവളെ ആകെ മൊത്തം ഒന്ന് വീക്ഷിച്ചു .അയാളുടെ നോട്ടം അരോചകം ആയി തോന്നിയത് കൊണ്ടാവാം അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു
''മുതലാളി വിളിചൂന്നു പറഞ്ഞു ''
അയാള്‍ തന്‍റെ നോട്ടം പിന്‍വലിച്ചു ,എഴുന്നേറ്റു മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുതുകൊണ്ട് തുടര്‍ന്നു,''ങ്ഹാ ,വിളിച്ചു ,നിന്നോട് കുറച്ചു സംസാരിക്കണം .''
ഒന്ന് നിര്‍ത്തി അയാള്‍ അവളെ നോക്കി ..അവള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയാണ് .അയാള്‍ തുടര്‍ന്നു ,
''എനിക്കിത്തിരി ദേണ്ണം ഉണ്ടേ ..നിന്നെ കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുതിക്കുന്നത് ,ഒന്നുമില്ലേലും നീ നമ്മുടെ വര്‍ക്കിചായന്‍റെ മോള്‍ അല്ലെയോ ??വര്‍ക്കിചായന്‍ എന്ന് പറഞ്ഞാല്‍ എനിക്ക് ആരാന്നാ ...???
ജെമ്മ അന്തം വിട്ടു നില്‍ക്കുകയാണ് .
''അല്ല ഞാന്‍ പറഞ്ഞു വരുന്നത് .മോള് ഇനി ഇവിടെ കിടന്നു കഷ്ടപ്പെടേണ്ട .അതു ഈ മുതലാളിക്ക് സഹിക്കതില്ലന്നേ ,കൊച്ചു വീട്ടില്‍ പോക്കൊള്ളൂ .കൊച്ചിന് വേണ്ടതെല്ലാം ഞാന്‍ അങ്ങോട്ട് എത്തിചോളം...സത്യം ..ഈശോ ആണേ ..വര്‍ക്കിചായന്‍ ആണേ സത്യം .പക്ഷെ ഞാന്‍ ഇത്രയൊക്കെ ചെയ്യുമ്പോള്‍ ,കോച്ചും കൂടി ഒന്ന് മനസ്സ് വെക്കണം ,കാര്യം ഞാന്‍ ഒന്ന് കെട്ടിയതാ ,രണ്ടു പിള്ളേരുടെ അപ്പനുമാ ,എന്ന് വെച്ച് നിന്നെ പോലെ ഒരു ചെറിയ പെണ്ണ് ഇങ്ങനെ കണ്മുന്‍പില്‍ കിടന്നു പണിയെടുക്കുമ്പോള്‍ ......ഒന്നും വേണ്ട ..കൊച്ചു എന്നെ ഒന്ന് പരിഗെണിക്കണം .''
ജെമ്മക്ക് തല ചുറ്റുന്നത് പോലെ തോന്നി ,ദൈവത്തെ പോലെ കണ്ട മനുഷ്യന്‍ ..കുറച്ചു സമയം അവള്‍ അങ്ങനെ തന്നെ നിന്നു .
ജെമ്മ :-''മുതലാളി ,എനിക്ക് ജോലി ചെയ്തു ഉണ്ടാക്കുന്ന പണം മതി ,.......''(പിന്നീട് ഒന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല ,ശബ്ദം തൊണ്ടയില്‍ കുടുങ്ങിയത് പോലെ )ഞാന്‍ പോണു മുതലാളി .''
വീട്ടില്‍ എത്തിയതും അവള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു .വിറപൂണ്ട കൈകള്‍ കൊണ്ട് അവള്‍ തന്‍റെ മുഖം പൊത്തി .അമ്മച്ചി ഒരുക്കിയ തടവറ ..അതിന്‍റെ സുരേക്ഷ വലയം ...!!!!!!അങ്ങനെ എത്ര നേരം ഇരുന്നു എന്ന് അറിയില്ല .
വാതിലില്‍ ആരോ കൊട്ടുന്നത് കേട്ടാണ് അവള്‍ ഉണര്‍ന്നത് .എഴുനേറ്റു ലൈറ്റ് ഇട്ടു ജെനാലയിലൂടെ നോക്കി .
''ഹോ ,പാപ്പിചായന്‍ .''(ആശ്വാസം ആയി )
ജെമ്മ വാതില്‍ തുറന്നു ,അരികു ചേര്‍ന്ന് തല താഴ്ത്തി നിന്നു..തോളത്തിട്ടിരുന്ന തോര്‍ത്ത് കൊണ്ട് കസേരയില്‍ കൊട്ടി പൊടി കളഞ്ഞു പാപ്പിചായന്‍ ഇരുന്നു .
''എന്താ കുഞ്ഞേ ഇത് ,വെട്ടോം വെളിചോം ഒന്നുമില്ലാതെ ..എല്ലാം ശേരിയായെന്ന ഞാന്‍ ഓര്‍ത്തേ..''
ജെമ്മ :''പാപ്പിചായ്യാ ഞാന്‍ ഇനി ചൂളയിലെക്കില്ല .''
പാപ്പിചായന്‍:"":,:''ങേ ,എന്താ ..നീ എന്തോന്നാ പറഞ്ഞേ..ഞാന്‍ എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന പണിയാന്നോ ..മുതലാളിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടോന്നുമല്ല .''
ജെമ്മ :''അത് ശെരിയാ പാപ്പിചായാ ,അയാള്‍ക്ക് ഒരുപാടു പേരെ കിട്ടുമായിരിക്കും ..പക്ഷെ ..അയാള്‍ക്ക് കിടക്ക വിരിക്കാന്‍ എന്നെ കിട്ടില്ല .''
പാപ്പിചായന്‍ ഒരു നിമിഷം ഒന്നും മിണ്ടിയില്ല .അയാള്‍ തുടര്‍ന്നു.
''കുഞ്ഞേ ,അവരൊക്കെ വല്യ ആളുകളാ,അവരെയൊക്കെ വേറുപ്പിച്ചിട്ടു നിനക്ക് ഇവിടെ ജീവിക്കാന്‍ ഒക്കുവേല ,നീ ചെറുപ്പാ..ചോരത്തിളപ്പ് കൂടും ,ഞാന്‍ മോളേ കുറ്റപ്പെടുതുവല്ല ...അല്ല .അല്ലെതന്നെ ,മുതലാളിക്ക് എന്നതാന്നേ ഒരു കുറവ് ..ഇത്തിരി പ്രായക്കൂടുതല്‍ ഉണ്ട് ..നിന്നെ ഇനിയിപ്പോ ആരെങ്കിലും കെട്ടിക്കൊണ്ടു പോകുവോ ??പ്രത്യേകിച്ചും പഴയ കഥകള്‍ ഒന്നും മറക്കരുത് ..മനസ്സറിഞ്ഞു കൊണ്ട് എനിക്കിനി ഒരു കൊച്ചനെ പറ്റിക്കാന്‍ ഒക്കുവേല ,നീ പണിക്ക് പോകേണ്ട ..പക്ഷെ മുതലാളിയുടെ ആഗ്രഹമല്ലേ ..നിനക്കങ്ങു സമ്മതിച്ചു കൂടെ .''
''പാപ്പിച്ചായാ ...(ജെമ്മയുടെ ആ വിളിയില്‍ അയാള്‍ ഒന്ന് പതറി )ഇറങ്ങെടോ വെളിയില് ,ഇനി താന്‍ ഇവിടെ വരരുത് .''
ജെമ്മ പൊട്ടിത്തെറിച്ചു ,അവളുടെ മാറ്റം കണ്ട പാപ്പി വെളിയില്‍ ഇറങ്ങി ,ദേക്ഷ്യം കൊണ്ട് വിറച്ച ജെമ്മയെ നോക്കാന്‍ അയാള്‍ ഭയപ്പെട്ടു ,അയാളുടെ തൊണ്ടയിലെ വെള്ളം വറ്റിയത് പോലെ പാപ്പിക്ക് തോന്നി , ,,ആട്ടിയോടിച്ച ജെമ്മയുടെ കൈ അയാളെ തന്നെ ലെക്ഷ്യം വെച്ച് നില്‍ക്കുകയാണ് .
പാപ്പി :''കുഞ്ഞിനോട് ഉള്ള സ്നേഹം കൊണ്ട് പറഞ്ഞതാ ,ആലോചിക്ക് ,അല്ലെങ്കില്‍ കൊച്ചു കുറച്ചു കഷ്ട്ടപ്പെടും ..പാല് തന്ന കൈക്ക് തന്നെ തിരിഞ്ഞു കൊത്തുന്നു ..ഉം .''
വല്ല വിധേനെയും അത്രയും പറഞ്ഞു പാപ്പി നടന്നു .
ഇരുട്ടത്ത് മറയുന്ന പാപ്പിയെ കണ്ടു അങ്ങേയറ്റം ഈര്‍ഷ്യയോടെ ജെമ്മ നിന്നു ..ആ രാത്രി കരഞ്ഞു തീര്‍ക്കാന്‍ അല്ലാതെ നിരാലംബ ആയ അവള്‍ എന്ത് ചെയ്യാന്‍ ...
..................................................................................................
.........................................................
''ജെമ്മാ ..''(അവള്‍ തിരിഞ്ഞു നോക്കി ,മനസ്സില്‍ പൊന്തി വന്ന ഓര്‍മകളെ അവള്‍ പിന്നോട്ട് വലിച്ചു )ഇറങ്ങണ്ടേ ,ഇതാണ് സ്ഥലം .''
അവള്‍ ചുറ്റും നോക്കി ,അവസാന സ്റ്റോപ്പ് ആണ് എന്ന് തോന്നുന്നു ,വണ്ടിയില്‍ അധികം പേരില്ല ,ഉള്ളവരൊക്കെ ഇറങ്ങാന്‍ ഉള്ള തത്രപ്പാടില്‍ ..ഇത്രയും ദൂരം യാത്ര ചെയ്തത് അറിഞ്ഞതേ ഇല്ല ..
''ഇവിടുന്നു കുറച്ചു നടക്കണം .''ഒരു മുന്നറിയിപ്പ് എന്ന രീതിയില്‍ ജോണി കുട്ടി പറഞ്ഞു .
ഒരു നോട്ടം കൊണ്ട് ഉത്തരം നല്‍കി ജെമ്മ ജോണിക്കുട്ടിയെ പിന്തുടര്‍ന്നു .
നിര്‍മ്മല
നിര്‍മ്മല ..(ചെറുകഥ )
**********************
എല്ലാ നക്ഷ്ട ചിന്തകള്‍ക്കും ഒടുവില്‍ എല്ലാവരേയും പിടിച്ചുയര്ത്തുന്ന ഒരു ശക്തിയുണ്ട് --അതിജീവനത്തിന്‍റെ ശക്തി .അതിനു ഹേതുവാകാനും കാണും ഈശ്വരന്‍ നിയോഗിച്ച കുറെ ജെന്മങ്ങള്‍ ..ആ ജെന്മങ്ങളുടെ തണലും നക്ഷ്ടമായ ഒരു വ്യെക്തിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞെന്നു വരില്ല .പക്ഷെ ,ഞാന്‍ കാത്തിരിക്കും ..അയാള്‍ തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ട് . ...
വ്യെക്തി ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ ഉള്ള അയാളുടെ കയ്യൊപ്പ് മാത്രമായിരുന്നില്ല നിര്‍മ്മലയുടെ വിചാരങ്ങള്‍ക്ക് ...വിശ്വാസങ്ങള്‍ക്ക് ആധാരം .വ്യെക്തമായി സ്വയം പണിത് തീര്‍ത്ത ഒരു ചട്ടക്കൂട്ടില്‍ ജീവിച്ച അവള്‍ക്കു ഒരു പുനര്‍ജെന്മം നല്‍കിയത് അയാളുടെ വാക്കുകള്‍ ആയിരുന്നു .പരാജിതയായ നിര്‍മ്മലയില്‍ നിന്നും ...ഒറ്റപ്പെടലിന്‍റെയും വേദനയുടെയും ലോകത്തുനിന്നും അവളെ കൈപിടിച്ചുയര്‍ത്തിയ ആ അപരിചിതന്‍ ...ഇപ്പോള്‍ നിര്‍മ്മലയുടെ ജീവിതത്തിനു അര്‍ത്ഥമുണ്ട് ..ഒരു സുഖമുണ്ട് ..ഒരു നനുത്ത വേദനയുണ്ട് ..കാത്തിരിപ്പിന്റെ സുഖം ....സ്നേഹത്തിന്‍റെയോ പ്രേണയത്തിന്‍റെയോ ആര്‍ദ്രത ....
നിശീധിനിക്ക് കൂട്ട് നിന്ന ചന്ദ്രന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഒളിക്കുന്നു ,,മറ്റൊരു ദിവസം പുലരുന്നതിന്‍റെ സന്തോക്ഷത്തില്‍ പക്ഷികളും ..രാത്രി മുഴുവനും എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ..അയാളുടെ സ്വരം കേള്‍ക്കാത്ത ഒരു പ്രഭാതം കാണാതിരിക്കാന്‍ ആവണം അവള്‍ ജനാല ചേര്ത്തടച്ചു .കണ്ണടയൂരി തലയണക്കരികില്‍ വെച്ച് ഒന്ന് മയങ്ങാന്‍ കണ്ണുകള്‍ അടച്ചു ...ഇന്ന് ക്ലാസ്സ് എടുക്കേണ്ട ഭാഗങ്ങള്‍ മനസ്സില്‍ റീവൈണ്ട്ചെയ്തുകൊണ്ട് ....
2
അലസ്സമായി ഉടുത്തിരിക്കുന്ന കോട്ടന്‍ സാരി ,കറുത്ത ഫ്രെയിം ഉള്ള കണ്ണട ,വലിയ വട്ടപ്പൊട്ട് ,എണ്ണമയം ഉള്ള മുടി പിന്നിക്കെട്ടി വെച്ചിരിക്കുന്നു ,മുഖത്ത് നിഴലിക്കുന്ന വിഷാദതിന്റെയോ പ്രേതിഷേധതിന്റെയോ മൂകഭാവം ,പുസ്തകങ്ങള്‍ക്കിടയില്‍ ഉള്ള ജീവിതം---പ്രായത്തിനു ഉതകുന്നതു അല്ലായിരുന്നുവെങ്കിലും ഇതൊക്കെ ആയിരുന്നു നിര്‍മ്മല .ഇന്നോ ഇന്നലെയോ അല്ല നിര്‍മ്മല ഇങ്ങനെ ആയിത്തീര്‍ന്നത് .വിധി അവളില്‍ തകര്‍ത്താടിയ വേഷപ്പകര്‍ച്ചകള്‍ ആയിരിക്കാം ഇതെല്ലാം .
അച്ഛനും അമ്മയും ഓര്‍മ്മകള്‍ മാത്രം ..അവരുടെ മരണത്തിന് കാരണം തന്‍റെ ജെന്മം എന്ന് വിശ്വസിക്കുന്ന അമ്മാവന്റെയും അമ്മായിയുടെയും നടുവിലുള്ള ജീവിതം ,പത്താം ക്ലാസ്സ് വരെ പഠിപ്പിക്കാന്‍ അവര്‍ കാണിച്ച സന്മനസ്സ് ആണ് അവരില്‍ നിന്നും കിട്ടിയ ഏക സമ്പാദ്യം.ജീവിതത്തിലെ ചില ദുസ്വപ്നങ്ങള്‍ ചില നന്മകള്‍ ആയി കാലാന്തരത്തില്‍ കാലാന്തരത്തില്‍ പരിണമിചേക്കാം,അല്ലെങ്കില്‍ ,അമ്മായിയുടെ അനന്തിരവന് തോന്നിയ സ്നേഹത്തില്‍ കുതിര്‍ന്ന കുസൃതി നിര്‍മ്മലയുടെ ആ വീട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ ..നിര്‍മ്മലയുടെ ഭാഷയില്‍ പറഞ്ഞാല്‍ ,,ആ വീടിന്റെ ഇരുട്ടറയില്‍ നിന്നും ഉള്ള മോചനത്തിന് കാരണം ആകില്ലായിരുന്നു ..വേദനിച്ചിരുന്നു ..സ്നേഹത്തിന്‍റെ കാപട്യം തിരിച്ചറിഞ്ഞപ്പോള്‍ ..ശപിച്ചു പോയി അഗതിയായ പെണ്ണിന്‍റെ സൌന്ദര്യത്തെ...
തന്നോടൊപ്പം വലിച്ചെറിഞ്ഞ പുസ്തക കെട്ടുകളില്‍ നിന്നും അവള്‍ ആകെ എടുത്തത് പത്താം ക്ലാസ്സ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ആയിരുന്നു .അതും ചുരുട്ടി പിടിച്ചുള്ള യാത്രയില്‍..വിശന്നു വലഞ്ഞു തളര്‍ന്നു വീണപ്പോള്‍ എടുത്തുകൊണ്ട് പോയി വെള്ളവും ഭക്ഷണവും തന്നു ,പിന്നീട് ജീവിക്കാനുള്ള ഇചാശക്തി പകര്‍ന്നു തന്ന ചായ കടക്കാരി ജാനകി .നിര്‍മ്മലയുടെ ജാനമ്മയില്‍ ആണ് അവള്‍ ആദ്യമായി ദൈവത്തെ കണ്ടത് .
ജീവിതത്തിന്‍റെ ഊക്ഷര കൊണിലൂടെയുള്ള യാത്രയില്‍ നിര്‍മ്മല എന്നും ഏക ആയിരുന്നു ,,മൂക ഭാവം അവളിലെ സൌന്ദര്യത്തെ മറച്ചു .അവള്‍ എല്ലാത്തിനെയും സ്നേഹിച്ചിരുന്നു ..കാറ്റിനെ കടലിനെ പക്ഷികളെ എല്ലാത്തിനെയും ..മനുഷ്യരെ വല്ലാതെ ഭയപ്പെട്ടിരുന്നു .യവ്വനം തീക്ഷ്ണമായ ഒരു പെണ്ണിന് സമൂഹത്തിന്‍റെ കണ്ണുകള്‍ വെട്ടിച്ചു ഓടിയോളിക്കെണ്ടാതായി വരും .തന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം ഒരു കോട്ടന്‍ സാരിയിലോ കറുത്ത കണ്ണടക്കുല്ലിലോ ഒളിപ്പിച്ചു അവള്‍ യാത്ര തുടര്‍ന്നു..
**********************
എല്ലാ നക്ഷ്ട ചിന്തകള്‍ക്കും ഒടുവില്‍ എല്ലാവരേയും പിടിച്ചുയര്ത്തുന്ന ഒരു ശക്തിയുണ്ട് --അതിജീവനത്തിന്‍റെ ശക്തി .അതിനു ഹേതുവാകാനും കാണും ഈശ്വരന്‍ നിയോഗിച്ച കുറെ ജെന്മങ്ങള്‍ ..ആ ജെന്മങ്ങളുടെ തണലും നക്ഷ്ടമായ ഒരു വ്യെക്തിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞെന്നു വരില്ല .പക്ഷെ ,ഞാന്‍ കാത്തിരിക്കും ..അയാള്‍ തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ട് . ...
വ്യെക്തി ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ ഉള്ള അയാളുടെ കയ്യൊപ്പ് മാത്രമായിരുന്നില്ല നിര്‍മ്മലയുടെ വിചാരങ്ങള്‍ക്ക് ...വിശ്വാസങ്ങള്‍ക്ക് ആധാരം .വ്യെക്തമായി സ്വയം പണിത് തീര്‍ത്ത ഒരു ചട്ടക്കൂട്ടില്‍ ജീവിച്ച അവള്‍ക്കു ഒരു പുനര്‍ജെന്മം നല്‍കിയത് അയാളുടെ വാക്കുകള്‍ ആയിരുന്നു .പരാജിതയായ നിര്‍മ്മലയില്‍ നിന്നും ...ഒറ്റപ്പെടലിന്‍റെയും വേദനയുടെയും ലോകത്തുനിന്നും അവളെ കൈപിടിച്ചുയര്‍ത്തിയ ആ അപരിചിതന്‍ ...ഇപ്പോള്‍ നിര്‍മ്മലയുടെ ജീവിതത്തിനു അര്‍ത്ഥമുണ്ട് ..ഒരു സുഖമുണ്ട് ..ഒരു നനുത്ത വേദനയുണ്ട് ..കാത്തിരിപ്പിന്റെ സുഖം ....സ്നേഹത്തിന്‍റെയോ പ്രേണയത്തിന്‍റെയോ ആര്‍ദ്രത ....
നിശീധിനിക്ക് കൂട്ട് നിന്ന ചന്ദ്രന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഒളിക്കുന്നു ,,മറ്റൊരു ദിവസം പുലരുന്നതിന്‍റെ സന്തോക്ഷത്തില്‍ പക്ഷികളും ..രാത്രി മുഴുവനും എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ..അയാളുടെ സ്വരം കേള്‍ക്കാത്ത ഒരു പ്രഭാതം കാണാതിരിക്കാന്‍ ആവണം അവള്‍ ജനാല ചേര്ത്തടച്ചു .കണ്ണടയൂരി തലയണക്കരികില്‍ വെച്ച് ഒന്ന് മയങ്ങാന്‍ കണ്ണുകള്‍ അടച്ചു ...ഇന്ന് ക്ലാസ്സ് എടുക്കേണ്ട ഭാഗങ്ങള്‍ മനസ്സില്‍ റീവൈണ്ട്ചെയ്തുകൊണ്ട് ....
2
അലസ്സമായി ഉടുത്തിരിക്കുന്ന കോട്ടന്‍ സാരി ,കറുത്ത ഫ്രെയിം ഉള്ള കണ്ണട ,വലിയ വട്ടപ്പൊട്ട് ,എണ്ണമയം ഉള്ള മുടി പിന്നിക്കെട്ടി വെച്ചിരിക്കുന്നു ,മുഖത്ത് നിഴലിക്കുന്ന വിഷാദതിന്റെയോ പ്രേതിഷേധതിന്റെയോ മൂകഭാവം ,പുസ്തകങ്ങള്‍ക്കിടയില്‍ ഉള്ള ജീവിതം---പ്രായത്തിനു ഉതകുന്നതു അല്ലായിരുന്നുവെങ്കിലും ഇതൊക്കെ ആയിരുന്നു നിര്‍മ്മല .ഇന്നോ ഇന്നലെയോ അല്ല നിര്‍മ്മല ഇങ്ങനെ ആയിത്തീര്‍ന്നത് .വിധി അവളില്‍ തകര്‍ത്താടിയ വേഷപ്പകര്‍ച്ചകള്‍ ആയിരിക്കാം ഇതെല്ലാം .
അച്ഛനും അമ്മയും ഓര്‍മ്മകള്‍ മാത്രം ..അവരുടെ മരണത്തിന് കാരണം തന്‍റെ ജെന്മം എന്ന് വിശ്വസിക്കുന്ന അമ്മാവന്റെയും അമ്മായിയുടെയും നടുവിലുള്ള ജീവിതം ,പത്താം ക്ലാസ്സ് വരെ പഠിപ്പിക്കാന്‍ അവര്‍ കാണിച്ച സന്മനസ്സ് ആണ് അവരില്‍ നിന്നും കിട്ടിയ ഏക സമ്പാദ്യം.ജീവിതത്തിലെ ചില ദുസ്വപ്നങ്ങള്‍ ചില നന്മകള്‍ ആയി കാലാന്തരത്തില്‍ കാലാന്തരത്തില്‍ പരിണമിചേക്കാം,അല്ലെങ്കില്‍ ,അമ്മായിയുടെ അനന്തിരവന് തോന്നിയ സ്നേഹത്തില്‍ കുതിര്‍ന്ന കുസൃതി നിര്‍മ്മലയുടെ ആ വീട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ ..നിര്‍മ്മലയുടെ ഭാഷയില്‍ പറഞ്ഞാല്‍ ,,ആ വീടിന്റെ ഇരുട്ടറയില്‍ നിന്നും ഉള്ള മോചനത്തിന് കാരണം ആകില്ലായിരുന്നു ..വേദനിച്ചിരുന്നു ..സ്നേഹത്തിന്‍റെ കാപട്യം തിരിച്ചറിഞ്ഞപ്പോള്‍ ..ശപിച്ചു പോയി അഗതിയായ പെണ്ണിന്‍റെ സൌന്ദര്യത്തെ...
തന്നോടൊപ്പം വലിച്ചെറിഞ്ഞ പുസ്തക കെട്ടുകളില്‍ നിന്നും അവള്‍ ആകെ എടുത്തത് പത്താം ക്ലാസ്സ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ആയിരുന്നു .അതും ചുരുട്ടി പിടിച്ചുള്ള യാത്രയില്‍..വിശന്നു വലഞ്ഞു തളര്‍ന്നു വീണപ്പോള്‍ എടുത്തുകൊണ്ട് പോയി വെള്ളവും ഭക്ഷണവും തന്നു ,പിന്നീട് ജീവിക്കാനുള്ള ഇചാശക്തി പകര്‍ന്നു തന്ന ചായ കടക്കാരി ജാനകി .നിര്‍മ്മലയുടെ ജാനമ്മയില്‍ ആണ് അവള്‍ ആദ്യമായി ദൈവത്തെ കണ്ടത് .
ജീവിതത്തിന്‍റെ ഊക്ഷര കൊണിലൂടെയുള്ള യാത്രയില്‍ നിര്‍മ്മല എന്നും ഏക ആയിരുന്നു ,,മൂക ഭാവം അവളിലെ സൌന്ദര്യത്തെ മറച്ചു .അവള്‍ എല്ലാത്തിനെയും സ്നേഹിച്ചിരുന്നു ..കാറ്റിനെ കടലിനെ പക്ഷികളെ എല്ലാത്തിനെയും ..മനുഷ്യരെ വല്ലാതെ ഭയപ്പെട്ടിരുന്നു .യവ്വനം തീക്ഷ്ണമായ ഒരു പെണ്ണിന് സമൂഹത്തിന്‍റെ കണ്ണുകള്‍ വെട്ടിച്ചു ഓടിയോളിക്കെണ്ടാതായി വരും .തന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം ഒരു കോട്ടന്‍ സാരിയിലോ കറുത്ത കണ്ണടക്കുല്ലിലോ ഒളിപ്പിച്ചു അവള്‍ യാത്ര തുടര്‍ന്നു..
2013, മാർച്ച് 8, വെള്ളിയാഴ്‌ച
കാലത്തിന്‍റെ സാക്ഷി
കാലത്തിന്‍റെ സാക്ഷി ..
******************
കഴിഞ്ഞ കുറെ നിമിഷങ്ങള്‍ ആയി അതെ നില്‍പ്പ് തന്നെയാണ് ...അതെ നോട്ടം ..നിസംഗത ..വീശിയടിക്കുന്ന കടല്‍ക്കാറ്റില്‍ കുതറിയോടാന്‍ ശ്രമിക്കുന്ന മുടിയിഴകള്‍ ...മരണത്തെ മുന്‍കൂട്ടി കണ്ടു ഭയന്ന് വീശിയടിക്കുന്ന തിരമാലകള്‍ ..മുന്‍പ് ഈ കടല്‍പ്പാലത്തില്‍ വന്നത് അച്ഛനോടോപ്പമാണ് ;ഒരു സായാഹ്നം സുന്ദരമാക്കാന്‍ ..!!എന്നാല്‍ ഇന്ന് ,ഏറ്റവും അധികം വേദനിക്കുന്നത് ഇവിടെ നില്‍ക്കുമ്പോഴാണ് ..ചുരുട്ടിപ്പിടിച്ച കടലാസിലെ അക്ഷരത്തുണ്ടുകള്‍ തന്നെ കാര്‍ന്നു തിന്നുന്നതായി അവള്‍ക്കു തോന്നി .
ഹരിശ്രീ എഴുതിയപ്പോള്‍ കരയാതിരുന്നതിനാല്‍ ഞാന്‍ പുസ്തകങ്ങളെ സ്നേഹിക്കുമെന്നു ഉറപ്പിച്ചത് അച്ഛനായിരുന്നു .പിന്നീട് എപ്പോഴോ ,അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചപ്പോള്‍ ,ആദ്യം തേടിയത് എന്‍റെ പേരിന്‍റെ അര്‍ഥം ആയിരുന്നു .''അബി..അച്ഛന്‍റെ ഇഷ്ടം ''എന്നാണു അച്ഛന്‍ സമ്മാനിച്ച ആ പേരിനര്‍ത്ഥംഎന്നറിഞ്ഞപ്പോള്‍ അച്ഛന്‍റെ കവിളില്‍ ഞാന്‍ ഒരു ചക്കരയുമ്മ കൊടുത്തു -അച്ഛന് എന്‍റെ ആദ്യ സമ്മാനം !!
സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതിനിടയില്‍ വീണു കാലു മുറിഞ്ഞപ്പോള്‍ എന്നെക്കാള്‍ വേദനിച്ചത് അച്ഛന്‍റെ മനസ്സായിരുന്നു .പിന്നീട് ഞാന്‍ വയസ്സറിയിച്ചപ്പോള്‍ ,അച്ഛന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ത്തുള്ളിയുടെ ,സ്നേഹത്തിന്‍റെ ചൂട് തിരിച്ചറിയാന്‍ എന്‍റെ കവിള്‍ത്തടങ്ങള്‍ക്ക് ഭാഗ്യമുണ്ടായി ..കൌമാരത്തിന്‍റെ അതിപ്രസരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന എന്‍റെ മനസ്സിനെ പാകപ്പെടുത്തിയെടുത്തതും ,പോകെ പോകെ ,എന്‍റെ ശരീരത്തിനും മനസ്സിനും വന്ന മാറ്റങ്ങളെ അണിയിച്ച് ഒരുക്കിയതും അച്ഛന്‍റെ സാമിപ്യമായിരുന്നു .
ഇപ്പോള്‍ ..കടലിന്‍റെ നിത്യയോവ്വനത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ,,എനിക്ക് നക്ഷ്ടമായ യോവനം..ജീവിതം ..എന്‍റെ ഉള്ളില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്നതിനു സാക്ഷിയായി .ഒരു സംശയം ..ഒരേ ഒരു സംശയം മാത്രം ..ഈ കുഞ്ഞു ജീവന്‍ എന്‍റെ വിധിയെ ഭേദിച്ച് പുറത്ത് വരികയാണെങ്കില്‍ ,ബന്ധങ്ങളെ ..അച്ഛന്‍ ,അമ്മ ,അപ്പൂപ്പന്‍ എന്നിങ്ങനെ ഓമനപ്പേരിട്ട് വിളിച്ച സമൂഹം ,എന്‍റെ അച്ഛനെ ഈ കുഞ്ഞു ജീവന്‍ എന്ത് വിളിക്കണം എന്ന് മാത്രം എന്തേയ് നിഷ്ക്കര്‍ഷിച്ചില്ല..അച്ഛന്‍ എന്നോ ..???അതോ മനസാക്ഷിക്ക് അപ്പുറം മറ്റു എന്തെങ്കിലും പേരോ ..??
ഇപ്പോള്‍ വീശിയടിക്കുന്ന കടല്‍ക്കാറ്റിന് മരണഭയം ഇല്ല ..സ്നേഹത്തോടെയോ കുറ്റബോധത്തോടെയോ അതെന്നെ തഴുകി കടന്നു പോകുന്നു ..കൈയിലൂടെയൂര്‍ന്നിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ആ അക്ഷരക്കൂട്ടുകളെ ഈറനണിയിചിരിക്കുന്നു .ചുരുട്ടിപ്പിടിച്ച കടലാസ്സുകഷ്ണം കടലിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ,എവിടെ നിന്നോ ശക്തമായ ഒരു തിര അതിന്‍റെ പ്രതിക്ഷേധം കടല്‍ഭിത്തിയിലറിയിച്ചു കടന്നു പോയി ..അവള്‍ തിരിഞ്ഞു നടന്നു ..കാമവൈകൃതത്തിനു പിതാവ് എന്ന സ്ഥാനത്തെക്കാള്‍ മാനം കല്പ്പിക്കുന്നവര്‍ക്ക് മുന്‍പില്‍ ,ഒരു സാക്ഷിയെ ..കാലത്തിന്‍റെ സാക്ഷിയെ ഉദരത്തില്‍ താലോലിച്ചു ....!!
******************
കഴിഞ്ഞ കുറെ നിമിഷങ്ങള്‍ ആയി അതെ നില്‍പ്പ് തന്നെയാണ് ...അതെ നോട്ടം ..നിസംഗത ..വീശിയടിക്കുന്ന കടല്‍ക്കാറ്റില്‍ കുതറിയോടാന്‍ ശ്രമിക്കുന്ന മുടിയിഴകള്‍ ...മരണത്തെ മുന്‍കൂട്ടി കണ്ടു ഭയന്ന് വീശിയടിക്കുന്ന തിരമാലകള്‍ ..മുന്‍പ് ഈ കടല്‍പ്പാലത്തില്‍ വന്നത് അച്ഛനോടോപ്പമാണ് ;ഒരു സായാഹ്നം സുന്ദരമാക്കാന്‍ ..!!എന്നാല്‍ ഇന്ന് ,ഏറ്റവും അധികം വേദനിക്കുന്നത് ഇവിടെ നില്‍ക്കുമ്പോഴാണ് ..ചുരുട്ടിപ്പിടിച്ച കടലാസിലെ അക്ഷരത്തുണ്ടുകള്‍ തന്നെ കാര്‍ന്നു തിന്നുന്നതായി അവള്‍ക്കു തോന്നി .
ഹരിശ്രീ എഴുതിയപ്പോള്‍ കരയാതിരുന്നതിനാല്‍ ഞാന്‍ പുസ്തകങ്ങളെ സ്നേഹിക്കുമെന്നു ഉറപ്പിച്ചത് അച്ഛനായിരുന്നു .പിന്നീട് എപ്പോഴോ ,അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചപ്പോള്‍ ,ആദ്യം തേടിയത് എന്‍റെ പേരിന്‍റെ അര്‍ഥം ആയിരുന്നു .''അബി..അച്ഛന്‍റെ ഇഷ്ടം ''എന്നാണു അച്ഛന്‍ സമ്മാനിച്ച ആ പേരിനര്‍ത്ഥംഎന്നറിഞ്ഞപ്പോള്‍ അച്ഛന്‍റെ കവിളില്‍ ഞാന്‍ ഒരു ചക്കരയുമ്മ കൊടുത്തു -അച്ഛന് എന്‍റെ ആദ്യ സമ്മാനം !!
സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതിനിടയില്‍ വീണു കാലു മുറിഞ്ഞപ്പോള്‍ എന്നെക്കാള്‍ വേദനിച്ചത് അച്ഛന്‍റെ മനസ്സായിരുന്നു .പിന്നീട് ഞാന്‍ വയസ്സറിയിച്ചപ്പോള്‍ ,അച്ഛന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ത്തുള്ളിയുടെ ,സ്നേഹത്തിന്‍റെ ചൂട് തിരിച്ചറിയാന്‍ എന്‍റെ കവിള്‍ത്തടങ്ങള്‍ക്ക് ഭാഗ്യമുണ്ടായി ..കൌമാരത്തിന്‍റെ അതിപ്രസരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന എന്‍റെ മനസ്സിനെ പാകപ്പെടുത്തിയെടുത്തതും ,പോകെ പോകെ ,എന്‍റെ ശരീരത്തിനും മനസ്സിനും വന്ന മാറ്റങ്ങളെ അണിയിച്ച് ഒരുക്കിയതും അച്ഛന്‍റെ സാമിപ്യമായിരുന്നു .
ഇപ്പോള്‍ ..കടലിന്‍റെ നിത്യയോവ്വനത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ,,എനിക്ക് നക്ഷ്ടമായ യോവനം..ജീവിതം ..എന്‍റെ ഉള്ളില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്നതിനു സാക്ഷിയായി .ഒരു സംശയം ..ഒരേ ഒരു സംശയം മാത്രം ..ഈ കുഞ്ഞു ജീവന്‍ എന്‍റെ വിധിയെ ഭേദിച്ച് പുറത്ത് വരികയാണെങ്കില്‍ ,ബന്ധങ്ങളെ ..അച്ഛന്‍ ,അമ്മ ,അപ്പൂപ്പന്‍ എന്നിങ്ങനെ ഓമനപ്പേരിട്ട് വിളിച്ച സമൂഹം ,എന്‍റെ അച്ഛനെ ഈ കുഞ്ഞു ജീവന്‍ എന്ത് വിളിക്കണം എന്ന് മാത്രം എന്തേയ് നിഷ്ക്കര്‍ഷിച്ചില്ല..അച്ഛന്‍ എന്നോ ..???അതോ മനസാക്ഷിക്ക് അപ്പുറം മറ്റു എന്തെങ്കിലും പേരോ ..??
ഇപ്പോള്‍ വീശിയടിക്കുന്ന കടല്‍ക്കാറ്റിന് മരണഭയം ഇല്ല ..സ്നേഹത്തോടെയോ കുറ്റബോധത്തോടെയോ അതെന്നെ തഴുകി കടന്നു പോകുന്നു ..കൈയിലൂടെയൂര്‍ന്നിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ആ അക്ഷരക്കൂട്ടുകളെ ഈറനണിയിചിരിക്കുന്നു .ചുരുട്ടിപ്പിടിച്ച കടലാസ്സുകഷ്ണം കടലിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ,എവിടെ നിന്നോ ശക്തമായ ഒരു തിര അതിന്‍റെ പ്രതിക്ഷേധം കടല്‍ഭിത്തിയിലറിയിച്ചു കടന്നു പോയി ..അവള്‍ തിരിഞ്ഞു നടന്നു ..കാമവൈകൃതത്തിനു പിതാവ് എന്ന സ്ഥാനത്തെക്കാള്‍ മാനം കല്പ്പിക്കുന്നവര്‍ക്ക് മുന്‍പില്‍ ,ഒരു സാക്ഷിയെ ..കാലത്തിന്‍റെ സാക്ഷിയെ ഉദരത്തില്‍ താലോലിച്ചു ....!!
മരണം
മരണം
______
മരണം മുന്‍പില്‍ കാണുന്നു ..എന്നാല്‍ മരിക്കുന്നില്ല ..ഉത്സാഹത്തോടെ മാവിന്‍റെ കടക്കാല്‍ കോടാലി ഉയര്‍ത്തിയും താഴ്ത്തിയും ബന്ധുക്കള്‍ ..എന്തിനു ..മക്കള്‍ പോലും ..ഞാന്‍ മരിക്കല്ലേ എന്ന് അവര്‍ പ്രാര്‍ഥിച്ചത് ഒറ്റ ദിവസം മാത്രം ..പഞ്ചമി നാളില്‍ ..അന്ന് മരിച്ചാല്‍ ..തുടര്‍ച്ചയായി അഞ്ചു മരണം കുടുംബത്തില്‍ ഉണ്ടാകുമെന്ന് കണിയാര് പറഞ്ഞത്രേ ...നാലാം തീയതിക്ക് മുന്‍പ് മരിച്ചെങ്കില്‍ സഞ്ചയനം എങ്കിലും കൂടാമായിരുന്നു എന്ന് ആദ്യമായി കുഞ്ഞിളം പുഞ്ചിരി സമ്മാനിച്ച മൂത്ത മകന്‍ ..മരിക്കാന്‍ ആണോ ഉറങ്ങാന്‍ ആണോ ഞാന്‍ കണ്ണുകള്‍ അടച്ചത് ..ഞെട്ടി എഴുന്നേറ്റു ..എന്തോ വല്യ ഒച്ച കേട്ട് ..വടക്കേ പറമ്പിലെ മൂവാണ്ടന്‍ മാവ് വലിയ സ്വരത്തില്‍ വീണിരിക്കുന്നു ..ഹാ ..
ഇനിയിപ്പോ മാവ് വെട്ടാന്‍ ഉള്ള സമയം ലാഭം .
കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് നാട്ടു മാങ്ങപ്പഴം ഇഷ്ടം എന്ന് മനസ്സിലാകി അദേഹം വീടിന്‍റെ കിഴക്കേ മൂലയില്‍ ഒരു മാവിന്‍ തയ് നട്ടു..അതിലെ ആദ്യ മാങ്ങ പഴുത്ത് വീണത് അദേഹം തന്നെയാണ് എനിക്ക് കൊണ്ട് തന്നത് ..ഞാന്‍ ആ മധുരം നുണഞ്ഞതും..അദേഹം എന്റെ ചുണ്ടിലെ മധുരം നുണഞ്ഞതും എല്ലാം എവിടെയോ ഓര്‍മ്മയായി ..
എനിക്കിഷ്ടം ആ മാവ് എന്ന് അറിഞ്ഞിട്ടും കുട്ടികള്‍ എന്താ അത് മുറിക്കാതിരുന്നത് .ഓ ..ഇളയ മകന്റെ സ്വരം ഉയര്‍ന്നു കേള്‍ക്കുന്നു,''കാര്യം മൂവാണ്ടന്‍ മാവ് ആണെങ്കിലും ഫലം ഇല്ലന്നേ ,ആ നാടന്‍ മാവില്‍ ആണെങ്കില്‍ ഇപ്പോഴും നല്ല ഫലം വരവുണ്ട് .....!!!!തടിയും കൊള്ളില്ല ..പൊള്ളു ആണ്..''
ഭര്‍ത്താവ് മരിക്കുവോളം ഞാന്‍ റാണി ആയി വാണ്‌ു.വിധവ എന്നാ പേര് എപ്പോള്‍ കൂട്ടി ചേര്‍ത്തോ അന്ന് മുതല്‍ തുടങ്ങി എന്‍റെ മരണം .മൂന്നാമതും കുട്ടി വേണ്ട എന്ന് ശടിച്ച ..അല്ല കൊല്ലാന്‍ ഒരുങ്ങിയതു എന്ന് തന്നെ പറയാം ,കൊല്ലരുത് എന്‍റെ കുഞ്ഞിനെ എനിക്ക് വേണം പൊട്ടനോ ചട്ടനോ ആയാലും ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു അദേഹത്തിന്റെ കാല്‍ക്കല്‍ വീണു യാചിച്ചതാണ് .അദേഹം മരിച്ചപ്പോഴും മരിക്കാതെ കഴിഞ്ഞത് ഈ മൂന്നു കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആയിരുന്നു .എന്നിട്ടിപ്പോ മരിക്കാന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നതോ പോട്ടെ ..പൊള്ളു തടിക്കുള്ള വില പോലും അവരെ ചുമന്നു നൊന്തു പെറ്റ് ..പിന്നെയും ചുമലിലെന്തി ..ഉറക്കമളച്ചു കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്‍ത്തി വലുതാക്കിയ ഈ പേക്കൊലത്തിനു ഇല്ലെന്നോ ....?????ഇനിയും കണ്ണുകള്‍ അടയുന്നത് ഉറങ്ങാന്‍ ആയിരിക്കരുതേ.....
______
മരണം മുന്‍പില്‍ കാണുന്നു ..എന്നാല്‍ മരിക്കുന്നില്ല ..ഉത്സാഹത്തോടെ മാവിന്‍റെ കടക്കാല്‍ കോടാലി ഉയര്‍ത്തിയും താഴ്ത്തിയും ബന്ധുക്കള്‍ ..എന്തിനു ..മക്കള്‍ പോലും ..ഞാന്‍ മരിക്കല്ലേ എന്ന് അവര്‍ പ്രാര്‍ഥിച്ചത് ഒറ്റ ദിവസം മാത്രം ..പഞ്ചമി നാളില്‍ ..അന്ന് മരിച്ചാല്‍ ..തുടര്‍ച്ചയായി അഞ്ചു മരണം കുടുംബത്തില്‍ ഉണ്ടാകുമെന്ന് കണിയാര് പറഞ്ഞത്രേ ...നാലാം തീയതിക്ക് മുന്‍പ് മരിച്ചെങ്കില്‍ സഞ്ചയനം എങ്കിലും കൂടാമായിരുന്നു എന്ന് ആദ്യമായി കുഞ്ഞിളം പുഞ്ചിരി സമ്മാനിച്ച മൂത്ത മകന്‍ ..മരിക്കാന്‍ ആണോ ഉറങ്ങാന്‍ ആണോ ഞാന്‍ കണ്ണുകള്‍ അടച്ചത് ..ഞെട്ടി എഴുന്നേറ്റു ..എന്തോ വല്യ ഒച്ച കേട്ട് ..വടക്കേ പറമ്പിലെ മൂവാണ്ടന്‍ മാവ് വലിയ സ്വരത്തില്‍ വീണിരിക്കുന്നു ..ഹാ ..
ഇനിയിപ്പോ മാവ് വെട്ടാന്‍ ഉള്ള സമയം ലാഭം .
കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് നാട്ടു മാങ്ങപ്പഴം ഇഷ്ടം എന്ന് മനസ്സിലാകി അദേഹം വീടിന്‍റെ കിഴക്കേ മൂലയില്‍ ഒരു മാവിന്‍ തയ് നട്ടു..അതിലെ ആദ്യ മാങ്ങ പഴുത്ത് വീണത് അദേഹം തന്നെയാണ് എനിക്ക് കൊണ്ട് തന്നത് ..ഞാന്‍ ആ മധുരം നുണഞ്ഞതും..അദേഹം എന്റെ ചുണ്ടിലെ മധുരം നുണഞ്ഞതും എല്ലാം എവിടെയോ ഓര്‍മ്മയായി ..
എനിക്കിഷ്ടം ആ മാവ് എന്ന് അറിഞ്ഞിട്ടും കുട്ടികള്‍ എന്താ അത് മുറിക്കാതിരുന്നത് .ഓ ..ഇളയ മകന്റെ സ്വരം ഉയര്‍ന്നു കേള്‍ക്കുന്നു,''കാര്യം മൂവാണ്ടന്‍ മാവ് ആണെങ്കിലും ഫലം ഇല്ലന്നേ ,ആ നാടന്‍ മാവില്‍ ആണെങ്കില്‍ ഇപ്പോഴും നല്ല ഫലം വരവുണ്ട് .....!!!!തടിയും കൊള്ളില്ല ..പൊള്ളു ആണ്..''
ഭര്‍ത്താവ് മരിക്കുവോളം ഞാന്‍ റാണി ആയി വാണ്‌ു.വിധവ എന്നാ പേര് എപ്പോള്‍ കൂട്ടി ചേര്‍ത്തോ അന്ന് മുതല്‍ തുടങ്ങി എന്‍റെ മരണം .മൂന്നാമതും കുട്ടി വേണ്ട എന്ന് ശടിച്ച ..അല്ല കൊല്ലാന്‍ ഒരുങ്ങിയതു എന്ന് തന്നെ പറയാം ,കൊല്ലരുത് എന്‍റെ കുഞ്ഞിനെ എനിക്ക് വേണം പൊട്ടനോ ചട്ടനോ ആയാലും ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു അദേഹത്തിന്റെ കാല്‍ക്കല്‍ വീണു യാചിച്ചതാണ് .അദേഹം മരിച്ചപ്പോഴും മരിക്കാതെ കഴിഞ്ഞത് ഈ മൂന്നു കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആയിരുന്നു .എന്നിട്ടിപ്പോ മരിക്കാന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നതോ പോട്ടെ ..പൊള്ളു തടിക്കുള്ള വില പോലും അവരെ ചുമന്നു നൊന്തു പെറ്റ് ..പിന്നെയും ചുമലിലെന്തി ..ഉറക്കമളച്ചു കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്‍ത്തി വലുതാക്കിയ ഈ പേക്കൊലത്തിനു ഇല്ലെന്നോ ....?????ഇനിയും കണ്ണുകള്‍ അടയുന്നത് ഉറങ്ങാന്‍ ആയിരിക്കരുതേ.....
ആര്‍ദ്രത
ആര്‍ദ്രത
_________
എന്‍റെ കയിത്തണ്ടയിലെ ഞരമ്പുകള്‍ തമ്മില്‍ കൂട്ടി കെട്ടി രക്തം ശുദ്ധീകരിക്കാന്‍ ഉണ്ടാക്കിയ പുതിയ പാതയിലെ ഇടിമുഴക്കം എന്നെ ..എന്റെ മനസ്സിനെ ത്രെസ്സിപ്പിക്കുണ്ട് ..കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ആയി എന്‍റെ ചിന്തകളെ വെട്ടയാടുന്ന ആ ഇടി മുഴക്കം ..അന്ന് രാത്രിയും ഇടിയും മഴയും ആയിരുന്നു ..ഈ ആശുപത്രിയുടെ വരാന്തയില്‍ അര്‍ധബോധാവസ്ഥയില്‍ ആയ ജന്മാനാ അല്‍പം ബുധിക്കുറവുള്ള എന്നെയും പേറി അച്ഛന്‍ കടന്നു വരുമ്പോള്‍ ,,..വണ്ടിയില്‍ നിന്നിറങ്ങി ആശുപത്രിയില്‍ കയറിയപ്പോള്‍ നെറ്റിത്തടങ്ങളില്‍ വീണ മഴത്തുള്ളിയുടെ ആര്‍ദ്രത ആ അബോധാവസ്തയിലും ഞാന്‍ തിരിച്ചറിഞ്ഞു ..പിന്നീട് ഈ ആശുപത്രിയിലെ അന്തേവാസി ആയി ആരുടെയൊക്കെയോ കാരുണ്യത്താല്‍ കഴിയേണ്ടി വന്നപ്പോള്‍ നക്ഷ്ടമായ ആര്‍ദ്രത ..ബുദ്ധിക്കുവുള്ള കുട്ടിക്ക് കിഡ്നിക്കും അസുഖം ബാധിച്ചപ്പോള്‍ അത് ഒരു ശാപം പോലെ ആശുപത്രികള്‍ കയറി ഇറങ്ങാന്‍ ഇടയാക്കിയപ്പോള്‍ എന്നെ ഈ സര്‍ക്കാരശുപത്രിയില്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്ബെന്ധിതര്‍ ആയി ..മുഖമോ സൌന്ദര്യമോ മാറിയതോ ബന്ധുജെനങ്ങള്‍ കാണാമറയത്ത് മറഞ്ഞതോ മരുന്നുകളുടെ രൂക്ഷ ഗെന്ധമോ ആഴ്ചയില്‍ മൂന്നു ദിവസം രക്തം ശുദ്ധീകരിക്കാന്‍ കുത്തിക്കയറ്റുന്ന സൂചിമുനകളുടെ വേദനയോ ഈച്ച യാട്ടിയ ഭക്ഷണമോ എന്നെ വേദനിപ്പിച്ചില്ല ..എനിക്ക് അന്ന് രാത്രിയില്‍ എവിടെയോ നക്ഷ്ട്മായ ആ ആര്‍ദ്രത ..നേര്‍ത്ത മഴയുള്ള ദിവസം പോലും സര്‍ക്കരാശുപത്രിയുടെ ജനല്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കൈകളില്‍ തുള്ളിയായി വീഴുന്ന ആ ചാറ്റല്‍ മഴയ്ക്ക് പോലും തരാന്‍ കഴിയാത്ത വിധം എനിക്ക് നക്ഷട്മായ ആ ആര്‍ദ്രത ...എവിടെയോ അകലെ നിന്നും എല്ലാം നക്ഷ്ടമായ ആ രാത്രിയില്‍ എന്‍റെ നെറ്റിത്തടത്തില്‍ പതിച്ച ആ മഴത്തുള്ളി ..എന്നില്‍ എപ്പോഴോ അലിഞ്ഞു ചേര്‍ന്ന ..നക്ഷ്ടമായ ..ഞാന്‍ തേടിക്കൊണ്ടിരിക്കുന്ന ...ഒരു മഴത്തുള്ളിയുടെ സ്നിഗ്ദ്ധത പോലുള്ള ആര്‍ദ്രത ...!!!
_________
എന്‍റെ കയിത്തണ്ടയിലെ ഞരമ്പുകള്‍ തമ്മില്‍ കൂട്ടി കെട്ടി രക്തം ശുദ്ധീകരിക്കാന്‍ ഉണ്ടാക്കിയ പുതിയ പാതയിലെ ഇടിമുഴക്കം എന്നെ ..എന്റെ മനസ്സിനെ ത്രെസ്സിപ്പിക്കുണ്ട് ..കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ആയി എന്‍റെ ചിന്തകളെ വെട്ടയാടുന്ന ആ ഇടി മുഴക്കം ..അന്ന് രാത്രിയും ഇടിയും മഴയും ആയിരുന്നു ..ഈ ആശുപത്രിയുടെ വരാന്തയില്‍ അര്‍ധബോധാവസ്ഥയില്‍ ആയ ജന്മാനാ അല്‍പം ബുധിക്കുറവുള്ള എന്നെയും പേറി അച്ഛന്‍ കടന്നു വരുമ്പോള്‍ ,,..വണ്ടിയില്‍ നിന്നിറങ്ങി ആശുപത്രിയില്‍ കയറിയപ്പോള്‍ നെറ്റിത്തടങ്ങളില്‍ വീണ മഴത്തുള്ളിയുടെ ആര്‍ദ്രത ആ അബോധാവസ്തയിലും ഞാന്‍ തിരിച്ചറിഞ്ഞു ..പിന്നീട് ഈ ആശുപത്രിയിലെ അന്തേവാസി ആയി ആരുടെയൊക്കെയോ കാരുണ്യത്താല്‍ കഴിയേണ്ടി വന്നപ്പോള്‍ നക്ഷ്ടമായ ആര്‍ദ്രത ..ബുദ്ധിക്കുവുള്ള കുട്ടിക്ക് കിഡ്നിക്കും അസുഖം ബാധിച്ചപ്പോള്‍ അത് ഒരു ശാപം പോലെ ആശുപത്രികള്‍ കയറി ഇറങ്ങാന്‍ ഇടയാക്കിയപ്പോള്‍ എന്നെ ഈ സര്‍ക്കാരശുപത്രിയില്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്ബെന്ധിതര്‍ ആയി ..മുഖമോ സൌന്ദര്യമോ മാറിയതോ ബന്ധുജെനങ്ങള്‍ കാണാമറയത്ത് മറഞ്ഞതോ മരുന്നുകളുടെ രൂക്ഷ ഗെന്ധമോ ആഴ്ചയില്‍ മൂന്നു ദിവസം രക്തം ശുദ്ധീകരിക്കാന്‍ കുത്തിക്കയറ്റുന്ന സൂചിമുനകളുടെ വേദനയോ ഈച്ച യാട്ടിയ ഭക്ഷണമോ എന്നെ വേദനിപ്പിച്ചില്ല ..എനിക്ക് അന്ന് രാത്രിയില്‍ എവിടെയോ നക്ഷ്ട്മായ ആ ആര്‍ദ്രത ..നേര്‍ത്ത മഴയുള്ള ദിവസം പോലും സര്‍ക്കരാശുപത്രിയുടെ ജനല്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കൈകളില്‍ തുള്ളിയായി വീഴുന്ന ആ ചാറ്റല്‍ മഴയ്ക്ക് പോലും തരാന്‍ കഴിയാത്ത വിധം എനിക്ക് നക്ഷട്മായ ആ ആര്‍ദ്രത ...എവിടെയോ അകലെ നിന്നും എല്ലാം നക്ഷ്ടമായ ആ രാത്രിയില്‍ എന്‍റെ നെറ്റിത്തടത്തില്‍ പതിച്ച ആ മഴത്തുള്ളി ..എന്നില്‍ എപ്പോഴോ അലിഞ്ഞു ചേര്‍ന്ന ..നക്ഷ്ടമായ ..ഞാന്‍ തേടിക്കൊണ്ടിരിക്കുന്ന ...ഒരു മഴത്തുള്ളിയുടെ സ്നിഗ്ദ്ധത പോലുള്ള ആര്‍ദ്രത ...!!!
നീലക്കണ്ണാടി
നീലക്കണ്ണാടി
____________
ആ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ ഹോസ്റ്റല്‍ മുറിയുടെ കോണില്‍ ഒരു അഭയാര്‍ഥിയെ പോലെ മൊബൈല്‍ കാതിനോട് ചേര്‍ത്ത് വെച്ച് കനം കുറഞ്ഞ ശബ്ദത്തില്‍ മറുതലക്കല്‍ നിന്നും വരുന്ന, പ്രണയം ഘനീഭവിച്ച വാക്കുകള്‍ക്കു കണ്ണുകളില്‍ വിടരുന്ന നാണത്തോടെ മറുപടി കൊടുക്കവേ, ഇളം കാലില്‍ ചെറുവിരലിനോട് ചേര്‍ന്ന് കടിച്ച ചോണനുറുമ്പിനെ വേദന കടിച്ചമര്‍ത്തി കയില്‍ ഞരടി എടുക്കുമ്പോള്‍, അവന്‍റെ വിരലുകള്‍ എന്‍റെ ഗുഹ്യഭാഗങ്ങളില്‍ പ്രണയതീര്‍ഥത്തില്‍ മുങ്ങി നീരാടുക ആയിരുന്നു. പിന്നീട് എപ്പോഴോ ആ വിരലുകള്‍ രാത്രിയുടെ രേതസില്‍ എന്‍റെ ശരീരത്തിന്‍റെ അളവുകോല്‍ നിര്‍മ്മിച്ച്, ചുണ്ടിലെ ഒഴുകിയ പ്രണയത്തെ കുടിച്ചു വറ്റിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ കണ്ണുകള്‍ അടച്ചു, വിയര്‍പ്പുതുള്ളികളെ പുല്‍കാനായി ഞാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. അര്‍ദ്ധരാത്രിയുടെ കുറ്റാകൂരിരുട്ടില്‍ നിന്നും പ്രഭാതത്തിന്റെ അരുണിമയിലേക്ക് സൂര്യന്‍ തെന്നിമാറിയപ്പോള്‍, എന്തോ നേടിയ കൃതാര്‍ത്ഥതയോടെ കണ്ണുകള്‍ തുറന്നു നോക്കിയാ ഞാന്‍ കണ്ടത് അപ്പോഴും അടിച്ചു കൊണ്ടിരിക്കുന്ന വിടര്‍ന്ന കൈകളില്‍ ഇരുന്നു വിറയ്ക്കുന്ന എന്‍റെ മൊബൈല്‍ ആണ് .. അത് എടുത്തു വാലൈന്റന്‍സ് ഡേ ആശംസിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു .. പേരറിയാത്ത, നാടറിയാത്ത, കണ്ടിട്ടില്ലാത്ത ഏതോ ഒരാള്‍ക്ക് മുന്‍പില്‍ ഏകാന്തതയുടെ മാനം വിട്ടു ഞാന്‍ നഗ്നയായിരിക്കുന്നു എന്ന്. അറപ്പ് തോന്നിയില്ല, വെറുപ്പും. ...ഷാള് വലിച്ചു തോളത്തിട്ടു ഉറക്കച്ചടവോടെ എങ്കിലും നീലക്കണ്ണാടിയില്‍ എന്‍റെ ശരീരം നോക്കുമ്പോള്‍, അനിര്‍വചനീയമായ ഒരു സംതൃപ്തി തോന്നുന്നുണ്ടായിരുന്നു.. ലോകം വെട്ടി പിടിച്ചതുപോലെ .....!
____________
ആ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ ഹോസ്റ്റല്‍ മുറിയുടെ കോണില്‍ ഒരു അഭയാര്‍ഥിയെ പോലെ മൊബൈല്‍ കാതിനോട് ചേര്‍ത്ത് വെച്ച് കനം കുറഞ്ഞ ശബ്ദത്തില്‍ മറുതലക്കല്‍ നിന്നും വരുന്ന, പ്രണയം ഘനീഭവിച്ച വാക്കുകള്‍ക്കു കണ്ണുകളില്‍ വിടരുന്ന നാണത്തോടെ മറുപടി കൊടുക്കവേ, ഇളം കാലില്‍ ചെറുവിരലിനോട് ചേര്‍ന്ന് കടിച്ച ചോണനുറുമ്പിനെ വേദന കടിച്ചമര്‍ത്തി കയില്‍ ഞരടി എടുക്കുമ്പോള്‍, അവന്‍റെ വിരലുകള്‍ എന്‍റെ ഗുഹ്യഭാഗങ്ങളില്‍ പ്രണയതീര്‍ഥത്തില്‍ മുങ്ങി നീരാടുക ആയിരുന്നു. പിന്നീട് എപ്പോഴോ ആ വിരലുകള്‍ രാത്രിയുടെ രേതസില്‍ എന്‍റെ ശരീരത്തിന്‍റെ അളവുകോല്‍ നിര്‍മ്മിച്ച്, ചുണ്ടിലെ ഒഴുകിയ പ്രണയത്തെ കുടിച്ചു വറ്റിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ കണ്ണുകള്‍ അടച്ചു, വിയര്‍പ്പുതുള്ളികളെ പുല്‍കാനായി ഞാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. അര്‍ദ്ധരാത്രിയുടെ കുറ്റാകൂരിരുട്ടില്‍ നിന്നും പ്രഭാതത്തിന്റെ അരുണിമയിലേക്ക് സൂര്യന്‍ തെന്നിമാറിയപ്പോള്‍, എന്തോ നേടിയ കൃതാര്‍ത്ഥതയോടെ കണ്ണുകള്‍ തുറന്നു നോക്കിയാ ഞാന്‍ കണ്ടത് അപ്പോഴും അടിച്ചു കൊണ്ടിരിക്കുന്ന വിടര്‍ന്ന കൈകളില്‍ ഇരുന്നു വിറയ്ക്കുന്ന എന്‍റെ മൊബൈല്‍ ആണ് .. അത് എടുത്തു വാലൈന്റന്‍സ് ഡേ ആശംസിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു .. പേരറിയാത്ത, നാടറിയാത്ത, കണ്ടിട്ടില്ലാത്ത ഏതോ ഒരാള്‍ക്ക് മുന്‍പില്‍ ഏകാന്തതയുടെ മാനം വിട്ടു ഞാന്‍ നഗ്നയായിരിക്കുന്നു എന്ന്. അറപ്പ് തോന്നിയില്ല, വെറുപ്പും. ...ഷാള് വലിച്ചു തോളത്തിട്ടു ഉറക്കച്ചടവോടെ എങ്കിലും നീലക്കണ്ണാടിയില്‍ എന്‍റെ ശരീരം നോക്കുമ്പോള്‍, അനിര്‍വചനീയമായ ഒരു സംതൃപ്തി തോന്നുന്നുണ്ടായിരുന്നു.. ലോകം വെട്ടി പിടിച്ചതുപോലെ .....!
ലോക്കോ പൈലെറ്റ്
ലോക്കോ പയിലറ്റ്
__________________
ലോക്കോ പൈലറ്റ് ആയി ജോലി ലഭിച്ചപ്പോള്‍ കുടുംബത്തിനു ആരു ആശ്വാസം ആകുമെന്നേ കരുതിയിരുന്നുള്ളൂ .പക്ഷെ ,എനിക്ക് മുന്‍പില്‍ തീവണ്ടിക്ക് മരണത്തിന്റെയും ജീവിതത്തിന്റെയും സംരെക്ഷണത്തിന്റെയും ഒക്കെ മുഖം തന്നത് ആ ജോലി ആയിരുന്നു .പാളത്തിന്റെയും ചക്രത്തിന്റെയും ഇടയില്‍ ഒരംഗുലം മാത്രം വരുന്ന ബന്ധത്തില്‍ സമാന്തരങ്ങളായി കാറ്റും മഴയും വെയിലും ഒന്നും കണക്കാക്കാതെ ലക്ഷ്യസ്ഥാനത്ത്എത്താന്‍ കാതങ്ങള്‍ തേടിയുള്ള യാത്ര .കണ്ണൊന്നു ചിമ്മിയാല്‍ തെറ്റുന്ന ലക്ഷ്യം കണക്കിലെടുക്കാതെ എന്നിലര്‍പ്പിച്ച വിശ്വാസത്താല്‍ ,കുഞ്ഞുന്നാളില്‍ താരാട്ടുപാടി അമ്മയുറക്കുന്ന തൊട്ടിലില്‍ വിരല്‍ കുടിച്ചു കിടക്കുന്നത് പോലെ ബര്‍ത്തില്‍ സുഖമായുറങ്ങുന്നു യാത്രക്കാര്‍ .
കേട്ട് മാത്രം പരിചയമുള്ള ട്രെയിന്‍ run ഓവര്‍ ,നേരിട്ട് കാണാനിടയായത് ജോലി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോള്‍ :കൈകൂപ്പി ദൈന്യതയോടെ ഇരുട്ടിന്‍റെ മറവില്‍ നിന്നും പാലത്തിലെ സിഗ്നലിന്റെ വെളിച്ചത്തിലേക്ക് വന്ന ചെറുപ്പക്കാരന്റെ രൂപത്തില്‍ ..വെള്ള മുണ്ടും നിറം മങ്ങിയ ഷര്‍ട്ടും ധരിച്ചിരുന്ന അയാളുടെ മുഖത്തെ ദൈന്യത ഇന്നും എന്നെ വേട്ടയാടുന്നു .ജീവിതം മടുത്ത ഒരു വ്യെക്തിയുടെ മുഖഭാവം ആയിരുന്നില്ല തൊഴുകയ്യോടെ തീവണ്ടിയുടെ മുന്‍പില്‍ നിന്നിരുന്ന ആ നിര്‍വികാര ജന്മത്തിനു..ജീവിക്കാനുള്ള ഒടുങ്ങാത്ത തൃക്ഷ്ണയില്‍ പരാജയം പലവട്ടം രുചിച്ചറിഞ്ഞ ഒരുവന്റെ ഭാവമായിരുന്നു ..കുതിച്ചു പാഞ്ഞു വന്ന തീവണ്ടിയുടെ ചുവന്ന ബട്ടന്‍ അമര്‍ത്തി നിര്‍ത്താന്‍ വിഫലമായി ശ്രമിച്ചും നിസഹായതയോടെ വിസിലടിച്ചും അജ്ഞാതനായ ആ യുവാവിനെ മരണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രേമിക്കുകയല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും ?
ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ ഉയര്‍ന്നു പൊങ്ങി വീണ്ടും പാളത്തില്‍ തെറിച്ചു വീണ ആ മനുഷ്യശരീരത്തെ ഒരു കൊലപാതകിയുടെ ലാഘവത്തോടെ തീവണ്ടി ചതച്ചരച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ചിരുന്നു ...ഇരുട്ട് കയറുന്നത് പോലെ തോന്നി ,തല കറങ്ങുന്നു ,കാതുകള്‍ തീവണ്ടിയുടെ കൊലവിളി കേള്‍ക്കാതെ അടഞ്ഞിരിക്കുന്നു ,വിയര്‍പ്പിന്‍ തുള്ളികള്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിചിരിക്കുന്നു ,വിറയ്ക്കുന്ന കൈകള്‍ പൊട്ടിപ്പോളിയുന്ന തലയെ താങ്ങിക്കൊണ്ടു എത്ര നേരം അങ്ങനെ ഇരുന്നുവെന്നു അറിയില്ല .
ശ്വസോച്ച്വാസം പോലും നിലച്ച ആ രാത്രിയില്‍ അറിയാതെ എങ്കിലും കാലന്‍റെ കയര്‍ കൈയ്യില്‍ പിടിക്കുന്ന ആ ജോലിയെ ശപിക്കാന്‍ തുടങ്ങിയപ്പോഴേക്കും ..അകലെ ദാരിദ്ര്യത്തിന്റെ കരിനിഴലുകളെ പോലെ നാല് മുഖങ്ങള്‍ എന്‍റെ മനസ്സിലേക്ക് ഓടി വന്നു .വിധിയെ പഴിക്കാതെ മറ്റൊരു മരണത്തിന്‍റെ മുഖം കാണരുതേ എന്ന പ്രാര്‍ത്ഥനയാല്‍ ,ഓടി രക്ഷപെടാന്‍ സാധിക്കാത്ത ബന്ധങ്ങളിലും കടമകളിലും മുങ്ങിത്താണ് വീണ്ടും ജോലിയിലേക്ക് ..നീണ്ട നാല്പതു വര്‍ഷങ്ങള്‍ ..മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി സ്വയം നീറി നീറി ..
__________________
ലോക്കോ പൈലറ്റ് ആയി ജോലി ലഭിച്ചപ്പോള്‍ കുടുംബത്തിനു ആരു ആശ്വാസം ആകുമെന്നേ കരുതിയിരുന്നുള്ളൂ .പക്ഷെ ,എനിക്ക് മുന്‍പില്‍ തീവണ്ടിക്ക് മരണത്തിന്റെയും ജീവിതത്തിന്റെയും സംരെക്ഷണത്തിന്റെയും ഒക്കെ മുഖം തന്നത് ആ ജോലി ആയിരുന്നു .പാളത്തിന്റെയും ചക്രത്തിന്റെയും ഇടയില്‍ ഒരംഗുലം മാത്രം വരുന്ന ബന്ധത്തില്‍ സമാന്തരങ്ങളായി കാറ്റും മഴയും വെയിലും ഒന്നും കണക്കാക്കാതെ ലക്ഷ്യസ്ഥാനത്ത്എത്താന്‍ കാതങ്ങള്‍ തേടിയുള്ള യാത്ര .കണ്ണൊന്നു ചിമ്മിയാല്‍ തെറ്റുന്ന ലക്ഷ്യം കണക്കിലെടുക്കാതെ എന്നിലര്‍പ്പിച്ച വിശ്വാസത്താല്‍ ,കുഞ്ഞുന്നാളില്‍ താരാട്ടുപാടി അമ്മയുറക്കുന്ന തൊട്ടിലില്‍ വിരല്‍ കുടിച്ചു കിടക്കുന്നത് പോലെ ബര്‍ത്തില്‍ സുഖമായുറങ്ങുന്നു യാത്രക്കാര്‍ .
കേട്ട് മാത്രം പരിചയമുള്ള ട്രെയിന്‍ run ഓവര്‍ ,നേരിട്ട് കാണാനിടയായത് ജോലി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോള്‍ :കൈകൂപ്പി ദൈന്യതയോടെ ഇരുട്ടിന്‍റെ മറവില്‍ നിന്നും പാലത്തിലെ സിഗ്നലിന്റെ വെളിച്ചത്തിലേക്ക് വന്ന ചെറുപ്പക്കാരന്റെ രൂപത്തില്‍ ..വെള്ള മുണ്ടും നിറം മങ്ങിയ ഷര്‍ട്ടും ധരിച്ചിരുന്ന അയാളുടെ മുഖത്തെ ദൈന്യത ഇന്നും എന്നെ വേട്ടയാടുന്നു .ജീവിതം മടുത്ത ഒരു വ്യെക്തിയുടെ മുഖഭാവം ആയിരുന്നില്ല തൊഴുകയ്യോടെ തീവണ്ടിയുടെ മുന്‍പില്‍ നിന്നിരുന്ന ആ നിര്‍വികാര ജന്മത്തിനു..ജീവിക്കാനുള്ള ഒടുങ്ങാത്ത തൃക്ഷ്ണയില്‍ പരാജയം പലവട്ടം രുചിച്ചറിഞ്ഞ ഒരുവന്റെ ഭാവമായിരുന്നു ..കുതിച്ചു പാഞ്ഞു വന്ന തീവണ്ടിയുടെ ചുവന്ന ബട്ടന്‍ അമര്‍ത്തി നിര്‍ത്താന്‍ വിഫലമായി ശ്രമിച്ചും നിസഹായതയോടെ വിസിലടിച്ചും അജ്ഞാതനായ ആ യുവാവിനെ മരണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രേമിക്കുകയല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും ?
ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ ഉയര്‍ന്നു പൊങ്ങി വീണ്ടും പാളത്തില്‍ തെറിച്ചു വീണ ആ മനുഷ്യശരീരത്തെ ഒരു കൊലപാതകിയുടെ ലാഘവത്തോടെ തീവണ്ടി ചതച്ചരച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ചിരുന്നു ...ഇരുട്ട് കയറുന്നത് പോലെ തോന്നി ,തല കറങ്ങുന്നു ,കാതുകള്‍ തീവണ്ടിയുടെ കൊലവിളി കേള്‍ക്കാതെ അടഞ്ഞിരിക്കുന്നു ,വിയര്‍പ്പിന്‍ തുള്ളികള്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിചിരിക്കുന്നു ,വിറയ്ക്കുന്ന കൈകള്‍ പൊട്ടിപ്പോളിയുന്ന തലയെ താങ്ങിക്കൊണ്ടു എത്ര നേരം അങ്ങനെ ഇരുന്നുവെന്നു അറിയില്ല .
ശ്വസോച്ച്വാസം പോലും നിലച്ച ആ രാത്രിയില്‍ അറിയാതെ എങ്കിലും കാലന്‍റെ കയര്‍ കൈയ്യില്‍ പിടിക്കുന്ന ആ ജോലിയെ ശപിക്കാന്‍ തുടങ്ങിയപ്പോഴേക്കും ..അകലെ ദാരിദ്ര്യത്തിന്റെ കരിനിഴലുകളെ പോലെ നാല് മുഖങ്ങള്‍ എന്‍റെ മനസ്സിലേക്ക് ഓടി വന്നു .വിധിയെ പഴിക്കാതെ മറ്റൊരു മരണത്തിന്‍റെ മുഖം കാണരുതേ എന്ന പ്രാര്‍ത്ഥനയാല്‍ ,ഓടി രക്ഷപെടാന്‍ സാധിക്കാത്ത ബന്ധങ്ങളിലും കടമകളിലും മുങ്ങിത്താണ് വീണ്ടും ജോലിയിലേക്ക് ..നീണ്ട നാല്പതു വര്‍ഷങ്ങള്‍ ..മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി സ്വയം നീറി നീറി ..
വേര്‍പാട്
എന്‍റെ അഞ്ചു വയസ്സ് വരെ ഞാന്‍ അച്ഛന്റെയും അമ്മയുടെയും ചാരത്തു ആ സ്നേഹം നുകര്‍ന്നുറങ്ങി ..പെട്ടെന്നൊരു ദിനം അവര്‍ക്ക് കുബുദ്ധി ..എന്നെ എട്ടന്റെയോപ്പം കിടക്കൂ എന്ന് സ്നേഹത്തോടെ പറഞ്ഞു അങ്ങോട്ട് മാറ്റി ..'എന്‍റെ ആദ്യ വേര്‍പാട് ...''എനിക്ക് തിരണ്ടല്‍ കഴിഞ്ഞ കാലത്ത് പിന്നെയും സ്ഥാന ചലനം ..വല്യ പെണ്‍കുട്ടി ആയത്രേ ..അമ്മ കാതിലോതി ..പിന്നെ ഒറ്റയ്ക്ക് ആയി കിടക്കുന്നത് .അടുത്ത വേര്‍പാട് ,ഏട്ടന്റെ സംരെക്ഷണയില്‍ നിന്നും ...ഞാന്‍ താഴെ വീണുപോകാതെ ചുറ്റി പിടിച്ചിരുന്ന ആ വലതു കയില്‍ നിന്നും മറ്റൊരു കട്ടിലിലേക്ക് ..അതിനുശേഷം ഏട്ടന്റെ കൂടെ കളിക്കാന്‍ അധികം അനുവദിച്ചിട്ടില്ല .ഏട്ടന്റെ കൂട്ടുകാര്‍ എന്റെയും കൂട്ടുകാര്‍ ആയിരുന്നു .പെണ്‍കുട്ടി ആയതിനാല്‍ അവരും എന്നില്‍ നിന്നും നാള്‍ക്കുനാള്‍ വേര്പെട്ടു നിന്നു.ഹൈസ്കൂളില്‍ എന്‍റെ നല്ല സുഹൃത്തുക്കളില്‍ ചിലര്‍ ആണ്‍കുട്ടികള്‍ ആയതിനാല്‍ ഏട്ടന്റെ നിര്‍ദേശപ്രകാരം എന്നെ ആ സ്കൂളില്‍ നിന്നും വേര്‍പെടുത്തി പെണ്‍കുട്ടികള്‍ മാത്രം വാഴുന്ന സ്ഥലത്തേക്ക് പറിച്ചു നട്ടു .പത്തിലെ അവധിക്കു അമ്മൂമ്മയെ കാണാന്‍ പോയപ്പോള്‍ ഉമ്മറപ്പടിയില്‍ നിന്ന എന്നെ ''അകത്തു പോ ''എന്ന് അമ്മൂമ്മ ശകാരിച്ചു .ഉമ്മറം ആണ്‍കുട്ടികള്‍ക്കും ,പിന്നാമ്പുറവും വിശാലമായ കോലായിയും അടുക്കളയും പെണ്‍കുട്ടികള്‍ക്കും ഉള്ളത് ആണത്രേ .കഷ്ടപ്പെട്ട് പഠിച്ചു ഒരു ജോലി കിട്ടിയപ്പോള്‍ ,ശമ്പളം ,തുല്യ പദവി ആയിരുന്നിട്ടും രണ്ടു ലിംഗം ആയതിന്റെ പേരില്‍ വ്യത്യാസപ്പെട്ടു വന്നു .പിന്നീട് ,കല്യാണം എന്ന മാമാങ്കം .കുനിഞ്ഞു കൊടുത്തു പെണ്ണ് ,ആണിന്റെ മുന്‍പില്‍ ....അവിടെയും വേര്പെട്ടിറങ്ങേണ്ടി വന്നു ,പിറന്ന നാടും ,വീടും അച്ഛനും അമ്മയും ബന്ധങ്ങളും എല്ലാം ..ആണിന്റെ ഭാഗ്യത്തെ ഓര്‍ത്തു പല്ലിറുമ്മി ..പെണ്ണായി പിറന്നതിന്റെ സുകൃതം അറിഞ്ഞത് ആദ്യകുട്ടി പിറന്നപ്പോള്‍ ആണ് ..പക്ഷെ ,കുത്തിക്കീറിയ വയറിന്റെ വേദന കടിച്ചമര്‍ത്തി കണ്ണ് തുറന്നു നോക്കുമ്പോള്‍ ഭര്‍ത്താവ് ആപ്പിളും തിന്നുകൊണ്ടിരിക്കുന്നു ....!!!
വേശ്യ
എന്നെ തെരുവ് വേശ്യയോടുപമിച്ച ചുവന്ന കണ്ണുകളുള്ള ആ കറുത്ത വേഷക്കാരനോട് കോടതിയുടെ ചട്ടക്കൂട്ടില്‍ നിന്ന് ഞാന്‍ അലറിവിളിച്ചു .എന്നിലെ സ്ത്രീത്വത്തെ അപമാനിച്ച ആ നരാധമനെ വാക്കുകളാല്‍ തീര്‍ത്ത ശരങ്ങളാല്‍ കൊന്നു കൊലവിളിക്കുമ്പോള്‍ ,എന്‍റെ മുഖം ചുമന്നു തുടുത്തിരുന്നു ,കണ്ണുകള്‍ക്ക് വ്യാപ്തി കൂടി ,അഗ്നി ജ്വലിച്ചു ,ചുടുകണ്ണുനീര്‍ ഒഴുകി ,വിയര്‍ത്തു ,വിറച്ചിരുന്നു ഞാന്‍ .എന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ..പീഡിപ്പിക്കപ്പെട്ട എന്‍റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും പുറപ്പെട്ട ഹിമ്സിക്കുന്ന,മാംസത്തില്‍ തുളഞ്ഞു കയറുന്ന ,വാക്കുകള്‍ക്കു മുന്‍പില്‍ കോടതിയും ജട്ജിയും ,ആ നരാധമാനും ,സമൂഹവും നിശബ്ദമായപ്പോള്‍ ..ജട്ജിയുടെ കയിലെ നിയമത്തിന്‍റെ കൊട്ടുവടിയെക്കാള്‍ ഉച്ചത്തില്‍ ആ മരക്കൂട്ടില്‍ മുറുകെ പിടിച്ചിരുന്ന വിയര്‍പ്പില്‍ മുങ്ങിയ ആരുടെയൊക്കെയോ രക്തം ആഗ്രഹിച്ച എന്‍റെ കരം ഉയര്‍ന്നുപൊങ്ങി ,ആ കറുത്ത വേഷക്കാരന്റെ നുണയാന്‍ നാവിനെ മറച്ചുപിടിച്ച കരണത്ത് ആഞ്ഞു പതിച്ചു .!!ഇവനാണ് ...ഈ സമൂഹത്തെ ചീത്തയാക്കുന്നത് ..ഇവന്‍ ഘോരം ഘോരം പ്രസംഗിക്കുന്ന നിയമം ..എന്‍റെ പ്രഹരം ആ നിയമത്തിനു നേരെയാണ് ..എന്നെ സംരെക്ഷിക്കാന്‍ കഴിയാത്ത ആ നിയമത്തിനു നേരെ .
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ അരുന്ധതി കിതക്കുന്നുണ്ടായിരുന്നു ......പ്രണയം അഭ്യര്‍ഥിച്ചു വന്ന രാമനാഥന്റെ മുന്‍പില്‍ .ഒരു നിമിഷത്തെ ആഴമേറിയ നിശബ്ദതക്ക് ശേഷം പാറിപ്പറന്ന മുടികള്‍ക്കിടയിലൂടെ പ്രതികാരം വമിക്കുന്ന കണ്ണുകളില്‍ അല്പം ആര്‍ദ്രത നിറച്ചു കടിച്ചു പിടിച്ച ചുണ്ടില്‍ ഒരു നേരിയ മന്ദഹാസം പരത്തി അവള്‍ അയാളെ നോക്കി .പകച്ചു നില്‍ക്കുന്ന അയാളുടെ മുഖത്തെ നിര്‍വികാരത കണക്കിലെടുക്കാതെ സാരിത്തലപ്പു തോളിലേക്ക് വലിച്ചിട്ട് അവള്‍ നടന്നു .....വിജനതയിലേക്ക്..
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ അരുന്ധതി കിതക്കുന്നുണ്ടായിരുന്നു ......പ്രണയം അഭ്യര്‍ഥിച്ചു വന്ന രാമനാഥന്റെ മുന്‍പില്‍ .ഒരു നിമിഷത്തെ ആഴമേറിയ നിശബ്ദതക്ക് ശേഷം പാറിപ്പറന്ന മുടികള്‍ക്കിടയിലൂടെ പ്രതികാരം വമിക്കുന്ന കണ്ണുകളില്‍ അല്പം ആര്‍ദ്രത നിറച്ചു കടിച്ചു പിടിച്ച ചുണ്ടില്‍ ഒരു നേരിയ മന്ദഹാസം പരത്തി അവള്‍ അയാളെ നോക്കി .പകച്ചു നില്‍ക്കുന്ന അയാളുടെ മുഖത്തെ നിര്‍വികാരത കണക്കിലെടുക്കാതെ സാരിത്തലപ്പു തോളിലേക്ക് വലിച്ചിട്ട് അവള്‍ നടന്നു .....വിജനതയിലേക്ക്..
പ്രണയം ഇത്ര തീവ്രം ആണെന്ന് അറിഞ്ഞത് പ്രണയിച്ചു തുടങ്ങിയപ്പോള്‍ ആണ് ..കഥയിലോ കവിതയിലോ എഴുതി മടുത്ത അക്ഷരങ്ങളെക്കാള്‍ ..തീവ്രമായി അഗ്നി സ്ഫുരിക്കുന്നത് ..കാലത്തിന്റെ ഗതിവേഗം നിയന്ത്രണാതീതം ആകുന്നതു ..സമയം മുറിഞ്ഞു വീഴുന്ന ദിനരാത്രങ്ങള്‍ ..സ്വയം കെട്ടിപ്പൊക്കിയ ചില്ലുക്കൊട്ടാരത്തില്‍ നിന്നും വിധേയത്വത്തിന്‍റെ വസന്തത്തിലേക്ക്..കണ്ണില്‍ വിടരുന്ന പരിഭവവും ,മനസ്സില്‍ സ്വരുക്കൂട്ടുന്ന പ്രതീക്ഷകളും ...കേള്‍ക്കാന്‍ കൊതിക്കുന്ന നാദത്തിനു കൈകാലുകളെ ബന്ധനത്തില്‍ ആക്കുവാന്‍ പോന്ന വൈകാരികതയും ..ശ്വാസം പോലും താള നിമഗ്നമാകുന്ന അനുഭൂതികളും ..സ്വപ്നങ്ങളെ ചിറകിലെന്തിയുള്ള നിമിഷങ്ങളും സ്വന്തമായത് ..സ്വയം അലിഞ്ഞു ചേര്‍ന്നത് ..പ്രണയം ..പ്രണയം മാത്രം ...
valentines day
HAPPY VALENTINES DAY ♥ ♥ ♥
*************************
കളി പറഞ്ഞും തമ്മിലടിച്ചും നാട്ടുമാവില്‍ കല്ല് എറിഞ്ഞും ഊഞ്ഞാലാടിയും പൂക്കളിറുത്തും നടന്ന ബാല്യകാലത്തില്‍ ഒരു കളിക്കൂട്ടുകാരാനായി നീ എന്‍റെ കൂടെ ഉണ്ടായിരുന്നില്ല ..ക
കൌമാരത്തിന്‍റെ ശീതളിമയില്‍ ഒരു കുഞ്ഞി കാറ്റായി എന്നില്‍ അലിഞ്ഞു ചേരാനും നീ ഉണ്ടായിരുന്നില്ല ...യവനത്തിന്‍റെ തീക്ഷണതയില്‍ പ്രേമം സുരഭിലമായി ഹൃദയനാളങ്ങളെയും,രക്തധമനികളെയും കൊത്തി വലിച്ചപ്പോഴും ഞാന്‍ തേടിയത് നിന്നെ ആയിരുന്നു ..ആ തേടലിന്‍റെ ഉന്മാദാവസ്ഥയില്‍ ചിലപ്പോഴൊക്കെ ഉച്ചസ്ഥായിലും മറ്റു ചിലപ്പോള്‍ ശാന്തമായും ഞാന്‍ പ്രതികരിച്ചു ..നിന്‍റെ ഓര്‍മ്മകള്‍ക്കായി ..നിനക്കായി .കാത്തിരുന്ന വര്‍ഷങ്ങള്‍ എന്‍റെ ബാല്യവും കൌമാരവും യോവനവും കടന്നു നിന്നെ തേടിയുള്ള യാത്രകള്‍ക്ക് അര്‍ത്ഥവിരാമം പകരവേ...ഒരു നേര്‍ത്ത സന്ധ്യയില്‍ ജലധാരയില്‍ പ്രകൃതി ഭൂമിയെ അണിയിച്ചൊരുക്കിയ നാളില്‍ അക്ഷരക്കൂട്ടുകളുടെ നിറച്ചാര്‍ത്തുമായി ,എന്‍റെ പ്രണയത്തെ നിന്‍റെ ഹൃദയത്തോട് ചേര്‍ക്കാന്‍ നീ വന്നു ..വിധി തീര്‍ത്ത ഹാരവുമായി ..നിന്‍റെ പ്രണയത്തെ ഓര്‍മ്മപ്പെടുത്താന്‍ എനിക്കൊരു ദിവസത്തിന്‍റെ ആവശ്യമുണ്ടോ ???വര്‍ഷങ്ങളുടെ കാത്തിരുപ്പിനു മുന്‍പില്‍ അപഹാസ്യയാകുന്ന വാലന്‍ന്റൈന്‍ ..എങ്കിലും ഈ ദിനത്തെ ഞാന്‍ നെഞ്ചിലേറ്റുന്നു..കാരണം ഞാന്‍ ഇന്ന് നിന്‍റെ വാലന്‍റ്റയിന്‍ ആണ് ..ഭൂതകാല ഓര്‍മ്മകള്‍ക്ക് വിരാമം ..ഈ ദിനം ഓര്‍ക്കാന്‍ എനിക്കൊരാള്‍ കൂട്ട് ..അത് ആവാം ഈ ദിവസത്തെ ഞാനും ഹൃദയത്തോട് ചേര്‍ക്കുന്നത് ..വര്‍ഷങ്ങള്‍ വാക്കുകള്‍ക്കും ഭാവങ്ങള്‍ക്കും ഇടം നല്കാതെ മൌനമായി പ്രണയത്തെ സംവദിച്ചു കടന്നു പോയപ്പോഴും വാലന്‍ന്റൈന്‍ ഒരു പ്രത്യേകത ആയി തോന്നിയിരുന്നില്ല ..ആ ദിനങ്ങള്‍ക്ക് ഒരു ചോദ്യ ചിഹ്നം പോലെ രണ്ടായിരത്തി പതിമ്മൂന്നിലെ വാലന്‍ന്റൈന്‍ ..ആശംസിക്കുന്നു എല്ലാവര്ക്കും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കും ..പ്രണയിക്കുന്നവര്‍ക്കും ..!!!
*************************
കളി പറഞ്ഞും തമ്മിലടിച്ചും നാട്ടുമാവില്‍ കല്ല് എറിഞ്ഞും ഊഞ്ഞാലാടിയും പൂക്കളിറുത്തും നടന്ന ബാല്യകാലത്തില്‍ ഒരു കളിക്കൂട്ടുകാരാനായി നീ എന്‍റെ കൂടെ ഉണ്ടായിരുന്നില്ല ..ക
കൌമാരത്തിന്‍റെ ശീതളിമയില്‍ ഒരു കുഞ്ഞി കാറ്റായി എന്നില്‍ അലിഞ്ഞു ചേരാനും നീ ഉണ്ടായിരുന്നില്ല ...യവനത്തിന്‍റെ തീക്ഷണതയില്‍ പ്രേമം സുരഭിലമായി ഹൃദയനാളങ്ങളെയും,രക്തധമനികളെയും
ഒരു കഥയുടെ ബാക്കിപത്രം
ആ നിര്‍വൃതി അവള്‍ അനുഭവിക്കുകയായിരുന്നു ...പൂര്‍ണ്ണമായി ,,തന്‍റെ കരവലയത്തില്‍ ശ്വാസം കിട്ടാതെ പിടക്കുന്ന അവനെ അവള്‍ വീണ്ടും വീണ്ടും മുറുകെ പിടിച്ചു ..കൈകളില്‍ ശൂന്യത തോന്നും വരെ ..
വെറുതെ നിര്‍ന്നിമേക്ഷയായി നോക്കിക്കണ്ടു ..ചിന്നിത്തെറിക്കുന്ന ചാറ്റല്‍ മഴയില്‍ ..പ്ലാറ്റ്ഫോമും കടന്നു അകന്നു പോകുന്ന ആ അവ്യെക്തരൂപത്തെ ..അവന്‍റെ ഹൃദയത്തിലെ രണ്ടു ദംശനപ്പാടുകള്‍ മാത്രം തിളങ്ങി നില്‍ക്കുന്നു ...
അവള്‍ ആ നനഞ്ഞ ഇരിപ്പിടത്തില്‍ ഒരിക്കല്‍ കൂടി ഇരുന്നു ..വിറയാര്‍ന്ന കൈകളോടെ ആ അദൃശ്യതയില്‍ വിരലോടിച്ചു നോക്കി ..ഇല്ല ...താരാട്ടുപാട്ട് എവിടെയോ കേള്‍ക്കുന്നുണ്ട് ..മാറ്റൊലിയില്ലാതെ .ഇരുളില്‍ വിടരുന്ന പൂക്കളുടെ ദളങ്ങള്‍ ഇനി ഒരിക്കലും വിരിയാന്‍ ആഗ്രഹിക്കാത്ത വിധം കൊഴിഞ്ഞു വീണിരിക്കുന്നു ...
മെല്ലെ അവള്‍ നടക്കാന്‍ ഒരുങ്ങി ..കാലുകള്‍ ഭൂമിയില്‍ ഇല്ല ..ആകാശവും ശൂന്യം ..ആകാശവും ഭൂമിയും നക്ഷ്ടപ്പെട്ട മനസ്സിന് ,കൂട്ടിനു ഒരു നക്ഷത്രം മാത്രം ..ഗന്ധമില്ലാത്ത നക്ഷത്രം ...
പക്ഷെ ,എന്തേ അറിയുന്നില്ല ഒരു തിരിഞ്ഞു നോട്ടത്തിനായി കാത്തു നില്‍ക്കുന്ന അവളെ ..സ്വപ്നങ്ങളില്ലാത്ത ലോകത്ത് അവനെ തനിച്ചാക്കാന്‍ കഴിയാതെ ,ചോരപ്പാടു തേടി അലയുന്ന പ്രഭ ചൊരിയാന്‍ വിസ്സമതിക്കുന്ന നക്ഷത്രമായ അവളെ ..നക്ഷ്ടമായ ആ പ്രഭക്ക് ശൂന്യമായ ആകാശത്തിലും ഒരു കൂടിച്ചേരലിന്‍റെ അര്‍ഥം ഉണ്ടാകുമോ ..പിരിയാതെ ...പിരിയാതെ ..!!
വെറുതെ നിര്‍ന്നിമേക്ഷയായി നോക്കിക്കണ്ടു ..ചിന്നിത്തെറിക്കുന്ന ചാറ്റല്‍ മഴയില്‍ ..പ്ലാറ്റ്ഫോമും കടന്നു അകന്നു പോകുന്ന ആ അവ്യെക്തരൂപത്തെ ..അവന്‍റെ ഹൃദയത്തിലെ രണ്ടു ദംശനപ്പാടുകള്‍ മാത്രം തിളങ്ങി നില്‍ക്കുന്നു ...
അവള്‍ ആ നനഞ്ഞ ഇരിപ്പിടത്തില്‍ ഒരിക്കല്‍ കൂടി ഇരുന്നു ..വിറയാര്‍ന്ന കൈകളോടെ ആ അദൃശ്യതയില്‍ വിരലോടിച്ചു നോക്കി ..ഇല്ല ...താരാട്ടുപാട്ട് എവിടെയോ കേള്‍ക്കുന്നുണ്ട് ..മാറ്റൊലിയില്ലാതെ .ഇരുളില്‍ വിടരുന്ന പൂക്കളുടെ ദളങ്ങള്‍ ഇനി ഒരിക്കലും വിരിയാന്‍ ആഗ്രഹിക്കാത്ത വിധം കൊഴിഞ്ഞു വീണിരിക്കുന്നു ...
മെല്ലെ അവള്‍ നടക്കാന്‍ ഒരുങ്ങി ..കാലുകള്‍ ഭൂമിയില്‍ ഇല്ല ..ആകാശവും ശൂന്യം ..ആകാശവും ഭൂമിയും നക്ഷ്ടപ്പെട്ട മനസ്സിന് ,കൂട്ടിനു ഒരു നക്ഷത്രം മാത്രം ..ഗന്ധമില്ലാത്ത നക്ഷത്രം ...
പക്ഷെ ,എന്തേ അറിയുന്നില്ല ഒരു തിരിഞ്ഞു നോട്ടത്തിനായി കാത്തു നില്‍ക്കുന്ന അവളെ ..സ്വപ്നങ്ങളില്ലാത്ത ലോകത്ത് അവനെ തനിച്ചാക്കാന്‍ കഴിയാതെ ,ചോരപ്പാടു തേടി അലയുന്ന പ്രഭ ചൊരിയാന്‍ വിസ്സമതിക്കുന്ന നക്ഷത്രമായ അവളെ ..നക്ഷ്ടമായ ആ പ്രഭക്ക് ശൂന്യമായ ആകാശത്തിലും ഒരു കൂടിച്ചേരലിന്‍റെ അര്‍ഥം ഉണ്ടാകുമോ ..പിരിയാതെ ...പിരിയാതെ ..!!
കുറച്ചു കാലം മാത്രം ...ഒരു പ്രണയം .
അന്നും അവന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു .എന്നിട്ട് ചിരിച്ചു കൊണ്ട് പറയുകയാണ് പഹയന്‍ ,''കണ്ടോ ,ഇതാടീ എന്‍റെ പ്രണയത്തിന്‍റെ വിജയം ,ഞാനിന്നും അവളെ സ്നേഹിക്കുന്നു ..അവള്‍ എന്നെ വിട്ടു പോയെങ്കിലും ..''
സ്വതവേ പ്രണയ വിരോധിയായ എനിക്ക് പോലും ഒരിത്തിരി പ്രണയം തോന്നിപ്പോയി ....പ്രണയത്തോട് ...!!!പ്രണയത്തിന്‍റെ ശക്തി അറിയണമെങ്കില്‍ പ്രണയിക്കുക തന്നെ വേണം .(ഇത് ഞാന്‍ പറഞ്ഞതല്ല ,ഈ കഥയിലെ കേന്ദ്രകഥാപാത്രത്തിന്‍റെ തന്നെ വാമൊഴിയാണ്)
അവന്‍ ..രതീഷ്....,,,പേര് മാറ്റി കൊടുക്കാന്‍ എന്തുകൊണ്ടോ എനിക്ക് മനസ്സ് വരുന്നില്ല .ഈ പ്രണയ കഥ പൂര്‍ത്തി ആകണം എങ്കില്‍ ആ പേര് തന്നെ വേണം ,എന്നൊരു തോന്നല്‍ .എന്‍റെ സുഹൃത്ത് ,അതിലുപരി ഹൃദയഭാഷ തൊട്ടറിയുന്ന ചില വ്യെക്തികളില്ലേ ..ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം കക്ഷിയേ.അവനെ കുറിച്ച് ഒരു പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ പറഞ്ഞാല്‍ ,പേപ്പര്‍ പോര എന്നേ ഞാന്‍ പറയൂ .എന്നെ ഇത്രയധികം സ്വാധീനിച്ച ഒരു വ്യക്തി ഇല്ല ..എന്‍റെ സുഹൃത്തുക്കള്‍ ഈ വെളിപ്പെടുത്തലുകള്‍ കേട്ട് പിണങ്ങരുത് .അവന്‍ എന്‍റെ സുഹൃത്ത് ആയതില്‍ എനിക്ക് നേരിയ ഒരു അഹങ്കാരം ഇല്ലാതില്ല .ഇനി അവന്‍റെ ആ വിശുദ്ധ പ്രണയത്തെ കുറിച്ച് പറയാം .ഒരു രഹസ്യം ,അവന്‍റെ പ്രണയവും വിരഹവും എനിക്കെന്നും ഒരു തമാശ ആയിരുന്നു .ഈ രണ്ടു കാര്യങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാന്‍ എന്‍റെ വിശ്വ രൂപം എടുക്കുമായിരുന്നു .പക്ഷെ കുറച്ചു ദിവസമായി ..ആ കഥകള്‍ ഞാന്‍ ശ്രെദ്ധിക്കുന്നു .അതിനെ പുറംതള്ലാന്‍ എനിക്ക് ഒരുപാടു വാദഗെതികള്‍ ഉണ്ടായിരുന്നു .എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിലേക്കു ആഴത്തില്‍ പോകുന്നത് അതിനു പല തലങ്ങള്‍ ഉണ്ടെന്നുള്ള ഒരു മനസ്സിലാക്കലിന്‍റെ പുറത്തായിരുന്നു ..
ഞാന്‍ അക്ഷമ കാണിച്ചപ്പോള്‍ എല്ലാം ,''പ്രണയം അറിയാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന ആത്മഗതത്തോടെ അവന്‍ ആ അദ്ധ്യായം സ്വയം അവസാനിപ്പിക്കുകയാണ് പതിവ് .കൂട്ടുകാരല്ലേ .ഒരു വശമെങ്കിലും താഴ്ന്നു കൊടുക്കണ്ടേ,എന്നവന്‍ ചിന്തിചിരിക്കണം
.ഇതിലുപരി അവന്‍ നല്ലൊരു രാക്ഷ്ട്രീയ ചിന്തകന്‍ ആണ് ,വിപ്ലവം തുടിക്കുന്ന മനസ്സ് ,ഒരു നല്ല മനുഷ്യന്‍ ,സുഹൃത്ത് ,കലാകാരന്‍ ,എന്ത് കാര്യങ്ങളിലും ഉള്ള തിരിച്ചറിവ് ..ഒരു സര്‍വ്വവിജ്ഞാന കോശം എന്നൊക്കെ പറയാം .ഉയര്‍ന്ന ചിന്തഗതിയുള്ള ,ഇത്തരം ബാഹ്യ രൂപങ്ങള്‍ ഉള്ള ഒരു വ്യക്തിയെ വെറും ഒരു പ്രണയം എങ്ങനെ സ്വാധീനിച്ചു എന്നാവാം .ഞാനും ചിന്തിച്ചിരുന്നു .അതിനും ഉത്തരം ഉണ്ടായിരുന്നു അവനു ..അതാണ് പ്രണയം !!..അവന്‍റെ ജീവിതത്തിലെ പല വഴിത്തിരിവുകളും അവന്‍റെ മനസ്സിലെ പ്രണയത്തിന്‍റ മറ്റൊരു മുഖമായിരുന്നു .പെണ്ണിനെ മാത്രം അല്ല കലയേയും രാക്ഷ്ട്രീയത്തെയും പുസ്തകങ്ങളെയും സുഹൃത്തുക്കളെയും ഒക്കെ പ്രണയത്തില്‍ മാത്രം കണ്ട ഒരു വ്യക്തിത്വം ..എങ്കിലും പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ..അതിനേക്കാളൊക്കെയേറെ അവന്‍ ..രതീഷ്.....,,,,അനിതയെ പ്രണയിച്ചിരുന്നു .
പ്രണയം ഒരു അഗ്നിഗോളമാണ്
അതില്‍[[പ്പെട്ടുപോയ ഈയാം പാറ്റകള്‍ ..
ഒരു നല്ല പ്രണയകര്‍ത്താവിനു ഒരു പ്രണയം മാത്രമല്ല ഉണ്ടാകുക .
ഈ പറഞ്ഞതില്‍ എത്രമാത്രം സ്വീകരിക്കാന്‍ പറ്റുമോ എന്തോ ..??എന്തായാലും അനിത അവന്‍റെ ആദ്യത്തെ പ്രണയം അല്ലായിരുന്നു ...അവസാനത്തെയും .പക്ഷെ ,മനസ്സിനെ കോര്‍ത്തുവലിച്ച ചില പ്രണയങ്ങള്‍ ഉണ്ടാവില്ലേ ..അത് പോലെ ഒന്നായിരുന്നു അനിതയോട് അവനുണ്ടായിരുന്നത് ..കലാലയ ജീവിതത്തില്‍ തോന്നിയത് പോലെയുള്ള കേവലം ആകര്‍ഷണമോ പ്രായത്തിന്‍റെ വികാര വിചാരങ്ങളോ ഒന്നുമായിരുന്നില്ല അതിന്‍റെ അടിസ്ഥാനം .പരസ്പരം ഉള്ള ആകര്‍ഷണം ആണ് പ്രണയത്തിന്‍റെ ആദ്യ ചുവടുവെയ്പ്പ് എന്ന് കേട്ടിട്ടുണ്ട് .എന്നാല്‍ ഇവര്‍ തമ്മില്‍ കാണാതെ ആണ് പ്രണയിച്ചു തുടങ്ങിയത് ..ആ പ്രണയം നീണ്ടത് ഒന്നും രണ്ടുമല്ല ..നാല് വര്‍ഷം ആണ്.
പ്രവാസിക്ക് എന്നും കൂട്ട് ഏകാന്തത തന്നെ .ആ ഏകാന്തതയും ഇരുപത്തിയൊന്നു വയസ്സിന്‍റെ തുടിപ്പും അതിന്‍റെ ആക്കം കൂട്ടി .പ്രണയത്തിനു ടെക്നോളജി എന്നോ വഴിയോരമെന്നോ വ്യത്യാസം ഇല്ലെല്ലോ .ഏതു വഴിയും കയറിവരാം.കൂട്ടുകാരന്‍റെ ചാറ്റ് ബോക്സില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ വന്ന മെസ്സജുകള്‍ ഇടം തേടിയത് രതീഷിന്‍റെ കണ്ണുകളില്‍ ആയിരുന്നു .കൂട്ടുകാരന്‍ അവളെ തമാശക്ക് ആണെങ്കിലും തന്‍റെ പേര് പറഞ്ഞു പ്രോപോസ് ചെയ്തപ്പോള്‍ ഇരുപത്തൊന്നു വയസ്സുകാരന്‍റെ കുസൃതി വിടര്‍ന്നു .അവള്‍ക്കെന്തായാലും പരിചയമായി ,എന്നാല്‍ പിന്നെ ഒരു റിക്വസ്റ്റ് കൊടുക്കാം എന്ന നിലയിലെത്തി എന്നുമാത്രമല്ല കൊടുക്കുകയും ചെയ്തു ..സ്വാഭാവികമായും ആണ്‍ സുഹൃത്തുക്കള്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ അനിതയും പ്രവര്‍ത്തിച്ചു .റിക്വസ്റ്റ് വന്ന കാര്യം സുഹൃത്തിനോട് അവതരിപ്പിച്ചു ..ഇത്തിരി പരിഭവത്തോടെ തന്നെ .ഇപ്പോള്‍ അപകടത്തിലായത് സുഹൃത്ത് ആണ് .''നീ എന്തിനാടാ റിക്വസ്റ്റ് കൊടുത്തതെന്ന് ''അടുത്തിരിക്കുന്ന രതീഷിനോട് ചോദിക്കാന്‍ പറ്റുമോ ??''പണി പറ്റിച്ചല്ലേ ,അളിയാ ..എന്ന നിലയിലായി .
''നിനക്ക് പ്രശ്നമില്ലെങ്കില്‍ അസ്സെപ്റ്റ് ചെയ്തോ ,കുഴപ്പക്കാരനല്ല .'' എന്ന് ഇലക്കും മുള്ളിനും കേട് തെറ്റാത്ത രീതിയില്‍ ഒരു മറുപടി .ഇത് പണ്ട് മുതല്‍ക്കെ കാണുന്ന ഒരു ഏര്‍പ്പാടാണ് .സുഹൃത്തിന്‍റെ സുഹൃത്ത് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്‌താല്‍ ,പ്രത്യേകിച്ചും എതിര്‍വര്‍ഗത്തില്‍ പെട്ടത് ആണെങ്കില്‍ ,വെറുതെയെങ്കിലും ഒന്നുമറിയാത്ത ആ പാവം സുഹൃത്തിന് മുന്‍പില്‍ ഒരു അനുവാദ പെറ്റിക്ഷന്‍ സമര്‍പ്പിക്കല്‍ .അവന്‍// /അല്ലെങ്കില്‍ അവള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട അവസ്ഥ .കൂട്ടുകാരനും സംതൃപ്തി ..അവള്‍ തനിക്ക് നല്‍കിയ പരിഗണന ഓര്‍ത്തു ..ഒരു പ്രത്യേക വാത്സല്യം ഒക്കെ തോന്നും .ഇവിടെ എന്തായാലും അനിത അസ്സെപ്റ്റ് ചെയ്തു .രതീഷിനും സന്തോഷം .തനിക്ക് ഒരു പ്രത്യേക സ്ഥാനം ഒക്കെ ഇന്ന് കിട്ടിയതല്ലേ ,കൂട്ടുകാരന്‍ ,നല്ല രീതിയില്‍ തന്നെ രതീഷിനെ ഉപദേശിച്ചു .അവന്‍റെ ബെസ്റ്റ് ഫ്രണ്ട് ,സഹോദരി അങ്ങനെ കുറെ പദങ്ങളും പ്രയോഗിച്ചു .നല്ല കുട്ടിയായ അനിതയെ കുറിച്ച് പറയാന്‍ വാക്കുകളില്ലാത്ത അവസ്ഥ .സ്വതവേ സ്നേഹത്തിന്‍റെ കാര്യത്തില്‍ ലോലഹൃദയനായ നമ്മുടെ കഥാപാത്രത്തിനു ഇതില്‍പ്പരം എന്ത് വേണം .നാട്ടില്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെക്കാളും മേലെ ആയി അനിതയുടെ സ്ഥാനം .
പ്രണയം നിമിക്ഷാര്‍ധം ആണ് .അങ്ങനെ അല്ലായിരുന്നുവെങ്കില്‍ അക്ഷരങ്ങളിലൂടെ മാത്രം സ്നേഹിച്ച ..അടുത്തറിഞ്ഞ അവര്‍ക്ക് ,ഏതോ നിമിഷത്തില്‍ ഉതിര്‍ന്നു വന്ന ചില വാക്കുകള്‍ പ്രണയത്തിന്റെ പൂനിലാവ് തീര്‍ക്കില്ലായിരുന്നു .ആര് മാസത്തോളം നീണ്ട അവരുടെ സംസാരം ,ഒരു ജെന്മാദിന ആശംസയോടുകൂടിപൂവണിയുക ആയിരുന്നു .ആണ്‍കുട്ടികള്‍ക്ക് ഇത്രയും ചാഞ്ചല്ല്യം ഉണ്ടാകുമോ ??പ്രണയം വ്യെക്തികള്‍ക്ക് അതിക്ഷ്ടിതം ആണല്ലോ അല്ലെ ?അതോ ,പ്രണയത്തിനു അത്രയധികം ഉള്‍ക്കരുത്ത് ഉണ്ടാകുമോ ?അത് വരെ മനസ്സില്‍ സൌഹൃദം മാത്രം സൂക്ഷിച്ച വ്യെക്തികള്‍ പ്രണയം എന്നാ അഗാധ ഗെര്ത്തതിലേക്ക് വീഴുന്നത് അന്നാണ് ...ആ ഒക്ടോബര്‍ മാസം .-അവന്‍റെ ജെന്മദിനത്തിന് .ജെന്മാദിനം പോലെയുള്ള സംഭവങ്ങള്‍ പബ്ലിക് ആക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വ്യെക്തിയുടെ സ്വകാര്യത കണ്ടു പിടിക്കുക .ഐ എസ ടി വിളിച്ചു ആശംസിക്കുക ..ഇത്രയൊക്കെ മതിയാകുമോ ഒരു പെണ്ണിനോട് തത്പ്പര്യം തോന്നാന്‍ .?ആരാലും പ്രശംസ ഇഷ്ടപ്പെടാത്ത വ്യെക്തിക്ക് ആണ് എറണാകുളത്ത് നിന്നും ദുബായിലേക്ക് ഒരു കാള്‍ വരുന്നത് ...ഒരു ജെന്മാദിനം ആശംസിക്കാന്‍ വേണ്ടി മാത്രം .മനസ്സിന്റെ വികാരങ്ങള്‍ക്ക് മുന്‍പില്‍ എന്നും ഒരു പുഞ്ചിരിയോടെ നിന്ന രതീഷിനു ,തന്‍റെ സ്നേഹം മറക്കപ്പെട്ട ഒരു കനി ഒന്നുമല്ലായിരുന്നു .ആശംസക്ക് പകര അവന്‍ അവള്‍ക്കു നല്‍കാന്‍ തീരുമാനിച്ചത് അവന്‍റെ ജീവിതം തന്നെയായിരുന്നു .ആദ്യത്തെ ഒഴിഞ്ഞു മാറല്‍ പിന്നീട് ഒരു സമ്മതം കലര്‍ന്ന മൂളല്‍ ആയി പരിണെമിച്ചപ്പോള്‍,അവന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ''നാണം കെട്ടവന് ലോട്ടെറി അടിച്ചതിനു തുല്യമായി .''
പകലും രാവും തിരിച്ചറിയാതെയുള്ള സംസാരങ്ങള്‍ .അവരുടെ ലോകം ..അവര്‍ മാത്രം .മറ്റാരെയും അവര്‍ കാണുന്നുണ്ടായിരുന്നില്ല .പരസ്പ്പരം നിര്‍മ്മിച്ച സ്നേഹക്കൂട്ടില്‍ അവര്‍ പ്രണയിച്ചു .അനിതയെ അവന്‍ ഭ്രാന്തമായി സ്നേഹിച്ചു എന്ന് വേണം പറയാന്‍ .ഒരുതരത്തിലും പിരിയാന്‍ കഴിയാത്ത വിധം ..അത്രക്കിഷ്ടമായിരുന്നു .അവളില്‍ ഉണ്ടാകുന്ന ചെറിയ ഒരു വ്യെതിയാന്നം പോലും തിരിച്ചറിയത്തക്കവണ്ണം.അവരുടെ സംസാരങ്ങളില്‍ അവര്‍ സഞ്ചരിക്കുന്ന എല്ലാ തലങ്ങളും കടന്നു വന്നു .അത് പിന്നെ അങ്ങനെ ആണെല്ലോ ..പ്രണയിക്കുന്നവര്‍ തമ്മില്‍ അത്തരം ഒരു വിശ്വാസം വളര്‍ത്തിയെടുക്കുവാന്‍ ചെറുതും വലുതുമായ എല്ലാ കാര്യവും പറയും ..മറക്കേണ്ട കാര്യങ്ങള്‍ മറച്ചു കൊണ്ട് തന്നെ .അല്ലെങ്കില്‍ ഒരു പൊടിമറ ഇട്ടു കൊണ്ട് തന്നെ .എങ്കിലും ആ സമയം അതൊക്കെ വേദ വാക്യങ്ങള്‍ ആണ് .വിശ്വാസത്തില്‍ കലര്‍ന്ന ചില avishw
സ്വതവേ പ്രണയ വിരോധിയായ എനിക്ക് പോലും ഒരിത്തിരി പ്രണയം തോന്നിപ്പോയി ....പ്രണയത്തോട് ...!!!പ്രണയത്തിന്‍റെ ശക്തി അറിയണമെങ്കില്‍ പ്രണയിക്കുക തന്നെ വേണം .(ഇത് ഞാന്‍ പറഞ്ഞതല്ല ,ഈ കഥയിലെ കേന്ദ്രകഥാപാത്രത്തിന്‍റെ തന്നെ വാമൊഴിയാണ്)
അവന്‍ ..രതീഷ്....,,,പേര് മാറ്റി കൊടുക്കാന്‍ എന്തുകൊണ്ടോ എനിക്ക് മനസ്സ് വരുന്നില്ല .ഈ പ്രണയ കഥ പൂര്‍ത്തി ആകണം എങ്കില്‍ ആ പേര് തന്നെ വേണം ,എന്നൊരു തോന്നല്‍ .എന്‍റെ സുഹൃത്ത് ,അതിലുപരി ഹൃദയഭാഷ തൊട്ടറിയുന്ന ചില വ്യെക്തികളില്ലേ ..ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം കക്ഷിയേ.അവനെ കുറിച്ച് ഒരു പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ പറഞ്ഞാല്‍ ,പേപ്പര്‍ പോര എന്നേ ഞാന്‍ പറയൂ .എന്നെ ഇത്രയധികം സ്വാധീനിച്ച ഒരു വ്യക്തി ഇല്ല ..എന്‍റെ സുഹൃത്തുക്കള്‍ ഈ വെളിപ്പെടുത്തലുകള്‍ കേട്ട് പിണങ്ങരുത് .അവന്‍ എന്‍റെ സുഹൃത്ത് ആയതില്‍ എനിക്ക് നേരിയ ഒരു അഹങ്കാരം ഇല്ലാതില്ല .ഇനി അവന്‍റെ ആ വിശുദ്ധ പ്രണയത്തെ കുറിച്ച് പറയാം .ഒരു രഹസ്യം ,അവന്‍റെ പ്രണയവും വിരഹവും എനിക്കെന്നും ഒരു തമാശ ആയിരുന്നു .ഈ രണ്ടു കാര്യങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാന്‍ എന്‍റെ വിശ്വ രൂപം എടുക്കുമായിരുന്നു .പക്ഷെ കുറച്ചു ദിവസമായി ..ആ കഥകള്‍ ഞാന്‍ ശ്രെദ്ധിക്കുന്നു .അതിനെ പുറംതള്ലാന്‍ എനിക്ക് ഒരുപാടു വാദഗെതികള്‍ ഉണ്ടായിരുന്നു .എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിലേക്കു ആഴത്തില്‍ പോകുന്നത് അതിനു പല തലങ്ങള്‍ ഉണ്ടെന്നുള്ള ഒരു മനസ്സിലാക്കലിന്‍റെ പുറത്തായിരുന്നു ..
ഞാന്‍ അക്ഷമ കാണിച്ചപ്പോള്‍ എല്ലാം ,''പ്രണയം അറിയാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന ആത്മഗതത്തോടെ അവന്‍ ആ അദ്ധ്യായം സ്വയം അവസാനിപ്പിക്കുകയാണ് പതിവ് .കൂട്ടുകാരല്ലേ .ഒരു വശമെങ്കിലും താഴ്ന്നു കൊടുക്കണ്ടേ,എന്നവന്‍ ചിന്തിചിരിക്കണം
.ഇതിലുപരി അവന്‍ നല്ലൊരു രാക്ഷ്ട്രീയ ചിന്തകന്‍ ആണ് ,വിപ്ലവം തുടിക്കുന്ന മനസ്സ് ,ഒരു നല്ല മനുഷ്യന്‍ ,സുഹൃത്ത് ,കലാകാരന്‍ ,എന്ത് കാര്യങ്ങളിലും ഉള്ള തിരിച്ചറിവ് ..ഒരു സര്‍വ്വവിജ്ഞാന കോശം എന്നൊക്കെ പറയാം .ഉയര്‍ന്ന ചിന്തഗതിയുള്ള ,ഇത്തരം ബാഹ്യ രൂപങ്ങള്‍ ഉള്ള ഒരു വ്യക്തിയെ വെറും ഒരു പ്രണയം എങ്ങനെ സ്വാധീനിച്ചു എന്നാവാം .ഞാനും ചിന്തിച്ചിരുന്നു .അതിനും ഉത്തരം ഉണ്ടായിരുന്നു അവനു ..അതാണ് പ്രണയം !!..അവന്‍റെ ജീവിതത്തിലെ പല വഴിത്തിരിവുകളും അവന്‍റെ മനസ്സിലെ പ്രണയത്തിന്‍റ മറ്റൊരു മുഖമായിരുന്നു .പെണ്ണിനെ മാത്രം അല്ല കലയേയും രാക്ഷ്ട്രീയത്തെയും പുസ്തകങ്ങളെയും സുഹൃത്തുക്കളെയും ഒക്കെ പ്രണയത്തില്‍ മാത്രം കണ്ട ഒരു വ്യക്തിത്വം ..എങ്കിലും പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ..അതിനേക്കാളൊക്കെയേറെ അവന്‍ ..രതീഷ്.....,,,,അനിതയെ പ്രണയിച്ചിരുന്നു .
പ്രണയം ഒരു അഗ്നിഗോളമാണ്
അതില്‍[[പ്പെട്ടുപോയ ഈയാം പാറ്റകള്‍ ..
ഒരു നല്ല പ്രണയകര്‍ത്താവിനു ഒരു പ്രണയം മാത്രമല്ല ഉണ്ടാകുക .
ഈ പറഞ്ഞതില്‍ എത്രമാത്രം സ്വീകരിക്കാന്‍ പറ്റുമോ എന്തോ ..??എന്തായാലും അനിത അവന്‍റെ ആദ്യത്തെ പ്രണയം അല്ലായിരുന്നു ...അവസാനത്തെയും .പക്ഷെ ,മനസ്സിനെ കോര്‍ത്തുവലിച്ച ചില പ്രണയങ്ങള്‍ ഉണ്ടാവില്ലേ ..അത് പോലെ ഒന്നായിരുന്നു അനിതയോട് അവനുണ്ടായിരുന്നത് ..കലാലയ ജീവിതത്തില്‍ തോന്നിയത് പോലെയുള്ള കേവലം ആകര്‍ഷണമോ പ്രായത്തിന്‍റെ വികാര വിചാരങ്ങളോ ഒന്നുമായിരുന്നില്ല അതിന്‍റെ അടിസ്ഥാനം .പരസ്പരം ഉള്ള ആകര്‍ഷണം ആണ് പ്രണയത്തിന്‍റെ ആദ്യ ചുവടുവെയ്പ്പ് എന്ന് കേട്ടിട്ടുണ്ട് .എന്നാല്‍ ഇവര്‍ തമ്മില്‍ കാണാതെ ആണ് പ്രണയിച്ചു തുടങ്ങിയത് ..ആ പ്രണയം നീണ്ടത് ഒന്നും രണ്ടുമല്ല ..നാല് വര്‍ഷം ആണ്.
പ്രവാസിക്ക് എന്നും കൂട്ട് ഏകാന്തത തന്നെ .ആ ഏകാന്തതയും ഇരുപത്തിയൊന്നു വയസ്സിന്‍റെ തുടിപ്പും അതിന്‍റെ ആക്കം കൂട്ടി .പ്രണയത്തിനു ടെക്നോളജി എന്നോ വഴിയോരമെന്നോ വ്യത്യാസം ഇല്ലെല്ലോ .ഏതു വഴിയും കയറിവരാം.കൂട്ടുകാരന്‍റെ ചാറ്റ് ബോക്സില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ വന്ന മെസ്സജുകള്‍ ഇടം തേടിയത് രതീഷിന്‍റെ കണ്ണുകളില്‍ ആയിരുന്നു .കൂട്ടുകാരന്‍ അവളെ തമാശക്ക് ആണെങ്കിലും തന്‍റെ പേര് പറഞ്ഞു പ്രോപോസ് ചെയ്തപ്പോള്‍ ഇരുപത്തൊന്നു വയസ്സുകാരന്‍റെ കുസൃതി വിടര്‍ന്നു .അവള്‍ക്കെന്തായാലും പരിചയമായി ,എന്നാല്‍ പിന്നെ ഒരു റിക്വസ്റ്റ് കൊടുക്കാം എന്ന നിലയിലെത്തി എന്നുമാത്രമല്ല കൊടുക്കുകയും ചെയ്തു ..സ്വാഭാവികമായും ആണ്‍ സുഹൃത്തുക്കള്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ അനിതയും പ്രവര്‍ത്തിച്ചു .റിക്വസ്റ്റ് വന്ന കാര്യം സുഹൃത്തിനോട് അവതരിപ്പിച്ചു ..ഇത്തിരി പരിഭവത്തോടെ തന്നെ .ഇപ്പോള്‍ അപകടത്തിലായത് സുഹൃത്ത് ആണ് .''നീ എന്തിനാടാ റിക്വസ്റ്റ് കൊടുത്തതെന്ന് ''അടുത്തിരിക്കുന്ന രതീഷിനോട് ചോദിക്കാന്‍ പറ്റുമോ ??''പണി പറ്റിച്ചല്ലേ ,അളിയാ ..എന്ന നിലയിലായി .
''നിനക്ക് പ്രശ്നമില്ലെങ്കില്‍ അസ്സെപ്റ്റ് ചെയ്തോ ,കുഴപ്പക്കാരനല്ല .'' എന്ന് ഇലക്കും മുള്ളിനും കേട് തെറ്റാത്ത രീതിയില്‍ ഒരു മറുപടി .ഇത് പണ്ട് മുതല്‍ക്കെ കാണുന്ന ഒരു ഏര്‍പ്പാടാണ് .സുഹൃത്തിന്‍റെ സുഹൃത്ത് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്‌താല്‍ ,പ്രത്യേകിച്ചും എതിര്‍വര്‍ഗത്തില്‍ പെട്ടത് ആണെങ്കില്‍ ,വെറുതെയെങ്കിലും ഒന്നുമറിയാത്ത ആ പാവം സുഹൃത്തിന് മുന്‍പില്‍ ഒരു അനുവാദ പെറ്റിക്ഷന്‍ സമര്‍പ്പിക്കല്‍ .അവന്‍// /അല്ലെങ്കില്‍ അവള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട അവസ്ഥ .കൂട്ടുകാരനും സംതൃപ്തി ..അവള്‍ തനിക്ക് നല്‍കിയ പരിഗണന ഓര്‍ത്തു ..ഒരു പ്രത്യേക വാത്സല്യം ഒക്കെ തോന്നും .ഇവിടെ എന്തായാലും അനിത അസ്സെപ്റ്റ് ചെയ്തു .രതീഷിനും സന്തോഷം .തനിക്ക് ഒരു പ്രത്യേക സ്ഥാനം ഒക്കെ ഇന്ന് കിട്ടിയതല്ലേ ,കൂട്ടുകാരന്‍ ,നല്ല രീതിയില്‍ തന്നെ രതീഷിനെ ഉപദേശിച്ചു .അവന്‍റെ ബെസ്റ്റ് ഫ്രണ്ട് ,സഹോദരി അങ്ങനെ കുറെ പദങ്ങളും പ്രയോഗിച്ചു .നല്ല കുട്ടിയായ അനിതയെ കുറിച്ച് പറയാന്‍ വാക്കുകളില്ലാത്ത അവസ്ഥ .സ്വതവേ സ്നേഹത്തിന്‍റെ കാര്യത്തില്‍ ലോലഹൃദയനായ നമ്മുടെ കഥാപാത്രത്തിനു ഇതില്‍പ്പരം എന്ത് വേണം .നാട്ടില്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെക്കാളും മേലെ ആയി അനിതയുടെ സ്ഥാനം .
പ്രണയം നിമിക്ഷാര്‍ധം ആണ് .അങ്ങനെ അല്ലായിരുന്നുവെങ്കില്‍ അക്ഷരങ്ങളിലൂടെ മാത്രം സ്നേഹിച്ച ..അടുത്തറിഞ്ഞ അവര്‍ക്ക് ,ഏതോ നിമിഷത്തില്‍ ഉതിര്‍ന്നു വന്ന ചില വാക്കുകള്‍ പ്രണയത്തിന്റെ പൂനിലാവ് തീര്‍ക്കില്ലായിരുന്നു .ആര് മാസത്തോളം നീണ്ട അവരുടെ സംസാരം ,ഒരു ജെന്മാദിന ആശംസയോടുകൂടിപൂവണിയുക ആയിരുന്നു .ആണ്‍കുട്ടികള്‍ക്ക് ഇത്രയും ചാഞ്ചല്ല്യം ഉണ്ടാകുമോ ??പ്രണയം വ്യെക്തികള്‍ക്ക് അതിക്ഷ്ടിതം ആണല്ലോ അല്ലെ ?അതോ ,പ്രണയത്തിനു അത്രയധികം ഉള്‍ക്കരുത്ത് ഉണ്ടാകുമോ ?അത് വരെ മനസ്സില്‍ സൌഹൃദം മാത്രം സൂക്ഷിച്ച വ്യെക്തികള്‍ പ്രണയം എന്നാ അഗാധ ഗെര്ത്തതിലേക്ക് വീഴുന്നത് അന്നാണ് ...ആ ഒക്ടോബര്‍ മാസം .-അവന്‍റെ ജെന്മദിനത്തിന് .ജെന്മാദിനം പോലെയുള്ള സംഭവങ്ങള്‍ പബ്ലിക് ആക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വ്യെക്തിയുടെ സ്വകാര്യത കണ്ടു പിടിക്കുക .ഐ എസ ടി വിളിച്ചു ആശംസിക്കുക ..ഇത്രയൊക്കെ മതിയാകുമോ ഒരു പെണ്ണിനോട് തത്പ്പര്യം തോന്നാന്‍ .?ആരാലും പ്രശംസ ഇഷ്ടപ്പെടാത്ത വ്യെക്തിക്ക് ആണ് എറണാകുളത്ത് നിന്നും ദുബായിലേക്ക് ഒരു കാള്‍ വരുന്നത് ...ഒരു ജെന്മാദിനം ആശംസിക്കാന്‍ വേണ്ടി മാത്രം .മനസ്സിന്റെ വികാരങ്ങള്‍ക്ക് മുന്‍പില്‍ എന്നും ഒരു പുഞ്ചിരിയോടെ നിന്ന രതീഷിനു ,തന്‍റെ സ്നേഹം മറക്കപ്പെട്ട ഒരു കനി ഒന്നുമല്ലായിരുന്നു .ആശംസക്ക് പകര അവന്‍ അവള്‍ക്കു നല്‍കാന്‍ തീരുമാനിച്ചത് അവന്‍റെ ജീവിതം തന്നെയായിരുന്നു .ആദ്യത്തെ ഒഴിഞ്ഞു മാറല്‍ പിന്നീട് ഒരു സമ്മതം കലര്‍ന്ന മൂളല്‍ ആയി പരിണെമിച്ചപ്പോള്‍,അവന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ''നാണം കെട്ടവന് ലോട്ടെറി അടിച്ചതിനു തുല്യമായി .''
പകലും രാവും തിരിച്ചറിയാതെയുള്ള സംസാരങ്ങള്‍ .അവരുടെ ലോകം ..അവര്‍ മാത്രം .മറ്റാരെയും അവര്‍ കാണുന്നുണ്ടായിരുന്നില്ല .പരസ്പ്പരം നിര്‍മ്മിച്ച സ്നേഹക്കൂട്ടില്‍ അവര്‍ പ്രണയിച്ചു .അനിതയെ അവന്‍ ഭ്രാന്തമായി സ്നേഹിച്ചു എന്ന് വേണം പറയാന്‍ .ഒരുതരത്തിലും പിരിയാന്‍ കഴിയാത്ത വിധം ..അത്രക്കിഷ്ടമായിരുന്നു .അവളില്‍ ഉണ്ടാകുന്ന ചെറിയ ഒരു വ്യെതിയാന്നം പോലും തിരിച്ചറിയത്തക്കവണ്ണം.അവരുടെ സംസാരങ്ങളില്‍ അവര്‍ സഞ്ചരിക്കുന്ന എല്ലാ തലങ്ങളും കടന്നു വന്നു .അത് പിന്നെ അങ്ങനെ ആണെല്ലോ ..പ്രണയിക്കുന്നവര്‍ തമ്മില്‍ അത്തരം ഒരു വിശ്വാസം വളര്‍ത്തിയെടുക്കുവാന്‍ ചെറുതും വലുതുമായ എല്ലാ കാര്യവും പറയും ..മറക്കേണ്ട കാര്യങ്ങള്‍ മറച്ചു കൊണ്ട് തന്നെ .അല്ലെങ്കില്‍ ഒരു പൊടിമറ ഇട്ടു കൊണ്ട് തന്നെ .എങ്കിലും ആ സമയം അതൊക്കെ വേദ വാക്യങ്ങള്‍ ആണ് .വിശ്വാസത്തില്‍ കലര്‍ന്ന ചില avishw
ഈഗോ
ചെറുപ്പത്തില്‍ നല്ല അസ്സല് വാശി ഉണ്ടായിരുന്നു എനിക്ക് .അന്നൊക്കെ ,തൊടിയിലെ കുളത്തില് നില്ക്കണ ആമ്പല്‍പ്പൂവ് നുള്ളാനും,മുത്തശ്ശിയുടെ വെറ്റിലചെല്ലം സ്വന്തമാക്കാനും തെക്കേതിലെ നാണിയുടെ കൂട്ട് പട്ടുപാവാട തുന്നിക്കിട്ടാനും ഒക്കെയുള്ള വാശികള്‍ ആയിരുന്നു ..കുടുംബത്തിലെ ആകെ ഉള്ള പെണ്‍കൊടി എന്നാ നിലയില്‍ എല്ലാ വാശികളും അച്ഛന്‍ അമ്മ തൊട്ടു എന്നെക്കാള്‍ മൂന്നു വയസ്സിനു മൂപ്പുള്ള ചെറിയമ്മായിയുടെ ഇളയ മോന്‍ വരെ നടത്തി തന്നു ...പക്ഷെ ,പിന്നീട് ആ വാശി എന്നോടൊപ്പം വളര്‍ന്നു ..കുട്ടിയുടുപ്പില്‍ നിന്നും പട്ടു പാവാടയിലെക്കും ദാവണിയിലേക്കും പിന്നീട് സാരിയിലെക്കും അങ്ങനെയങ്ങനെ ഈഗോ കലര്‍ന്ന വ്യെക്തിത്ത്വം ആയി അത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു.ആ ഒരു പരിണാമം എന്നെ ഒരുപാട് ആഹ്ലാദിപ്പിച്ചിരുന്നു.ആരെയും കൂസാത്ത പ്രകൃതം ,ആരെന്നോ എന്തെന്നോ നോക്കാതെ സ്വന്തം യുക്തിയില്‍ ഉയര്‍ന്നു നിന്ന് പ്രതികരിക്കുക ഒരുപക്ഷെ അഹങ്കാരിയെന്നു വിളിച്ചു കേള്‍ക്കുന്നതില്‍ ഒരു പ്രത്യേക സുഖം അനുഭവിക്കുക ..ഇതൊക്കെ എന്നെ മറ്റു പെണ്‍കുട്ടികളില്‍ നിന്നും വിഭിന്നമാക്കിയ ഘടകങ്ങള്‍ ആയിരുന്നു .
ഒരു ആണ് പ്രതീക്ഷിക്കുന്ന അടക്കവും ഒതുക്കവും എനിക്ക് ഇല്ലായിരുന്നു ,അഥവാ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല ..തന്‍റെടിയായി ചങ്കൂറ്റത്തോടെ നില്‍ക്കുക അതില്‍ പരം ഒരു ചിന്തയില്ല .പക്ഷെ ,ദൈവത്തിന്‍റെ വികൃതികള്‍ തീര്‍ന്നില്ല .ഇതൊന്നും ഇല്ലായിരുന്നെങ്കിലും ഒരു ആണിന്‍റെ വികാരങ്ങളെ ഉണര്‍ത്തുന്ന ശരീരവടിവും ത്രെസിപ്പിക്കുന്ന നോട്ടവും ചിരിയും മോശമല്ലാത്ത സൌന്ദര്യവും എനിക്ക് സ്വന്തമായിരുന്നു .അത് കൊണ്ട് തന്നെ അത് കാംക്ഷിച്ചു വരുന്ന ആണ്‍കുട്ടികളോട് അടങ്ങാത്ത പുച്ഛവും,പ്രണയത്താലോ കാമാത്താലോ എന്നെ സമീപിക്കുന്ന ഓരോ ആണിനെ തഴയുമ്പോഴും ഹൃദ്യമായ ഒരു ആനന്ദം ഞാന്‍ അനുഭവിച്ചിരുന്നു ...പിന്നീട് എപ്പോഴോ അവന്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വരെ .അങ്ങനെ തികച്ചും ആകസ്മികമായി ഞാനും പ്രണയത്തെ അറിഞ്ഞു തുടങ്ങി ..അവനിലൂടെ .എല്ലാവര്ക്കും അത്ഭുതമായിരുന്നു ..എനിക്ക് പോലും ..എന്നെ വിശ്വസിക്കാന്‍ ..എനിക്ക് വന്ന മാറ്റത്തെ നോക്കി കാണാന്‍ ബുദ്ധിമുട്ടായിരുന്നു.
ഒരു പക്ഷെ ,അത്യഗാധമായി സ്നേഹിക്കപ്പെടാന്‍ ...സ്നേഹത്തില്‍ വീര്‍പ്പുമുട്ടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നിരുന്നു എന്നാ സത്യം മനസ്സിലാക്കിയത് അവന്‍ മാത്രമായിരുന്നു .എന്‍റെ പ്രണയത്തിനു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചത് പലപ്പോഴും എന്നെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന എന്‍റെ വ്യെക്തിത്വം തന്നെയായിരുന്നു .അതിനെ നശിപ്പിച്ചു എന്‍റെ പ്രണയത്തെ ഊറ്റിഎടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു .എന്നെ ..എന്‍റെ ഈഗോയെ തകര്‍ക്കാന്‍ കഴിവുള്ള ഒരു വ്യെക്തിക്ക് വേണ്ടിയുള്ള കാത്തിരുപ്പ് അവനില്‍ അവസാനിക്കുകയായിരുന്നു ,യുക്തിപരമായി അതിനെ നേരിടാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ എന്‍റെ പ്രണയം പൂര്‍ണ്ണമായി അനുഭവിക്കാന്‍ സാധിക്കൂ എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു .
പലയാവര്‍ത്തി മാറ്റാന്‍ ശ്രമിച്ചിട്ടും, എന്‍റെ ഇഗോ പലപ്പോഴും ഒരു വിഷസര്‍പ്പം പോലെ ഫണം ഉയര്‍ത്തി ചീറ്റിയടുക്കുന്നുണ്ടായിരുന്നെങ്കിലും , അവനതിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന പത്തിക്കിട്ടു തന്നെ എപ്പോഴും അടിച്ചിടുമായിരുന്നു...ഇത് പല ആവര്‍ത്തിയാണ് ഞങ്ങള്‍ക്കിടയില്‍ നൃത്തമാടിയത് .ആ സമയങ്ങളില്‍ അതികഠിനമായ മാനസിക വേദന ഞാന്‍ അനുഭവിച്ചിരുന്നു .ശരീരത്തിലെ ഒരു അവയവം മയക്കത്തിനു ഉള്ള മരുന്ന് കൊടുക്കാതെ മുറിച്ചു മാറ്റുമ്പോള്‍ ഉള്ള വേദന ..തല പൊട്ടി പിളരുന്നത് പോലെ തോന്നും ..ജന്മാനാ എന്നില്‍ കുടിയേറിപ്പാര്‍ത്ത ബാധയെ ഒഴിവാക്കുമ്പോള്‍ ഉള്ള തീവ്ര വേദന ..ഭ്രാന്തമായ ഒരു അവസ്ഥ ..കണ്ണുനീര് പോലും അന്യമായ ഒരു സ്ത്രീജെന്മത്തിനു ഒന്നുറക്കെ കരയാന്‍ പോലും കഴിയില്ലെല്ലോ ..??എന്‍റെ രക്തധമനികള്‍ വരിഞ്ഞു മുറുകുന്ന ആ അവസ്ഥയില്‍ രക്തത്തിന്‍റെ ചൂട് ഞാന്‍ അനുഭവിക്കാറുണ്ട് ..അതിലൊന്നും കൂസാതെ എന്നില്‍ കുടിയേറി പാര്‍ത്ത ബാധയെ തളക്കാന്‍ കളത്തില്‍ കാത്തിരിക്കുന്നു അവന്‍ ..അവസാനം നിസഹായായി ഞാന്‍ തളര്‍ന്നു വീഴുമ്പോള്‍ ഇരുകൈകളാല്‍ എന്നെ കോരിയെടുത്ത് അവന്‍ എന്‍റെ നെറുകയില്‍ മതിവരുവോളം ചുംബിക്കും .ഈറനണിയാന്‍ വിസ്സമതിക്കുന്ന,പാതിമയങ്ങിയ എന്‍റെ കണ്ണുകളില്‍ അവന്‍റെകണ്ണുകളില്‍ അവന്‍റെ കണ്ണുനീര്‍ ഈറനണിയിക്കും ..ഗദ്‌ഗദത്തോടെ അവന്‍ പറയും ,''ന്‍റെ കുട്ട്യേ ,നീ എന്‍റെയാണ് ..എന്‍റെ മാത്രം ,,വിട്ടുകൊടുക്കില്ല ഞാന്‍ ആര്‍ക്കും ..എന്‍റെതു മാത്രമായി എനിക്ക് വേണം നിന്നെ ...
ഇതാണ് ..ഇതാണ് ഞങ്ങളുടെ പ്രണയം ..എന്നെ ചുംബനങ്ങളാല്‍ പൊതിയുന്ന ഞാന്‍ ആഗ്രഹിച്ച എന്നെ കീഴ്പ്പെടുത്തുന്ന പ്രണയം ..!!!
ഒരു ആണ് പ്രതീക്ഷിക്കുന്ന അടക്കവും ഒതുക്കവും എനിക്ക് ഇല്ലായിരുന്നു ,അഥവാ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല ..തന്‍റെടിയായി ചങ്കൂറ്റത്തോടെ നില്‍ക്കുക അതില്‍ പരം ഒരു ചിന്തയില്ല .പക്ഷെ ,ദൈവത്തിന്‍റെ വികൃതികള്‍ തീര്‍ന്നില്ല .ഇതൊന്നും ഇല്ലായിരുന്നെങ്കിലും ഒരു ആണിന്‍റെ വികാരങ്ങളെ ഉണര്‍ത്തുന്ന ശരീരവടിവും ത്രെസിപ്പിക്കുന്ന നോട്ടവും ചിരിയും മോശമല്ലാത്ത സൌന്ദര്യവും എനിക്ക് സ്വന്തമായിരുന്നു .അത് കൊണ്ട് തന്നെ അത് കാംക്ഷിച്ചു വരുന്ന ആണ്‍കുട്ടികളോട് അടങ്ങാത്ത പുച്ഛവും,പ്രണയത്താലോ കാമാത്താലോ എന്നെ സമീപിക്കുന്ന ഓരോ ആണിനെ തഴയുമ്പോഴും ഹൃദ്യമായ ഒരു ആനന്ദം ഞാന്‍ അനുഭവിച്ചിരുന്നു ...പിന്നീട് എപ്പോഴോ അവന്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വരെ .അങ്ങനെ തികച്ചും ആകസ്മികമായി ഞാനും പ്രണയത്തെ അറിഞ്ഞു തുടങ്ങി ..അവനിലൂടെ .എല്ലാവര്ക്കും അത്ഭുതമായിരുന്നു ..എനിക്ക് പോലും ..എന്നെ വിശ്വസിക്കാന്‍ ..എനിക്ക് വന്ന മാറ്റത്തെ നോക്കി കാണാന്‍ ബുദ്ധിമുട്ടായിരുന്നു.
ഒരു പക്ഷെ ,അത്യഗാധമായി സ്നേഹിക്കപ്പെടാന്‍ ...സ്നേഹത്തില്‍ വീര്‍പ്പുമുട്ടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നിരുന്നു എന്നാ സത്യം മനസ്സിലാക്കിയത് അവന്‍ മാത്രമായിരുന്നു .എന്‍റെ പ്രണയത്തിനു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചത് പലപ്പോഴും എന്നെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന എന്‍റെ വ്യെക്തിത്വം തന്നെയായിരുന്നു .അതിനെ നശിപ്പിച്ചു എന്‍റെ പ്രണയത്തെ ഊറ്റിഎടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു .എന്നെ ..എന്‍റെ ഈഗോയെ തകര്‍ക്കാന്‍ കഴിവുള്ള ഒരു വ്യെക്തിക്ക് വേണ്ടിയുള്ള കാത്തിരുപ്പ് അവനില്‍ അവസാനിക്കുകയായിരുന്നു ,യുക്തിപരമായി അതിനെ നേരിടാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ എന്‍റെ പ്രണയം പൂര്‍ണ്ണമായി അനുഭവിക്കാന്‍ സാധിക്കൂ എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു .
പലയാവര്‍ത്തി മാറ്റാന്‍ ശ്രമിച്ചിട്ടും, എന്‍റെ ഇഗോ പലപ്പോഴും ഒരു വിഷസര്‍പ്പം പോലെ ഫണം ഉയര്‍ത്തി ചീറ്റിയടുക്കുന്നുണ്ടായിരുന്നെങ്കിലും , അവനതിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന പത്തിക്കിട്ടു തന്നെ എപ്പോഴും അടിച്ചിടുമായിരുന്നു...ഇത് പല ആവര്‍ത്തിയാണ് ഞങ്ങള്‍ക്കിടയില്‍ നൃത്തമാടിയത് .ആ സമയങ്ങളില്‍ അതികഠിനമായ മാനസിക വേദന ഞാന്‍ അനുഭവിച്ചിരുന്നു .ശരീരത്തിലെ ഒരു അവയവം മയക്കത്തിനു ഉള്ള മരുന്ന് കൊടുക്കാതെ മുറിച്ചു മാറ്റുമ്പോള്‍ ഉള്ള വേദന ..തല പൊട്ടി പിളരുന്നത് പോലെ തോന്നും ..ജന്മാനാ എന്നില്‍ കുടിയേറിപ്പാര്‍ത്ത ബാധയെ ഒഴിവാക്കുമ്പോള്‍ ഉള്ള തീവ്ര വേദന ..ഭ്രാന്തമായ ഒരു അവസ്ഥ ..കണ്ണുനീര് പോലും അന്യമായ ഒരു സ്ത്രീജെന്മത്തിനു ഒന്നുറക്കെ കരയാന്‍ പോലും കഴിയില്ലെല്ലോ ..??എന്‍റെ രക്തധമനികള്‍ വരിഞ്ഞു മുറുകുന്ന ആ അവസ്ഥയില്‍ രക്തത്തിന്‍റെ ചൂട് ഞാന്‍ അനുഭവിക്കാറുണ്ട് ..അതിലൊന്നും കൂസാതെ എന്നില്‍ കുടിയേറി പാര്‍ത്ത ബാധയെ തളക്കാന്‍ കളത്തില്‍ കാത്തിരിക്കുന്നു അവന്‍ ..അവസാനം നിസഹായായി ഞാന്‍ തളര്‍ന്നു വീഴുമ്പോള്‍ ഇരുകൈകളാല്‍ എന്നെ കോരിയെടുത്ത് അവന്‍ എന്‍റെ നെറുകയില്‍ മതിവരുവോളം ചുംബിക്കും .ഈറനണിയാന്‍ വിസ്സമതിക്കുന്ന,പാതിമയങ്ങിയ എന്‍റെ കണ്ണുകളില്‍ അവന്‍റെകണ്ണുകളില്‍ അവന്‍റെ കണ്ണുനീര്‍ ഈറനണിയിക്കും ..ഗദ്‌ഗദത്തോടെ അവന്‍ പറയും ,''ന്‍റെ കുട്ട്യേ ,നീ എന്‍റെയാണ് ..എന്‍റെ മാത്രം ,,വിട്ടുകൊടുക്കില്ല ഞാന്‍ ആര്‍ക്കും ..എന്‍റെതു മാത്രമായി എനിക്ക് വേണം നിന്നെ ...
ഇതാണ് ..ഇതാണ് ഞങ്ങളുടെ പ്രണയം ..എന്നെ ചുംബനങ്ങളാല്‍ പൊതിയുന്ന ഞാന്‍ ആഗ്രഹിച്ച എന്നെ കീഴ്പ്പെടുത്തുന്ന പ്രണയം ..!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)