2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പ്രണയം ..

പ്രണയം ..ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍ .ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതുമ്പോഴെല്ലാം പരാജിതയാവുകയാണ് പതിവ് .പ്രണയവും ഞാനും തമ്മില്‍ ,കൌമാരകാലം മുതല്‍ക്കെ തുടങ്ങിയ ഒളിച്ചു കളിയാണ് .ഒരു കാരണം പറഞ്ഞു പ്രണയം എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുബോഴേക്കും ഞാന്‍ ഓടി മറഞ്ഞിട്ടുണ്ടാവും.അന്ന് പല രൂപത്തിലും ഭാവത്തിലും വന്ന ആ പാവത്തിനെ  ഞാനൊരുപാട് വേദനിപ്പിച്ചു .അന്ന് ആ ''പ്രണയം ''അനുഭവിച്ച അവഗണനയുടെ വേദന ഞാന്‍ അറിയുന്നു .ഇന്നിപ്പോള്‍ ,ഞാന്‍ ഏറ്റം ആഗ്രഹിചിരിക്കുന്ന വേളയില്‍ അതെനിക്ക് നക്ഷ്ടമാകുന്നു .പക്ഷെ ,ഞാന്‍ ചെയ്തത് പോലെ ഓടിയോളിക്കുകയോ അവഗണിക്കുകയോ അല്ല .അതിങ്ങനെ എന്നെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് .ഞാന്‍ ആ പ്രേണയം തിരിച്ചറിയുന്നുമുണ്ട് .എന്നാല്‍ ,സാഹചര്യങ്ങള്‍ ഭീക്ഷണിയായി  നില്‍ക്കുമ്പോള്‍ ,എന്‍റെ പ്രണയം അതില്‍ ബന്ധനസ്ഥ ആയിരിക്കുന്നു .ഇന്നെന്‍റെ പ്രണയം മൌനിയാണ് .നിതാന്തമായ ആ മൌനത്തിനു കാരണം 'വിധി 'യാണ് .വിധിയുടെ കൊമാളിയാകേണ്ടി വന്നപ്പോള്‍ എനിക്ക് നക്ഷ്ടമായത് എന്‍റെ പ്രേണയത്തെയാണ് .മരണം എന്നെ കാര്‍ന്നു തിന്നുമ്പോഴും ,ഒരിക്കലും മരിക്കാത്ത എന്‍റെ പ്രണയം ഇപ്പോഴും മരണത്തിന്‍റെ ഭീതി പരക്കാത്ത ഹൃദയത്തിന്‍റെ ഒരു അന്ധകാരക്കോണില്‍ സുഖസുഷുപ്തിയില്‍ ആണ് .ഒരു തലോടല്‍ മതി അതിനെ ഉണര്‍ത്താന്‍ .ആ തലോടലിനെ ഒരു കണ്ണുനീര്‍ തുള്ളിയുടെയോ അപേക്ഷയുടെയോ സ്നേഹത്തില്‍ കുതിര്‍ന്ന താക്കീതിന്‍റെയോ ഒക്കെ മറവില്‍ ഞാന്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ് .എന്‍റെ പ്രണയമേ ..നിന്നെ എനിക്ക് നക്ഷ്ടമാവുന്ന ഈ രാവില്‍ ..നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ എങ്കിലും വിധി എനിക്ക് നിഷേധിക്കാതിരിക്കട്ടെ...!!!

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

അയാള്‍ക്ക് പറയാന്‍ ഉള്ളത് ...

                                ഞാന്‍ എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ .നാസര്‍ -കോഴിക്കോട് ആണ് സ്വദേശം .വാപ്പയും ഉമ്മയും, ഞാനും മാത്രം ഉള്ള കുടുംബം .രണ്ടു പേര്‍ക്കും ജോലിയുണ്ട് .പ്രണയ വിവാഹം ആയിരുന്നു എങ്കിലും അവര്‍ രണ്ടുപേരും സ്നേഹത്തോടെ സംസാരിച്ചു നാളിന്നുവരെ എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ കണ്ടിട്ടില്ല .മനം മടുപ്പിക്കുന്ന ഒരു രാത്രിയില്‍ വീട്ടിലെ വഴക്കുകള്‍ക്കിടയില്‍ ഞാന്‍ വീട് വിട്ടിറങ്ങി .എന്‍റെ ജീവിതം മാറ്റി മറിച്ച യാത്ര ...

                                  ഒരു മനസ്സാന്നിധ്യവും ഇല്ലാതെ നടന്ന എന്‍റെ യാത്ര തിരൂരങ്ങാടിയില്‍ നിന്നു.അവിടെ നിന്നും ഇനി എങ്ങോട്ട് ....??അര്‍ദ്ധ രാത്രി ..കടകള്‍ ഓരോന്നായി അടച്ചു തുടങ്ങിയിരിക്കുന്നു .ആളുകളും കുറഞ്ഞിരിക്കുന്നു .ഉള്ളില്‍ തട്ടിയ ഭയത്തെ അളന്നു കുറിക്കും മുന്‍പേ ആ കൈ എന്‍റെ തോളില്‍ പിടിമുറുക്കി .

                                   ''നീ ഏതാ ,എന്താ ഈ നേരം കേട്ട നേരത്ത് ഒറ്റയ്ക്ക് ഇവിടെ .''
ഉത്തരം ഒന്നും പറഞ്ഞില്ലെങ്കിലും എന്‍റെ കണ്ണുകളിലെ ദൈന്യത കണ്ടിട്ടാവണം അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി .. എനിക്ക് ബസ്‌ സ്റ്റാന്ടിനു ഉള്ളിലെ ചായക്കടയില്‍ നിന്നും പത്തിരിയും കോഴിക്കറിയും വാങ്ങി തന്നു .ഞാന്‍ അയാളെ കൊയക്കാ ..എന്ന് വിളിച്ചു .പിന്നീട് കൊയക്കാ എന്നെ ഒരു ലോഡ്ജില്‍ കൊണ്ട് ചെന്നാക്കി .ഉറങ്ങിക്കോളാന്‍ പറഞ്ഞു .ഇതിനോടകം കൊയക്കാ എന്നെ കുറിച്ച് എല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു .തിരികെ വീട്ടില്‍ പോകാന്‍ പലവട്ടം എന്നെ ഉപദേശിച്ചെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല .കോയക്കായുടെ വാക്കുകള്‍ മനസാല്‍ അനുസരിച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു .

                                      പിറ്റേന്ന് രാവിലെ കോയക്കാ  വന്നു .എനിക്ക് ആഹാരം വാങ്ങി തന്നു .പുതിയ ഉടുപ്പും .എനിക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും രണ്ടു പേര്‍ കാണാന്‍ വരുമെന്നും പറഞ്ഞു .ആ അപരിചിതനായ മനുഷ്യന്‍റെ വലിയ മനസ്സിനെ ഞാന്‍ മനസ്സാല്‍ സ്തുതിച്ചു .

                                         കൊയക്കാ പറഞ്ഞ ആളുകള്‍ എത്തി .എന്നോടൊന്നും സംസാരിച്ചില്ല .ഒന്ന് നോക്കി .അതിനു ശേഷം അവര്‍ കൊയക്കായെ മാറ്റി നിര്‍ത്തി സംസാരിച്ചു .ജോലി ശരിയാവണെ എന്നുള്ള പ്രാര്‍ത്ഥന ആയിരുന്നു മനസ്സ് നിറയെ .കോയക്കയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ജോലി ശരിയായെന്നു ഞാന്‍ ഉറപ്പിച്ചു .അതിന്‍റെ സന്തോഷത്തില്‍ ഇക്കാ എനിക്ക് ഒരു ജ്യൂസ്‌ വാങ്ങി തന്നു .ഞാന്‍ അറിഞ്ഞിരുന്നില്ല ,നഗരത്തിലെ പകല്‍ മാന്യന്മാരുടെ രതി വൈകൃതത്തിനു നിശ്ചയിക്കപ്പെട്ട  അറവുമാടിനു കൊടുക്കുന്ന മധുര ശീതള പാനീയം ആയിരുന്നു അതെന്നു ..കണ്ണുകള്‍ അടഞ്ഞു പോകുന്നത് പോലെ തോന്നി എനിക്ക് ...

                                                 ആ അര്‍ദ്ധ ബോധാവസ്ഥയില്‍ എനിക്ക് എന്ത് സംഭവിക്കുന്നു എന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല .ബോധം വീണപ്പോള്‍ ,ശരീരം മുഴുവന്‍ മുറിപ്പാടുകളും ആയി നില്‍ക്കുന്ന എന്‍റെ മുന്‍പിലേക്ക് ,പത്തിന്‍റെ കുറെ നോട്ടുകളും ,മദ്യക്കുപ്പിയും  ഇട്ടു തന്ന കോയക്കാക്ക് ഒരു കച്ചവടക്കാരന്‍റെ നിര്‍വൃതി ഉണ്ടായിരുന്നു .ആ ഇരുട്ട് മുറിയില്‍ എന്നെ അടച്ചു അയാള്‍ മടങ്ങുമ്പോള്‍ എന്‍റെ കൈകള്‍ തിരഞ്ഞത് ആ മദ്യക്കുപ്പികളെ ആയിരുന്നു .

                                        അന്ന് രാത്രിയും വന്നു എന്‍റെ ശരീരത്തിനു വില പറഞ്ഞു ആളുകള്‍ .കൈനിറയെ പണം ,വിലകൂടിയ വസ്ത്രങ്ങള്‍ ,ഭക്ഷണം ,മദ്യം ,ലഹരി .പതുക്കെ പതുക്കെ ഞാന്‍ ആ ജീവിതം ആസ്വദിച്ചു തുടങ്ങി .ദുഃഖങ്ങള്‍ ഇല്ല ..നക്ഷ്ടങ്ങള്‍ ഇല്ല ..ദിവസം നാലോ അഞ്ചോ പേരെ സംത്രുപ്തിപ്പെടുത്തുക.നഗരത്തിലെ അറിയപ്പെടുന്ന ഒരു പുരുഷലൈംഗികതൊഴിലാളി ആവാന്‍ എനിക്ക് കാലതാമസം ഇല്ലായിരുന്നു .ഞാന്‍ ആണ്‍കുട്ടി ആയിരുന്നത് കൊണ്ട് കൂടുതല്‍ സൌകര്യപ്രേദം ആയി .സദാചാരവാദികളെയോ പോലിസിനെയോ  ഭയപ്പെടെണ്ടിയിരുന്നില്ല .ചില ലോഡ്ജുകാര്‍ ഈ ലീലാവിലാസങ്ങള്‍ക്ക് സഹായിച്ചും പോന്നു .എന്‍റെ ശമ്പളവും കൂടി ..പത്തില്‍ നിന്നും നൂറിലേക്കും പിന്നെ ആയിരത്തിലെക്കും .നിറങ്ങളുടെയും ,ഭോഗവസ്ത്തുക്കളുടെയും  ലോകത്തുള്ള ആ ജീവിതം എനിക്കും രസിച്ചു.

                                            കഴിഞ്ഞ ഒരു വര്ഷം കൊണ്ട് ഞാന്‍ പല ജാതി ആളുകളുടെയും ഒരു അവിഭാജ്യ ഘടകം ആയി തീര്‍ന്നു .ഇതിനോടകം എന്‍റെ വീട്ടുകാര്‍ എന്നെ തേടിയുള്ള അന്വേക്ഷണം അവസാനിപ്പിച്ചിരുന്നു .പക്ഷെ ,വിധിയെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ഫാ.മാത്യൂസ്‌ പാലക്കലിന്‍റെ വരവ് .അദേഹത്തിന്‍റെ വാക്കുകള്‍ എന്നെ അത്യധികം സ്വാധീനിച്ചു .ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ആ വാക്കുകള്‍ അനുസരിച്ചു.അത് എന്നെ എന്‍റെ വീട്ടിലേക്കുള്ള തിരിച്ചുപോക്കിന് ഇടയാക്കി .നേരത്തെ പറഞ്ഞു മനസ്സില്ലാക്കിയിരുന്നത് കൊണ്ടാവാം ഉമ്മയും വാപ്പയും പതിന്നാല് വര്ഷം ഞാന്‍ കാണാത്ത സ്നേഹം നിറഞ്ഞ മനസ്സും മുഖവും ആയി എന്നെ സ്വീകരിച്ചത് .അന്ന് വൈകുന്നേരം നിസ്ക്കരിക്കുമ്പോള്‍ ,രൂപമില്ലാത്ത അല്ലാഹുവിന്‍റെ മുന്‍പില്‍ എന്‍റെ ഉമ്മ പൊട്ടിക്കരയുന്നത് ഞാന്‍ കണ്ടു .

                                                 ഉമ്മയുടെ കണ്ണുനീര് എന്‍റെഹൃദയത്തില്‍ വീണത്‌ കൊണ്ട് ആവാം കുറ്റബോധം കൊണ്ട് ഞാന്‍ നീറി .ഇനി ആ തെറ്റിലേക്ക് ഇല്ലെന്നു ഞാന്‍ മനസ്സാല്‍ ഉറപ്പിച്ചു .എന്‍റെ കഴിഞ്ഞ ഒരു വര്‍ഷക്കാലം എങ്ങനെയെന്നു അറിയാനുള്ള  വ്യഗ്രത സ്വഭാവികം ആയും അയല്‍ക്കാരിലും നാട്ടുകാരിലും ഉണ്ടായിരുന്നു .പരമാവധി അറിയിക്കാതിരിക്കാന്‍ ഞങ്ങളും ശ്രമിച്ചു.എങ്കിലും എന്നെ അത് ഒരു തരത്തിലും ബാധിക്കരുത് എന്ന് കരുതി ,ജനിച്ചു  വളര്‍ന്ന നാട് വിടാന്‍ ഉമ്മയും വാപ്പയും നിര്ബെന്ധിതര്‍ ആയി .

                                           വയനാട്ടിലെ പുതിയ അന്തരീക്ഷത്തില്‍ ,പഴയതൊക്കെ മറക്കാന്‍ ശ്രമിച്ചു ഞാന്‍ എന്‍റെ പഠനം തുടര്‍ന്നു.ഉമ്മയുടെയും വാപ്പയുടെയും സ്വാധീനം വളരെ വലുതായിരുന്നു .എല്ലാം ഒന്ന് ആറിതണുത്തു വന്ന സമയത്ത് ആയിരുന്നു വാപ്പയുടെ മരണം .ഒരു ഹൃദയസ്തംഭനം വീണ്ടും ഞങ്ങളുടെ ജീവിതം അര്‍ത്ഥ പ്രതിസന്ധിയില്‍ ആക്കി .എപ്പോഴും വഴക്കടിച്ചു കൊണ്ടിരുന്ന അവര്‍ക്കിടയില്‍ ഇണപിരിയാത്ത വിധം ഒരു സ്നേഹം ഒളിഞ്ഞു കിടന്നിരുന്നുവെന്നു ഉമ്മയുടെ നിസംഗത വ്യക്തമാക്കിയിരുന്നു .

                                        ഇതിനിടയില്‍ ഞാന്‍ പ്ലസ്‌ ടു കഴിഞ്ഞു .എഞ്ചിനീയറിംഗ് ഒരു സ്വപ്നമായിരുന്നതിനാല്‍ അതിനു വേണ്ടി തന്നെ ആയിരുന്നു മുഴുവന്‍ ശ്രമവും .വീട്ടില്‍ നിന്നും ഒരു മാറ്റം ആഗ്രഹിച്ച എനിക്ക് ബാഗ്ലൂര്‍ അഡ്മിഷന്‍ കിട്ടിയത് അനുഗ്രഹമായി .ഉമ്മക്ക് വിടാന്‍ മനസ്സ് ഉണ്ടായിരുന്നില്ല എങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിച്ചു .

                                          ഒരു ജീവിതലക്ഷ്യം  മുന്‍പില്‍ കണ്ടു കൊണ്ട് തന്നെയാണ് ഞാന്‍ കോളേജ് ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത് .സ്വയം ആഘോക്ഷിക്കാനും പുതുമുഖങ്ങളെ പിഴിയാനും ഉള്ള 'റാഗിങ്ങു' എന്ന കലാപരിപാടി ആദ്യ ദിവസം തന്നെ തുടങ്ങി .കോളേജില്‍ നിന്നും ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും 'സീനിയേഴ്സ്' എന്ന വിഭാഗം ഇരയെ വിഴുങ്ങാന്‍ തയ്യാറെടുത്ത് ഇരിപ്പുണ്ട് .എന്‍റെ റൂം മേറ്റ്‌ ആയി കിട്ടിയതും ഒരു ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയെ .ഭയം മനസ്സിനെ കീഴടക്കിയിരുന്നു .അവരുടെ മൃഗീയവിനോദങ്ങളുടെ അവസാനം എന്‍റെ ശരീരം നഗ്നമാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു .എന്‍റെ നഗ്നത അവരില്‍ ഉണര്‍ത്തിയ ആനന്ദം ബിയറിലും നൃത്തത്തിലും അവര്‍ ആഘോക്ഷിച്ചു.

                                            ആശ്വാസവാക്കുകളുമായി എന്നെ സമീപിച്ച എന്‍റെ റൂം മേറ്റ്‌ എന്നെ മുതലെടുക്കാന്‍ തുടങ്ങിയിരുന്നു .ഉമ്മയുടെ കണ്ണുനീരിന് മുന്‍പില്‍ അവസാനിപ്പിച്ച ആ ജീവിതം വീണ്ടും തുടങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയി .പക്ഷെ ,ഒന്ന് പറയട്ടെ ,അന്ന് രാത്രി എന്‍റെ റൂം മേറ്റ്‌ എന്‍റെ ശരീരത്തെ സ്നേഹിച്ചപ്പോള്‍ എനിക്കൊരു കുറ്റബോധവും തോന്നിയില്ല .വര്‍ഷങ്ങളായി മനസ്സും ശരീരവും അടക്കിപ്പിടിച്ച് ,വെമ്പല്‍ കൊണ്ടിരുന്ന ഒരു വികാരം പുതിയ ചിറകുകള്‍ മുളച്ചു ഏതോ ഒരു അനന്ത വിഹായസ്സിലേക്ക് യെതെക്ഷ്ടം പറന്നു ഉയരുകയായിരുന്നു .കാരണങ്ങളില്ലാതെ മനസ്സിനെ വര്‍ഷങ്ങള്‍ ആയി അലട്ടിയിരുന്ന ഒരു വിഷാദഭാവം എന്നെ വിട്ടകന്നു ...,മനസ്സ് സ്വതന്ത്രമായ... ,പലവിചാരങ്ങള്‍ ഇല്ലാതെ ..കടന്നു പോയ പല നിദ്രാഹീന രാത്രികള്‍ക്കൊടുവില്‍....,,,ശ്വസമിടിപ്പിന്‍റെ വേഗത കൂടാതെ ..മനസമാധാനമായി ഞാന്‍ ഉറങ്ങി .

                                           ആ ബന്ധം വളര്‍ന്നു .ഇണപിരിയാത്ത വിധം ഞങ്ങള്‍ അടുത്തു.പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത അവസ്ഥ .ആ വര്ഷം എങ്ങനെ അത്ര വേഗം കടന്നു പോയെന്നു അറിയില്ല .അവസാന വര്‍ഷ പരീക്ഷയും കഴിഞ്ഞു അവന്‍ ആ കോളേജിന്‍റെ പടിയിറങ്ങുമ്പോള്‍ ,തിരിച്ചു വരുമെന്നു' ഉറപ്പായിരുന്നു .അവനില്ലാത്ത ആ മുറി ഒരു തടവറ തന്നെ ആയിരുന്നു .ദിവസവും വിളിക്കാറുണ്ടായിരുന്നു അവന്‍ ...ക്രെമേണ അത് കുറഞ്ഞു വന്നു .ആ ദിവസങ്ങള്‍ ഞാന്‍ എങ്ങനെ തള്ളി നീക്കിയെന്ന് എനിക്ക് അറിയില്ല .സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അവന്‍ വന്നു എന്ന് അറിഞ്ഞു ഓടിച്ചെന്ന എനിക്ക് കിട്ടിയത് രണ്ടു വരികളില്‍ ഒതുങ്ങുന്ന ഒരു എഴുത്ത് .അവന്‍ അമേരിക്കയിലേക്ക് പോകുന്നുവെന്ന് .മറക്കണം എന്ന് .എന്‍റെ പ്രണയത്തിന്‍റെ തകര്‍ച്ച ആയിരുന്നു അത് .എന്‍റെ വികാരങ്ങളെ ഉണര്‍ത്തി ,ഒരു വര്‍ഷക്കാലം എന്നെ അതിന്‍റെ സ്വപ്നങ്ങളില്‍ പറന്നു ഉയരാന്‍ അനുവദിച്ചു ..എന്നിട്ട് ഇപ്പോള്‍ ..ചിറകറ്റു ഞാന്‍ ഇതാ താഴെ വീണു കിടക്കുന്നു .എന്നില്‍ ഉണ്ടായിരുന്ന ഒരു പ്രകാശം അസ്തമിച്ചത് പോലെ .ആ ഹോസ്റ്റല്‍ ..അവനില്ലാതെ ..കഴിയുമായിരുന്നില്ല ..!!!ഞാന്‍ ആ ഹോസ്റ്റല്‍ വിട്ടു വേറെ മുറിയെടുത്ത് താമസിക്കാന്‍ തീരുമാനിച്ചു .

                                            താമസിയാതെ മജേസ്റ്റിക്കിന് അടുത്തുള്ള ഒരു സ്റ്റുഡിയോ ഫ്ലാറ്റിലേക്ക് ഞാന്‍ താമസം മാറി .അതുവരെ എന്‍റെ കൂട്ടുകാരന്‍ /കാരി ..അല്ലെങ്കില്‍ എന്‍റെ പ്രണയത്തിന്‍റെ അവകാശി എന്നെ വിട്ടു പോയതിന്‍റെ ഒരു വേദന എന്നില്‍ ഉണ്ടായിരുന്നു .അത് ഒരുപക്ഷെ മറക്കാന്‍ വേണ്ടിയാണു വിധി എന്നെ ഇവിടെ എത്തിച്ചത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പിന്നീടുള്ള എന്‍റെ ജീവിതം .ഓരോ അവധിക്കും ഉമ്മ എന്നെ വിളിക്കും .''പഠിക്കാന്‍ ഉണ്ട് ''എന്ന് പറഞ്ഞു മനപൂര്‍വം ഞാന്‍ അതെല്ലാം ഒഴിവാക്കും .അതിനു രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു .ഒന്ന് ഈ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നതില്‍ ആണ് എനിക്കേറെ പ്രിയം ഉണ്ടായിരുന്നത് .പക്ഷെ ഞാന്‍ സമൂഹത്തെ ഭയന്നിരുന്നു എന്നതായിരുന്നു രണ്ടാമത്തെ കാരണം.എന്നെ അറിയാവുന്ന സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ ഭയപ്പെട്ടിരുന്നു .അത് കൊണ്ട് തന്നെ നാടിനോടുള്ള എന്‍റെ  ബന്ധം പരമാവധി കുറക്കാന്‍ ഞാന്‍ നിര്ബെന്ധിതന്‍ ആയി .

                                            മജേസ്റ്റിക്കില്‍ എത്തിയതിനു ശേഷം ഞാന്‍ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടില്ല .എന്നെ പോലെ എന്‍റെ മാനസികാവസ്ഥയില്‍ ജീവിക്കുന്ന ഒരുപാടുപേരെ ഞാന്‍ കണ്ടെത്തി .തമ്മില്‍ പരിഭവങ്ങള്‍ ഇല്ല .സ്നേഹം മാത്രം .എന്‍റെ വേഷത്തിലും രൂപത്തിലും ഞാന്‍ വരുത്തിയ മാറ്റങ്ങള്‍ ഒരു പുകമറ ആയിരുന്നു .ഒരുപാടു സൌന്ദര്യ വര്‍ധകവസ്ത്തുക്കള്‍ ഉപയോഗിച്ച് തുടങ്ങി .എന്നിലേക്ക് മറ്റുള്ളവരെ ആകര്‍ക്ഷിക്കുക ആയിരുന്നു ലക്ഷ്യം .ശരീരവും സൌന്ദര്യവും സൂക്ഷിക്കുന്നതില്‍ ഞാന്‍ ഒരു പാട് ശ്രേധിച്ചു .''ഞാന്‍ സെക്സി '' എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കാന്‍ ഒരുപാടു കൊതിച്ചു.അതില്‍ ഒരു പ്രത്യേക ആനന്ദം ഞാന്‍ അനുഭവിച്ചു .മജേസ്റ്റിക്കിലെ ആദ്യ ദിനങ്ങളില്‍ എന്‍റെ ഭോഗേച്ചക്കായി ഞാന്‍ തന്നെ ആളുകളെ കണ്ടു പിടിക്കേണ്ടി വന്നു .ഒരു വിദ്യാര്‍ത്ഥി ആയ എനിക്ക് അതിനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു .അത് പലപ്പോഴും എന്‍റെ വൈകാരിക നിമിഷങ്ങളെ മുറിപ്പെടുത്തി .സ്വന്തം ആഗ്രഹ പൂര്‍ത്തീകരണത്തിന് മാത്രം ഉള്ളവരെ കണ്ടുപിടിക്കാന്‍ ഒരുപാടു പ്രയാസപ്പെടെണ്ടി വന്നു .ഈ അവസ്ഥക്ക് ഒരു പരിഹാരം എന്ന നിലയില്‍ ആണ് കോയക്ക ഒരിക്കല്‍ പകര്‍ന്നു തന്ന വഴി സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചത് .അങ്ങനെ ഉപേക്ഷിച്ച ആ തോല് വീണ്ടും അണിയാന്‍ ഞാന്‍ ഉറപ്പിച്ചു .മജേസ്റ്റിക്കിന്‍റെ ഇളം വെയില്‍ ഉള്ള സായന്തനങ്ങളില്‍ ഞാന്‍ കണ്ടു ...ഒരുപാട് സ്വര്‍ഗരതിതൊഴിലാളികളെ ..സമൂഹം അവരെ അകറ്റി നിര്‍ത്തുമ്പോഴും ..അവരെ കാണുമ്പോള്‍ ..അവരില്‍ ഒരാള്‍ ആണ് ഞാനും എന്ന് അറിയുമ്പോള്‍ ഞാന്‍ ഒരു പ്രത്യേക നിര്‍വൃതിയില്‍ മനസ്സ് എത്തിയിരുന്നു .എന്നിരുന്നാലും ,വെറും കൂലിക്ക് വേണ്ടി മാത്രം അവരില്‍ ഒരാള്‍ ആവാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു .എനിക്ക് സഹായകം ആയത് ഇന്റര്‍നെറ്റ്‌ ആയിരുന്നു .എനിക്കുള്ള ആവശ്യക്കാരെ ഞാന്‍ കണ്ടെത്തി .ഒരുപാടു കരുതലോടെ ആണ് ആ ദിവസങ്ങള്‍ ഞാന്‍ മുന്നോട്ടു നീക്കിയത് ,എന്‍റെ വഴി ഇതായിരിക്കാം എന്ന് ഞാന്‍ ഉറപ്പിച്ചു .കോളേജിലെ പഠനവും നല്ല രീതിയില്‍ തന്നെ നടന്നു പോന്നു .ആരെയും അധികം  എന്നിലേക്ക് അടുപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു .ഒരു കൈയെത്തും ദൂരത്ത് ഉള്ള സൌഹൃദങ്ങള്‍ ,നല്ല സ്വഭാവത്തിനു ഉടമ ,സഭ്യമായ പെരുമാറ്റം ,കോളേജിലെ നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് എനിക്ക് തന്നെ ആയിരുന്നു .

                               ഉമ്മയുടെ നിര്‍ബന്ധം മുറുകുമ്പോള്‍ ഇടക്കൊക്കെ ഒന്ന് വീട്ടില്‍ പോകേണ്ടി വന്നു .രണ്ടു ദിവസത്തില്‍ കൂടുതല്‍ അവിടെ നില്‍ക്കുക ബുദ്ധിമുട്ടായി തോന്നി .ബാഗ്ലൂര്‍ പഠിക്കാന്‍ വിട്ടത് അബധായി എന്നത് ഉമ്മയുടെ സ്ഥിരം പല്ലവി ആയി .നാട്ടിലേക്ക് പോകുന്നത് എനിക്കും വല്യ ബുദ്ധിമുട്ട് ആയിരുന്നു .ഒരു തയ്യാര്‍ എടുപ്പ് തന്നെ വേണമായിരുന്നു അതിനു .എന്‍റെ ഹെയര്‍ സ്റ്റയിലും ഡ്രെസ്സിങ്ങും എല്ലാത്തിലും ഒരു നാട് ലുക്ക്‌വരണം ആയിരുന്നു .അതിലും ബുദ്ധിമുട്ടായിരുന്നു വീട്ടിലെ ഏകാന്തത .രണ്ടു ദിവസം കഴിയുമ്പോള്‍ മനസ്സ് ഞാന്‍ അറിയാതെ കൈവിട്ടു പറന്നിട്ടുണ്ടാവും .ആ അവസ്ഥ സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ ആണ് വീട്ടിലേക്കു ഉള്ള പോക്ക് വേണ്ട എന്ന് വെച്ചത് .ഇതിനിടയില്‍ ഞാന്‍ എഞ്ചിനീയറിംഗ് പാസ്‌ ആയി .ഒരു ജോലി കിട്ടുന്നിടം വരെ ചെറിയ ചെറിയ ജോലികളില്‍ ഞാന്‍ ഏര്‍പ്പെട്ടു .മാര്‍ക്ക്‌ ഉണ്ടായിരുന്നത് കൊണ്ട് ജോലിക്ക് വേണ്ടി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല .ഒരു വല്യ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഉള്ള ജോലി .ബാഗ്ലൂര്‍ വിട്ടൊരു ജീവിതം എനിക്കില്ല എന്ന് ഉറപ്പിച്ചു .ഉമ്മ എന്നെ വീട്ടിലെത്തിക്കാന്‍ പല വഴികളും നോക്കി .പക്ഷെ ,എനിക്കായി ദൈവം സ്രിഷ്ടിച്ചവരുടെ ലോകത്ത് ജീവിക്കാന്‍ ആയിരുന്നു എനിക്ക് കൂടുതല്‍ താത്പര്യം .                                                                 .
                                    എന്തുകൊണ്ട് ആണ് സമൂഹം ഞങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്ന് ഞാന്‍ പല വട്ടം ആലോചിച്ചു.ദൈവത്തിന്‍റെ വികൃതി ..സൃഷ്ടിച്ചപ്പോള്‍ ഒരു ക്രോമോസോമിലുള്ള വ്യെതിയാനം ..ചിലര്‍ സാഹചര്യത്തില്‍ പെട്ട് പോയത് .ഇതില്‍ എന്താണ് തെറ്റ് .ഞാന്‍ ഒരു 'ഗേ' ആണ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി .അതിനു സാധിച്ചത് സുപ്രീം കോര്‍ട്ട് സ്വവര്‍ഗരെതിയെ അനുകൂലിച്ചു ..ഞങ്ങളെ മറ്റുള്ളവര്‍ ഉപദ്രെവിക്കുന്നത് ശിക്ഷാകരം എന്ന വിധി പുറപ്പെടുവിപ്പിച്ചപ്പോള്‍ ആയിരുന്നു .അന്ന് ..ആ സന്തോക്ഷത്തില്‍ ബാഗ്ലൂര്‍ നഗരത്തെ ഞെട്ടിപ്പിച്ചുകൊണ്ട്‌ ഒരു പ്രകടനം നടന്നു .ഒരുപക്ഷെ ,ഒരേ മനസ്സുമായി കഴിയുന്ന പതിനായിരങ്ങള്‍ ആ സിറ്റിയില്‍ ഉണ്ടെന്നു ഞാന്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ തിരിച്ചറിഞ്ഞ ദിവസം ആയിരുന്നു അത് .ആ സന്തോഷപ്രേകടനത്തില്‍ ഒരു മുഖം മൂടി ധരിചിട്ടാണെങ്കിലും ഞാനും പങ്കെടുത്തു .അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ മനസ്സില്‍ തളം കെട്ടി കിടന്ന എന്തിന്‍റെയൊക്കെയോ നീരോഴുക്കുകള്‍ ആയിരുന്നു .എന്‍റെ മുന്‍പിലും പുറകിലും വശങ്ങളിലും നിന്ന് സധൈര്യം ഒരു ആലില മറവു പോലും ഇല്ലാതെ സന്തോഷം പ്രകടിപ്പിച്ചു ജാഥ നടത്തിയവരെ നോക്കി ഞാന്‍ അസൂയപ്പെട്ടു .അങ്ങനെ ബാഗ്ലൂര്‍ ഒരു സ്വര്‍ഗം ആയി മാറുക ആയിരുന്നു .ക്ലെബുകള്‍ ,പാര്‍ടികള്‍ ,..അരങ്ങൊഴിഞ്ഞ സമയം  ഇല്ലായിരുന്നു .

                                  കാലം എത്ര ദ്രുതഗതിയില്‍ ആണ് പോകുന്നത് ..നാലഞ്ചു വര്‍ഷം കണ്മുന്നിലൂടെ ഓടിമറഞ്ഞു .ഇതിനിടയില്‍ ഉമ്മ വാര്ധക്ക്യത്തിന്‍റെ ആവലാതികളും ഒറ്റപ്പെടലിന്‍റെ വേദനയും പ്രായമായതിന്‍റെ ബുദ്ധിമുട്ടുകളും എണ്ണിയെണ്ണിപ്പറഞ്ഞു  എന്നെ നിക്കാഹിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു . ഉമ്മയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ സമ്മതിക്കേണ്ടി വന്നു .പക്ഷെ അത്തരം ഒരു ബന്ധത്തിന് എനിക്ക് കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു .ഒരു ദാമ്പത്യ ജീവിതം ഞാന്‍ സ്വപ്നം കാണുന്നു പോലും ഉണ്ടായിരുന്നില്ല .എന്‍റെ വര്‍ഗത്തില്‍ പെട്ട  ഒട്ടു മിക്ക ആളുകളും സുഖ ദാമ്പത്യം അനുഷ്ടിക്കുന്നത് എനിക്ക് പ്രചോദനം ആയി .ഉമ്മ നേരത്തെ കണ്ടു വെച്ചത് പോലെ പെട്ടെന്ന് തന്നെ ഒരു കുട്ടിയെ റെഡി ആക്കി .ജെനിച്ച വീടും സ്ഥലവും അല്ലതിരുന്നതിനാല്‍ ആര്‍ക്കും ഞങ്ങളുടെ ഭൂതകാലം അറിയില്ലായിരുന്നു .തന്നെയുമല്ല നാട്ടുകാര്‍ക്ക് ഞാന്‍ എന്നും ഒരു വിദേശി ആയിരുന്നു .അതുകൊണ്ട് തന്നെ അധികം അന്വേക്ഷണവും ബഹളവും ഇല്ലാതെ ആ നിക്കാഹു നടന്നു .ഒരു പാവം പെണ്ണ് ..അങ്ങനെയാണ് അവളെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് .വീട്ടുകാരുടെ മുന്‍പിലും നാട്ടുകാരുടെ മുന്‍പിലും ഞാന്‍ എന്‍റെ മാന്യത നിലനിര്‍ത്തി.അവരുടെയൊക്കെ അരുമയാവാന്‍ എനിക്ക് വളരെ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ .പക്ഷെ ,മനസ്സ് ശരീരത്തിന് കീഴടങ്ങണം എന്നില്ലെല്ലോ .അന്ന് രാത്രി ..അത് എനിക്ക് മനസ്സിലാവുക ആയിരുന്നു .എന്‍റെ ഭാര്യയുടെ മുന്‍പില്‍ ഞാന്‍ തോറ്റു പിന്മാറി .അത് എനിക്കേറ്റ പരാജയം തന്നെയായിരുന്നു .അരണ്ട വെളിച്ചത്തിലും അവളുടെ മുഖം വിളറുന്നത് ഞാന്‍ കണ്ടു .പിറ്റേന്ന് ,അവളുടെ മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല .എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപെടണം എന്ന് തോന്നി .കല്യാണം കഴിഞ്ഞ ഉടനെ പോകാനും പറ്റില്ല .ജോലിയില്‍ ഉടന്‍ കയറണം എന്നും പറഞ്ഞു അവളെയും കൂട്ടി ഞാന്‍ ബാഗ്ലൂര്‍ക്ക് വണ്ടി കയറി .മനസ്സിലെ ഭാരം കൊണ്ടാവാം എനിക്ക് അവളോട്‌ ഒന്ന് സംസാരിക്കാനോ എന്തിനേറെ ഒന്ന് ചിരിക്കാന്‍ പോലും കഴിയുമായിരുന്നില്ല .ഒരുപാടു സ്വപ്നം കണ്ട പെണ്ണ് ..അവളോട്‌ എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു .ഞാന്‍ അവള്‍ക്കു മുന്‍പില്‍ ഒരു ചതിയന്‍റെ മുഖവുമായി ..!!

                                             ബാഗ്ലൂര്‍ എത്തിയപ്പോള്‍ എനിക്കെന്‍റെ ലോകം തിരിച്ചു കിട്ടിയത് പോലെ ആയി .രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ കൂടെ ഉള്ളത് ഒരു ബുദ്ധിമുട്ടായി തോന്നി .ക്രെമേണ എനിക്ക് എന്നെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നു .ഗതികെട്ടിട്ടാവണം അവള്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു ,''ഈ മുറിയില്‍ ഇങ്ങനെ അടച്ചിടാന്‍ ആണെങ്കില്‍ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് ,ഞാന്‍ എന്നൊരു മനുഷ്യ ജീവി  ഇവിടെ  ഉള്ളതായി നിങ്ങള്‍ ചിന്തിക്കാറുണ്ടോ ,ഒരക്ഷരം എങ്കിലും എന്നോട് ഒന്ന് സംസാരിച്ചു കൂടെ .''അതൊരു വല്യ കാരണം ആക്കി ഞാന്‍ അവളോട്‌ മനപൂര്‍വം കയര്‍ത്തു .പിറ്റേന്ന് തന്നെ അവളെ വണ്ടി കയറ്റി വിടുകയും ചെയ്തു .ആ ബന്ധത്തെ ഓര്‍ത്തു ഞാന്‍ വിഷമിച്ചിട്ടില്ല .കാരണം എനിക്ക് വേണ്ടവര്‍ എന്നെ കത്ത് അക്ഷമരായി പുറത്തുണ്ടായിരുന്നു .ഉമ്മയും അവളുടെ വീട്ടുകാരും അനുനയിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പലവുരി നടത്തി .മനപൂര്‍വം ഞാന്‍ അതെല്ലാം ഒഴിവാക്കി .അവസാനം ആ ബന്ധം നിയമപരമായി തന്നെ പിരിഞ്ഞു .ആ ബന്ധം പിരിഞ്ഞതില്‍ എനിക്ക് വേദന ലെവലേശം തോന്നിയില്ല .പക്ഷെ ,അതിനു അവളുയര്‍ത്തിയ വാദഗതികള്‍ അവളെ സംബന്ധിച്ച് ശരി ആയിരുന്നെങ്കില്‍ പോലും ,എന്‍റെ ഹൃദയത്തില്‍ ഒരു വിള്ളല്‍ സൃഷ്ടിച്ചു .ഞാന്‍ ഒരു അര്‍ത്ഥത്തിലും ഭര്‍ത്താവല്ല എന്ന് അവള്‍ വാദിച്ചു .എന്‍റെ കഴിവുകേടുകള്‍ അവള്‍ വിളിച്ചു കൂവി .അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല .കാരണം എന്‍റെ സാമിപ്യം ആഗ്രഹിക്കുന്നവര്‍ അത് അംഗീകരിക്കുമോ എന്നാണ് ഞാന്‍ ചിന്തിച്ചത് .ഒരുപാടു സ്വവര്‍ഗങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് തിരശീലയിട്ട എനിക്ക് ഒരു പെണ്ണിന് മുന്‍പില്‍ അടിയറവു പറയേണ്ടി വന്ന മാനക്കെടിനെ ഞാന്‍ പലതവണ മനസിലിട്ട് കുഴിച്ചു മൂടാന്‍ നോക്കി .

                                             അങ്ങനെ നാളുകള്‍ കടന്നു പോയി .ഉമ്മ എന്നെ എന്‍റെ വഴിക്ക് വിട്ടു .വീണ്ടും കല്യാണം ആലോചിക്കാന്‍ മുതിര്‍ന്നെങ്കിലും ഞാന്‍ തയ്യാറായില്ല .ഒരു പെണ്ണ് കാരണം എന്‍റെ ജീവിതം ഇങ്ങനെ വിവാഹം പോലും വേണ്ടാതെ നടക്കാന്‍ പാകത്തിന് ആയെന്നു പാവം ഉമ്മ വിശ്വസിച്ചു .ഞാന്‍ ഉമ്മയുടെ വിശ്വാസം തകര്‍ക്കാന്‍ പോയില്ല .വര്‍ഷങ്ങള്‍ മുന്‍പിലൂടെ ശരവേഗം കടന്നു പോയി .ഞാന്‍ എന്‍റെ ജോലിയും എന്‍റെ ഇഷ്ടങ്ങളും ആയി കഴിഞ്ഞു കൂടി .ചില സമയം എനിക്ക് പറ്റിയ ആളുകളെ കിട്ടാതെ വരുമ്പോള്‍ ഭ്രാന്തമായ ഒരു അവസ്ഥയില്‍ ഞാന്‍ എത്തിചേരും .പക്ഷെ ,അതിനും പരിഹാരം ഉണ്ടാക്കിയത് ബാഗ്ലൂരില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന ഇടനിലക്കാര്‍ ആണ് .കൊച്ചു കുട്ടികളെ വരെ അവര്‍ എന്‍റെ കാമ പൂര്‍ത്തിക്കായി തന്നു .ചിലര്‍ ഒരു എക്സ്ചേഞ്ച്‌ സിസ്റ്റം നടപ്പിലാക്കി .കൂടെ ഒരു രാത്രി കഴിയാം .പക്ഷെ ,ഭാര്യയെ ത്രിപ്ത്തിപ്പെടുത്തണം എന്ന് വരെ പറഞ്ഞു .ഒരു പാട് പേരെ പരിചയമുള്ള എനിക്ക് അതൊക്കെ ഒരു നിസാരം ആയിരുന്നു .എന്നെ അത്ഭുതപ്പെടുത്തിയത് പെണ്ണുങ്ങള്‍ അതിനു സമ്മതിച്ചു എന്നതാണ് .അവരുടെ സാഹചര്യം ആയിരിക്കാം .സ്വന്തം ഭര്‍ത്താവിന്‍റെ കഴിവില്ലായ്മയും ഏറിയ കഴിവുകളും അവസാന നിമിഷം തിരിച്ചറിഞ്ഞ പാവങ്ങള്‍ ആകാം .എന്തോ ,അതിനെ കുറിച്ച് കൂടുതല്‍ അറിയില്ല .

                                             എനിക്കേറ്റവും സ്നേഹവും വേദനയും തോന്നിയത് ''രാഖി ''എന്ന പെണ്ണായ ആണിനോട് ആയിരുന്നു .വലിയ മാനസിക സംഘട്ടനം അനുഭവിച്ച നാളുകളില്‍ പെണ്ണ് ആകണം എന്നാ ത്വരയില്‍ വീട് വിട്ടിറങ്ങുകയും പിന്നീട് അവയവമാറ്റ ശസ്ത്രക്ക്രിയ നടത്തുകയും ചെയ്തു അവള്‍ എന്നോട് പറഞ്ഞിട്ടുള്ളത് അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ നെഞ്ചു പൊട്ടി മരിച്ചേനെ എന്നാണ് .വീട്ടുകാരെയും നാട്ടുകാരെയും വേറുപ്പിക്കേണ്ടി വന്നു .ഒരു ജീവിതം കൊതിക്കുന്നുണ്ടെങ്കിലും അത് ഒരു സ്വപ്നം മാത്രം ആണ് .എങ്കിലും അനുഭവിക്കുന്ന സമാധാനത്തിനു പകരം ഒന്നുമാവില്ല .എനിക്ക് പനി ആയി ഒരാഴ്ച കിടന്നപ്പോള്‍ അവളാണ് സ്നേഹപൂര്‍വ്വം എന്നെ പരിപാലിച്ചത് .അയല്‍ക്കാരോടു ആരോടും എനിക്ക് അടുപ്പം ഇല്ലായിരുന്നെങ്കിലും അവള്‍ വീട്ടില്‍ വരുന്നത് ആരെങ്കിലും കാണുമോ എന്നാ ഭയം എനിക്ക് ഉണ്ടായിരുന്നു .അതിനും പരിഹാരം കണ്ടത് അവള്‍ ആണ് .പര്‍ദ്ദ ധരിച്ചാണ് അവള്‍ വന്നിരുന്നത് .പകരം അവള്‍ ആവശ്യപ്പെട്ടത് എന്‍റെ ശരീരവും .

                                             കുറച്ചു നാളുകള്‍ക്കു ശേഷം എന്‍റെ ലിംഗത്തില്‍ നിന്നും രക്തം വരുന്നത് എന്‍റെ ശ്രേധയില്‍ പെട്ടു.തന്നെയുമല്ല ,ഒരു വല്ലാത്ത ക്ഷീണവും ,വേദനയും .ഞാന്‍ ആശുപത്രിയില്‍ പോയി .വിശദമായ ചെക്ക്‌ അപ്പ്‌ വേണമെന്ന് പറഞ്ഞു .എന്തൊക്കെയോ സംശയിക്കുന്നതായും .ഡോക്ടര്‍ എന്നോട് എന്‍റെ ജീവിത രീതികളെ പറ്റിയും സെക്ഷ്വല്‍ ലൈഫിനെ പറ്റിയും ചോദിച്ചു .പറയാന്‍ മടി കാണിച്ചെങ്കിലും ,പറയാതെ നിവൃത്തിയില്ലെന്നു ആയി .ഡോക്ടര്‍ ആശ്വസിപ്പിക്കാന്‍ ഓരോ വാക്കുകള്‍ പറയുമ്പോഴും റിസള്‍ട്ട്‌ പോസിറ്റീവ് ആകരുതേ എന്ന് പ്രാര്‍ത്ഥിക്കുക ആയിരുന്നു .എന്നെ ഇങ്ങനെ സൃഷ്‌ടിച്ച ദൈവത്തിനോട് അനന്തമായ സമരം പ്രേഘ്യാപിച്ചിരുന്ന ഞാന്‍ അന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു .റിസള്‍ട്ട്‌ കയില്‍ തരുമ്പോള്‍ ,ഞാന്‍ വിറക്കുന്നുണ്ടായിരുന്നു .നീല സീലിനടിയില്‍ ഞാന്‍ കണ്ടു ,''എച്ച് ഐ വി  പോസിറ്റീവ് ''.ദേഹമാസകലം ചുട്ടു പൊള്ളുന്നത് പോലെ തോന്നി .ഡോക്ടര്‍ തുടര്‍ന്നു.അഭ്യസ്ത വിദ്യനായ എന്നോട് ഒന്നും വിശദീകരിക്കെണ്ടല്ലോ എന്നാ മുഖവുരയോടെ .ഒരു പാലിയേട്ടിവ്‌ കെയര്‍ മാത്രം .മരണം സുഗമം ആക്കുക .അതില്‍ കൂടുതല്‍ ഒന്നുമില്ല .ഭാവിയെ കുറിച്ച് സ്വപ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെകിലും ,ജീവിതം ഇങ്ങനെ പുഴുവരിക്കുന്നത് കാണാന്‍ ഉള്ള മനക്കരുത്ത് എനിക്കില്ലായിരുന്നു .ആശുപത്രിയുടെ പടി ഇറങ്ങുമ്പോള്‍ ആത്മഹത്യ ആയിരുന്നു ലെക്ഷ്യം .റെയില്‍വേ സ്റ്റേക്ഷന്‍ ലക്ഷ്യമാക്കി നടന്നു .പിന്നില്‍ നിന്നുള്ള വിളി കേട്ട് ആണ് നിന്നത് .''ഇന്നൊരു രാത്രി ...''അയാള്‍ കെഞ്ചി .ഞാന്‍ എയിഡ്സ് രോഗി ആണ് എന്ന് പറയാന്‍ തുനിഞ്ഞെങ്കിലും ഒരു നിമിഷം ഈ ലോകത്തോട് മുഴുവന്‍ ഉള്ള പക എന്നെ തിരിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു .ബയോളജിക്കല്‍ വാര്‍ ന്‍റെ പേരില്‍ എച്ച് ഐ വി വയറസ്സിനെ സൃഷ്‌ടിച്ച അമേരിക്കക്കാരനോടും ഉള്തിരിഞ്ഞു വന്ന പകയില്‍ ആ രാത്രി അയാളുടെ കൂടെ ..പിന്നീട് പല രാത്രികള്‍ പലരുടെ കൂടെ ..ഒരു വാശിയില്‍ ഞാന്‍ തീര്‍ക്കുക ആയിരുന്നു .രോഗലെക്ഷണങ്ങള്‍ എന്‍റെ ബാഹ്യ ശരീരത്തും ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ കമ്പനി മെഡിക്കല്‍ ടെസ്റ്റ്‌ ആവശ്യപ്പെട്ടു .അവിടെ നിന്നും പുറന്തള്ളപ്പെട്ടു .എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ആരുമില്ലാത്ത ജോലിയും ഇല്ലാത്ത ബാഗ്ലൂര്‍ ഇനി എനിക്ക് വേണ്ട എന്ന് ഞാന്‍ നിശ്ചയിച്ചു .മറ്റൊരിടത്തേക്ക് എന്നാണ് ആദ്യം കരുതിയത്‌ .പക്ഷെ ആരോഗ്യം സമ്മതിച്ചില്ല .തുടക്കം അല്ലായിരുന്നല്ലോ .രോഗത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അല്ലെ ഞാന്‍ അറിയുന്നത് .ഒരുപാടു താമസിച്ചിരുന്നു .നേരെ വയനാട്ടിലേക്ക്‌ ...

                                            ഇതാ അങ്ങോട്ട്‌ നോക്കൂ ..ആ കറുത്ത തുണിയില്‍ എല്ലും തോലുമായ ഒരു രൂപം വരുന്നത് കാണുന്നില്ലേ .ജീവച്ഛവം പോലെ .ഒരു ആയുസ്സിന്‍റെ മുഴുവന്‍ വേദനയും എനിക്ക് കാണാം..  ,ആ മുഖത്ത് ;ഈ സര്‍ക്കാര്‍ ആശുപത്രിയുടെ  കോണില്‍ ,അഴുകിയ ചുമരില്‍ ചാരി ഇരുന്നുകൊണ്ട് ,തുരുമ്പിച്ച ജനലിന്‍റെ മാറാലക്കിടയിലൂടെ ...അതെന്‍റെ ഉമ്മയാണ് .കയിലെ തൂക്കു പാത്രത്തില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ദാനം ആയികിട്ടിയ കഞ്ഞിയും അതിലേറെ വെള്ളവും ആയി നടന്നു വരുന്നത് .കുറെ നാളുകള്‍ ആയി ,അതാണ് ഞങ്ങളുടെ ആഹാരം ...ഇവിടുത്തെ ഈ പട്ടികള്‍ക്കും പൂച്ചകള്‍ക്കുംഒപ്പം അന്തേവാസി ആയതിനു ശേഷം ..ഈ ശിക്ഷ ഞാന്‍ ഇരന്നു വാങ്ങിയത് ആണ് .ചെയ്തികള്‍ക്കെല്ലാം ഇത് ഒരു അറുതിയാവട്ടെ .ഇനിയും ഈ ഭൂമിയില്‍ ജെനിക്കാന്‍ ഇട വന്നാല്‍ ഈ പാപഭാരവും ചുമന്നു നടക്കാന്‍ ഇടവരരുത് .ഒരു ആണ് ആയി തന്നെ ജനിക്കണം ..ഒരു കുറവുകളും കൂടുതലും ഇല്ലാതെ ..പക്ഷെ എന്‍റെ ഉമ്മ ...

കൊണ്ട് വന്ന കഞ്ഞി നീട്ടി വെച്ച് കൊണ്ട് ഉമ്മ എന്നെ വിളിച്ചു ''മോനേ...''
എന്താണ് ആ കണ്ണുകളില്‍ ,അനുകമ്പയോ ,സ്നേഹമോ അതോ ഇതിലും നല്ലത് മരണം അല്ലെ മോനേ എന്നുള്ള വിലാപമോ ...???ഇല്ല ഉമ്മ ഇപ്പോള്‍ മരിക്കാന്‍ പാടില്ല .എന്‍റെ കഥ ലോകം അറിയണം .ഇനി ഒരു എഴുത്ത് എനിക്കാവില്ല .ഒരാള്‍ വരും എന്‍റെ കഥ കേള്‍ക്കാന്‍ ..ലോകത്തോട് പറയാന്‍ ..പറയണം ..ഒരാള്‍ എങ്കിലും കേള്‍ക്കാന്‍ കാണുമല്ലോ .എന്നെ പോലുള്ള ആയിരകണക്കിനു ജന്മങ്ങള്‍ ..ജീവിച്ചിരിപ്പുണ്ട് എന്ന് ലോകം അറിയട്ടെ ..അറിഞ്ഞവര്‍ കണ്ണ് തുറക്കട്ടെ ...ദൈവത്തിനു മുന്‍പില്‍ അപേക്ഷയും ആയി ചെല്ലട്ടെ ..കയ്യോ കാലോ ഇല്ലാതെ സൃഷ്ടിക്കൂ ..ആണും പെണ്ണും കേട്ടതായി ശിക്ഷിക്കരുതേ ..സമൂഹത്തിനു വിപത്തെന്നു ഒരു കൂട്ടര്‍ ..എങ്ങനെ ആയാലും ജീവിതകാലം മുഴുവന്‍ പേറുന്ന ഒറ്റപ്പെടലും അവഗണനയും കളിയാക്കലുകളും ഒടുക്കം ആത്മഹത്യയോ നരകിച്ച മരണമോ .....???എന്‍റെ കഥ പറഞ്ഞു തീര്‍ക്കും വരെ മരണത്തെ ഞാന്‍ അകറ്റി നിര്‍ത്തും ..അവള്‍ വരും എന്‍റെ കഥ കേള്‍ക്കാന്‍ ...