2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ചില രാത്രികള്‍ ..

നെരുദ പാടിയത് പോലെ ഇന്ന് ഈ രാത്രിയില്‍ എനിക്ക് എത്രെയും തീവ്രമായി ഒന്ന് കരയുവാന്‍ സാധിച്ചിരുന്നെങ്കില്‍ ...എന്നിലെ പ്രണയം ആ കണ്ണ് നീരില്‍ ഒഴുകി ..ആ ചൂടേറ്റു എങ്കിലും അവനു സുഖമായി ഉറങ്ങാല്‍ കഴിഞ്ഞിരുന്നെങ്കില്‍ ..പകര്‍ന്നു നല്‍കിയ പ്രണയത്തിനും താലോലിച്ച കൈകള്‍ക്കും തണലായിരുന്ന ഹൃദയത്തിനും ഒരു ആശ്വാസം ലഭിചിരുന്നെനെ ..സങ്കല്പങ്ങള്‍ക്കും തീവ്രമായി പ്രണയം മാറ്റുരച്ചപ്പോള്‍ തോറ്റു പോയി ..തോറ്റു പോയി ..!!ഇനിയൊരു ജെന്മം ഉണ്ടെങ്കില്‍ പ്രണയം വറ്റിവരണ്ട മനസ്സുമായി ജനിക്കാതിരിക്കട്ടെ...!!!

പ്രണയം

എന്നോ മനസ്സില്‍ ആവിക്ഷ്ക്കരിച്ച പ്രണയം ഒരു സമസ്യ പോലെ എന്നിലേക്ക്‌ മെല്ലെ എത്തി ചേര്‍ന്ന് ഉറക്കം വരാതിരുന്ന ഇമകളെ തഴുകിയുറക്കി സ്വപ്നങ്ങള്‍ക്ക് നിറഭേദങ്ങള്‍ നല്‍കി എന്‍റെ രാത്രിയും പകലും വിഹായസ്സിലേക്ക് ഉയര്‍ത്തി ലോകം മുഴുവന്‍ ആ കണ്ണുകളില്‍ ദര്‍ശിച്ചു രാത്രിയുടെ യാമങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത വാക്ത്താരകള്‍ ആയി എനിക്കും അര്‍ത്ഥമുള്ള ഒരു ആത്മാവ് ഉണ്ട് എന്ന് അന്വര്തമാക്കിയ പ്രണയം .... 
ഒരു ഇടവേള ആവശ്യം എന്ന് തോന്നിയപ്പോള്‍ ആവാം ..കാറ്റും വെളിച്ചവും പൂവും കായും മനുഷ്യരും മൃഗങ്ങളും ഒന്നും ഇല്ലാത്ത ..അല്ല ,,സ്വബോധത്തില്‍ തിരിച്ചറിയാത്ത ഇരുട്ടിലേക്ക് അയാള്‍ ഒളിച്ചോട്ടം നടത്തിയത് ..ഭ്രാന്തനെന്നോ മാനസികരോഗിയെന്നോ വിളിച്ചപ്പോഴും അയാള്‍ തെല്ലും അലോസരപ്പെടാതിരുന്നത്, ഒരുപക്ഷെ അയാള്‍ക്കുള്ളിലെ ഭ്രാന്തു ആ അന്തകാരത്തെ മറനീക്കി അയാള്‍ക്ക്‌ മാത്രം കാണുവാന്‍ പാകത്തിന് ഒളിഞ്ഞും തെളിഞ്ഞും അയാള്‍ക്ക്‌ മുന്നില്‍ കളിച്ചതിനാലാവാം ...ഇപ്പൊള്‍ അയാള്‍ സ്വതന്ത്രന്‍ ആണ് ..പിരിമുറുക്കങ്ങള്‍ ഇല്ല ..ചുറ്റും ഓടി കളിക്കുന്ന നിഴലുകള്‍ ഇല്ല ..ആധികളോ കടപ്പാടുകളോ ബന്ധങ്ങളോ ഇല്ല.... എല്ലാം ഒരു പുക മറക്കുള്ളില്‍ ഒളിപ്പിച്ചു അയാള്‍ മയങ്ങി ....!!!അക്ഷരങ്ങള്‍ വാക്കുകള്‍ ആയോ വരികളായോ കഥകള്‍ ആയോ അലിഞ്ഞിറങ്ങി കടലാസുകളെ നനയിച്ചപ്പോഴും ,അതിനെ ചുരുട്ടിയും മടക്കിയും നിവര്‍ത്തിയും നാനാവിധം ആക്കിയപ്പോഴും അറിഞ്ഞില്ല ...അറിഞ്ഞിരുന്നില്ല ആ അക്ഷരങ്ങളെ കൂട്ടി ചേര്‍ത്ത ഒരു ഭ്രാന്തന്‍റെ വേദനയില്‍ കുതിര്‍ന്ന ആസക്തി..!!
അമ്പലത്തില്‍ ഉത്സവത്തിനു കൊടിയേറി...ഭക്ത്യാദരങ്ങളോടെ തൊഴുകയ്യോടെ ഒരു കൂട്ടം പാവം മനുഷ്യര്‍ ..തോന്നിപ്പോകുന്നു ലോകത്തിന്‍റെ മാറ്റം ഇവര്‍ അറിഞ്ഞില്ലേ ..ഉവ്വ് ..അറിഞ്ഞു ..ഇടയിലൂടെ തിങ്ങി നിരങ്ങി ചില അസുരവിത്തുകള്‍ ഭക്തിയെ ഭേദിച്ച് മൊബൈലുമായി ..!!!ഇന്നും ഈ നാടിനു അശേഷം മാറ്റമില്ല ..എന്ന് തോന്നുന്നു ..മുണ്ടും നേര്യതും ഉടുത്ത പിന്‍തലമുറക്കാരെ പിന്തള്ളി 'ഞാന്‍ സുന്ദരിയല്ലേ 'എന്നാ മട്ടില്‍ പുതിയ കസവ് മുണ്ടുടുത്ത് മുടിയില്‍ തുളസിക്കതിരും നെറ്റിയില്‍ ചന്ദനവും ആയി ന്യൂ ജെനെറെക്ഷന്‍ തരംഗം ഒന്നും ഏല്‍ക്കാത്ത പെണ്‍കുട്ടികള്‍ ..അവരെ കാണാന്‍ എന്നാ വണ്ണം ഇത്തവണയും അമ്പലപ്പറമ്പില്‍ ഒരു കൂട്ടം വാനരസംഘം ഉണ്ട് ...ഇതാ ഇപ്പൊ നല്ല കഥ ..ഈ കുട്ട്യോളൊക്കെ കൊടിയേറ്റ് കണ്ടു ഭഗവാന്റെ അനുഗ്രഹം വാങ്ങാന്‍ വന്നിട്ട് ചിന്തിക്കടയുടെ മുന്‍പില്‍ ചെന്ന് ബലൂണും വളയും മാലയും ഒക്കെ ചൂണ്ടി കരച്ചില്‍ മേളം ആരംഭിച്ചിരിക്കുന്നു ..ചന്ദനത്തിന്റെയും എണ്ണയുടെയും സുഗന്ധത്തെ ഒരു നിമിഷം മാറ്റി നിര്‍ത്തി കരിമരുന്നിന്റെ മണം അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു..കൊടിയേറി ..!!ഇനി ഏഴു ദിവസം ഉത്സവം ..ബാല്യം തിരിച്ചു കിട്ടുന്ന നാളുകള്‍ ..ഇത്തവണ എങ്കിലും ഈ നെറ്റിപ്പട്ടവും ചൂടി നിരന്നു നില്‍ക്കുന്ന ഗജവീരന്മാരില്‍ ഒരാളെ എങ്കിലും തൊടണം ...ഇടയ്ക്ക് നോക്കി പണ്ട് ആനവാല്‍ തരാം എന്ന് പറഞ്ഞു പറ്റിച്ചു ന്‍റെ കയ്യില്‍ നിന്നും പഴവും ശര്‍ക്കരയും ആനയ്ക്ക് കൊടുക്കാന്‍ ആണെന്നും പറഞ്ഞു വാങ്ങിയിട്ട് പോയ പാപ്പാന്‍‌ ഇത്തവണ എങ്കിലും വന്നിട്ടുണ്ടോയെന്നു ..?വഷളന്‍...... !അതിനു ശേഷം അയാളെ കണ്ടിട്ടേയില്ല ..

2013, മാർച്ച് 26, ചൊവ്വാഴ്ച

മഴ ..!!

പുറത്ത് ഇടവമാസക്കാറ്റ്‌ വീശിയടിക്കുന്നു.പ്രകൃതി മഴയെ  സ്വാഗതം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് .പകലത്തെ ചൂട് ,അതിന്‍റെ താക്കീതായിരുന്നു.ജനാല തുറന്നു പുറത്തേക്ക്  നോക്കി ..ആകാശം കറുത്തിരുണ്ട്‌ ഒരു ഭയാനക രൂപം സൃഷ്ടിച്ചിരിക്കുന്നു ..മരങ്ങളും  ചെടികളും പുല്‍ക്കൊടിപോലും പ്രകൃതിയുടെ താണ്ഡവത്തില്‍ നിറഞ്ഞാടുന്നു .എന്തിനെയോ കണ്ടു ഭയപ്പെട്ടതുപോലെ കൂടണയാന്‍ വെമ്പുന്ന പക്ഷികള്‍ ..കാറ്റ് മുഖത്ത് തട്ടി ചിരിച്ചുല്ലസ്സിച്ചു നീങ്ങിയപ്പോള്‍ ഒരു കുഞ്ഞു മഴത്തുള്ളി അതിന്‍റെ സൌഹൃദം മുഖത്തറിയിച്ച് കടന്നു പോയി ...!!

      ''ഉണ്ണീ ..മഴ വരുന്നു ,അകത്തു കയറിക്കോളൂ..''മാധവിയമ്മയാണ്..എന്നെക്കാള്‍ കാര്യമാണ് മാധവിയമ്മക്ക് ഉണ്ണിയെ .ഉണ്ണിയെന്നുള്ള ആ വിളി ദശാബ്ദങ്ങള്‍ക്കുള്ളിലേക്ക് എന്‍റെ ഓര്‍മ്മയെ  പായിച്ചു ...

''ഉണ്ണിമോളെ മഴ നനയല്ല് കേട്ടോ ..നാളെ സ്കൂളില്‍ പോകേണ്ടതല്ലേ..''ദശാബ്ദങ്ങള്‍ക്ക് പിന്നിലിരുന്നു അമ്മ വിളിക്കുന്നത്‌ എനിക്കിപ്പോഴും കേള്‍ക്കാം .അമ്മ ..ഇന്ന് ഞാന്‍ അനുഭവിക്കുന്ന നക്ഷ്ടങ്ങളില്‍ ഏറ്റവും വലുത് .അനേകം കൈയികള്‍ക്കുമേല്‍ ഒരു ചെറുവിരലിനു ശക്തിയുണ്ടെന്നു തെളിയിച്ച എന്‍റെ അമ്മ ..പുതിയ യൂണിഫോമും ബാഗുമൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് .എത്ര പൈസയില്ലെങ്കിലും അച്ഛന് നിര്‍ബന്ധമാണ് സ്കൂള്‍ തുറക്കുന്ന ആദ്യ ദിവസം പുത്തന്‍ യൂണിഫോമിട്ട് ഞാന്‍ സ്കൂളില്‍ പോകണമെന്ന് .ഒരു യൂണിഫോം പോലും സ്വന്തമായി ഇല്ലാതെ ചേട്ടന്മാരുടെ കീറിയ യൂണിഫോമിന്റെ അവകാശിയാകേണ്ടിവന്ന ചെറുപ്പകാലത്തിനോടുള്ള വാശിയായിരിക്കാം അത് .

                    മഴ കനക്കുമ്പോള്‍ അച്ഛന്‍റെ മുഖത്തുള്ള ആ ഭയം ചെറിയ കുട്ടി ആയിരുന്നെങ്കിലും എനിക്കറിയാമായിരുന്നു .പലക കൊണ്ടുണ്ടാക്കിയ നാല് മരക്കാലില്‍ നില്‍ക്കുന്ന ആ കൊച്ചു വീട് മറിയാന്‍ പ്രാര്‍ത്ഥനയില്‍ ഒരംശം കുറഞ്ഞാല്‍ മതിയാകും .വെള്ളം ഓരോ ഇഞ്ച് കയറുമ്പോഴും അച്ഛന്‍ വീടിനുള്ളില്‍ എടുത്തുവെയ്ക്കുന്ന ഇഷ്ടികകളുടെ എണ്ണം കൂടിയിരിക്കും .ഞാന്‍ ഓര്‍ക്കുന്നുണ്ട് ,മുട്ടറ്റം വെള്ളത്തില്‍ നിന്ന് അമ്മ ഭക്ഷണം ഉണ്ടാക്കിയതും ,ഇഷ്ടിക വെച്ച് പൊക്കിയ കട്ടിലില്‍ ഇരുന്നു താഴെ മീനുകള്‍ തത്തിക്കളിക്കുന്നത് കണ്ടു ഞാന്‍ രസിച്ചതും എല്ലാം ..ചുറ്റുമുള്ള വീടുകളില്‍ ആരും കാണില്ല .എല്ലാവരും ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയിട്ടുണ്ടാവും.രാത്രി ഇടിവെട്ടി മഴ പെയ്യുമ്പോള്‍ ,അച്ഛനും അമ്മയും നടുക്ക്  ഞാനും കെട്ടിപ്പിടിച്ചു കിടക്കും ..അവര്‍ ഉറങ്ങുന്നുണ്ടാവില്ല .ഇഷ്ടിക പൊക്കത്തിനും അധികമായി വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങള്‍ വീട് വിട്ടു അടുത്തുള്ള വീട്ടില്‍ അന്തിയുറങ്ങാന്‍ പോകും .കഴുത്തറ്റം വെള്ളത്തില്‍ ഒരു പാതിരാത്രി അച്ഛന്‍ എന്നെയും കൊണ്ട് അടുത്ത വീട്ടില്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു .പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്ക് ബന്ധുജനങ്ങള്‍ അന്യമായിരുന്ന കാലം ..

                            ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു ചിത്രം ഗര്‍ഭിണിയായ അമ്മയുടെ നിസഹായാവസ്ഥയാണ്.ജോലി കഴിഞ്ഞു വന്നു ,സ്കൂള്‍ വിട്ടു പാര്‍ട്ടി ഓഫീസില്‍ വന്നിരിക്കുന്ന എന്നെയും കൊണ്ട് വഴി മുഴുവന്‍ വെള്ളത്തില്‍ നീന്തി വന്നിട്ട് വീടിന്‍റെ സൈഡിലുള്ള കയ്യാലയില്‍ നിന്ന് കരഞ്ഞത് .അപ്പോഴേ നില്‍ക്കുന്നത് അരയറ്റം വെള്ളത്തില്‍ ..തണുത്തു മരച്ചു ഇടവപ്പാതിയില്‍ നനഞ്ഞു ..താഴോട്ടു ഇറങ്ങിയാല്‍ കഴുത്തോളം വെള്ളം ..പാവം എന്ത് ഭയന്നിട്ടുണ്ടാവും അന്ന് ..!!

                                സന്തോക്ഷങ്ങള്‍ മാത്രം നിറഞ്ഞു നിന്ന ആ കൊച്ചു വീട്ടില്‍ ,കരിവിളക്കിന്‍റെ നിഴലില്‍ ഇടയ്ക്കിടയ്ക്ക് കയറിവന്നു ഭയപ്പെടുത്തുന്ന മഴ ..വഴിയിലൂടെ ഒരു വള്ളമോ മറ്റോ പോയാല്‍ നാലുപാടും അച്ഛന്‍റെ കണ്ണോടും..ഓളം തട്ടി ആ കുടില് താഴെ വീണാലോ ??

                                  വര്‍ഷങ്ങള്‍ ഞങ്ങളെ കാത്തു പരിപാലിച്ച ആ കൊച്ചു വീട് മറ്റൊരു ഇടവപ്പാതിയില്‍ ,പുതിയ വീടിന്‍റെ ജനലില്‍ കൂടി മഴയെ ഭയമില്ലാതെ ആസ്വദിക്കവേ എന്‍റെ കണ്മുന്‍പില്‍ തകര്‍ന്നു വീണു ..രക്ഷകന്‍റെ നടനം അവസാനിപ്പിച്ച്....!!!

2013, മാർച്ച് 23, ശനിയാഴ്‌ച

പടുജെന്മമം(അഞ്ചാം ഭാഗം)

                       ഉച്ചസമയം ആയത് കൊണ്ടാവാം ബസില്‍ നന്നേ ആളു കുറവാണു .ചൂടുകാറ്റ് അകത്തേക്ക് വീശി അടിക്കുന്നു .
                     മുക്കൂട്ടുതറ-ഒരു വര്‍ഷത്തിനു മുന്‍പാണ്‌ ആദ്യമായി ആ സ്ഥലം കേള്‍ക്കുന്നത് .ഇന്ന് ആ ദിവസം ഓര്‍ക്കുമ്പോള്‍ വെള്ളയില്‍ പൊതിഞ്ഞ രണ്ടു ശരീരങ്ങള്‍ ആണ് കണ്മുന്നില്‍ തെളിഞ്ഞു വരുന്നത് -അപ്പച്ചനും അമ്മച്ചിയും ;അവള്‍ ഒന്ന് വിതുമ്പി .കണ്ണുകള്‍ അവളുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കവിഞ്ഞൊഴുകി .സാരി തലപ്പുകൊണ്ട് ആരും  കാണാതിരിക്കാന്‍ അവള്‍ ആ കണ്ണുനീര്‍ തുടച്ചു .ജെമ്മ തന്‍റെ കൈകള്‍  ചുരുട്ടി പിടിച്ചു..ആ തണുപ്പ് ഇന്നും ആ കൈകളില്‍ ഉണ്ട് .
                             ജോണിക്കുട്ടി ജെമ്മയില്‍ തന്നെ കണ്ണ് നട്ടിരിക്കുകയാണ്.അവളെ കാണാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്ന ആകാംക്ഷ ,വഴി മദ്ധ്യേ തോന്നിയ സംശയം കലര്‍ന്ന ചോദ്യങ്ങള്‍ ,കണ്ടപ്പോള്‍ ഉണ്ടായ നിസംഗത-മിന്നുകെട്ടു സ്വപ്നം കണ്ടു നടന്ന പെണ്‍കുട്ടി ആണ് .എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത് .എങ്കിലും ഒരു ചോദ്യം ബാക്കി ,നാട്ടുകാരുടെ ശാപവാക്കുകള്‍ സ്വീകരിക്കാന്‍ മാത്രം അവള്‍ എങ്ങനെ ആണ് അധപതിച്ചത് ...????
                           കമ്പിയില്‍ തല ചായ്ച്ചു ജെമ്മ ഇരിക്കുകയാണ് .നഖം കൊണ്ട് കമ്പിയുടെ തുരുമ്പിനെ മറക്കുന്ന പെയിന്‍റ്നെ  അവള്‍ ചുരണ്ടിയെടുക്കുന്നു -തുരുമ്പില്‍ വെള്ളപൂശിയ ജീവിതങ്ങള്‍ ...
                             ....................................................................
                                 .............................................
                           മുറിയുടെ ഇരുട്ടില്‍ രണ്ടു ദിവസമായി അതേ കിടപ്പാണ് .ഒരു നിമിഷം കൊണ്ട് എല്ലാം നക്ഷ്ടപ്പെട്ടു ജീവിതത്തില്‍ ഒറ്റപ്പെട്ടവള്‍ --കരഞ്ഞു വീര്‍ത്ത കണ്പോലകള്‍ മുന്‍പോട്ടുള്ള ജീവിതത്തെ ഓര്‍ത്തു ഭയന്നിട്ടാവണം ഇറുക്കി അടച്ചിരിക്കുന്നു .
                                 
                                       ''മോളേ ...''(അവള്‍ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി )
ആ നിഴല്‍ തന്‍റെ അടുത്തേക്കാണ് നടന്നു വരുന്നത് .പേടിച്ചു കണ്ണുകള്‍ വീണ്ടും ഇറുക്കി അടച്ചു .കൈകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ,ചുരുണ്ട് കിടന്നു .
                       
                          ''മോളേ ..ഇത് ഞാന്‍ ആണ് ..പാപ്പിച്ചായന്‍''  .അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു  നോക്കി .
             'ങ്ഹാ,പാപ്പിച്ചായന്‍ ആണ്,കൈകളും കാലുകളും പയ്യെ അയഞ്ഞു തുടങ്ങി .
                ''എന്തൊരു കിടപ്പാ കുഞ്ഞേ ഇത് ?പോയവരോ പോയി ,ഇനി അതോര്‍ത്തു ....ഇത്തിരി കഞ്ഞി വെള്ളമെങ്കിലും കുടിച്ചൂടെ,ദേ,ഞാന്‍ ഇത്തിരി കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് ,എഴുനേറ്റു ഇത് കുടിച്ചേ .''
പാപ്പിചായന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ അവള്‍ എഴുന്നേറ്റു ഭിത്തിയില്‍ ചാരി ഇരുന്നു  .
       
  ''  കഴിക്കു കുഞ്ഞേ ..''-പാപ്പിച്ചായന്‍ .

''വേണ്ട പാപ്പിചായാ (അവള്‍ വിതുമ്പി )എനിക്കൊന്നും ഇപ്പൊ ഇറങ്ങില്ല .''

പാപ്പിച്ചായന്‍ --''അത് പറഞ്ഞാല്‍ പറ്റൂല്ല ,രണ്ടു വറ്റെലും കഴിച്ചേ പറ്റൂ ,ത്രേസ്യ പ്രത്യേകം പറഞ്ഞതാ ,ആടിനെ ചവിട്ടിക്കാന്‍ ആളു വരും ,അല്ലേ അവളും പോന്നേനെ എന്‍റെ കൂടെ .''

പാപ്പിചായന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ജെമ്മ എഴുന്നേറ്റു എന്തോ കഴിച്ചെന്നു വരുത്തി .വീണ്ടും അതേ കിടപ്പ് തന്നെ .
                   
   'ങ്ഹാ,വീണ്ടും കിടന്നോ ?എനിക്ക് മോളോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് .''

എന്താണ് ചോദിയ്ക്കാന്‍ ഉള്ളത് എന്നാ ഭാവത്തില്‍ അവള്‍ അയാളെ നോക്കി .
                  പാപ്പിച്ചായന്‍ കസേരയില്‍ ഇരുന്നു .

''ഇത്രയും ദിവസം കുഞ്ഞിനു കൂട്ടിനു അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു ,അവരാണ് വെച്ച് വിളമ്പി തന്നത് .എത്ര ദിവസം ഞങ്ങള്‍ക്ക് ഇങ്ങനെ തരാനാകും .''

''എന്താണ് പാപ്പിച്ചായന്‍ പറഞ്ഞു വരുന്നത് ?'ജെമ്മ ചോദിച്ചു

''ഉടനെ മോള് ഒരു ജോലിക്ക് ശ്രെമിക്കണം.'

ജെമ്മ -'ജോലിയോ ?പാപ്പിചായാ ...ഞാന്‍ ...''

പാപ്പിച്ചായന്‍ -''വേണം മോളേ ,ഇനി അതിനൊരു മാറ്റം ഇല്ല ,കുഞ്ഞിനു അധികം പഠിത്തം ഒന്നുമില്ല എന്ന് അറിയാം .പിന്നെ ,ഞാന്‍ കുഞ്ഞിന്റെ അപ്പച്ചനും അമ്മച്ചിയും പണിയെടുത്തിരുന്ന ഇഷ്ടിക കളത്തില്‍ പറഞ്ഞിട്ടുണ്ട് .കുഞ്ഞു നാളെ തന്നെ ചെന്ന് മുതലാളിയെ ഒന്ന് കാണ്,,ഞാനും വരാം ,എന്തായാലും പട്ടിണി കിടക്കെണ്ടല്ലോ ....ഹാ ,പിന്നെ പോകും മുന്‍പ് ,കല്ലറയില്‍ പോയി പ്രാര്‍ഥിചിട്ട് പോയാല്‍ മതി .എന്നാല്‍ പിന്നെ ഞാന്‍ ഇറങ്ങുവാ .''
                   പാപ്പിച്ചായന്‍ യാത്ര പറഞ്ഞു ഇറങ്ങി .

                   കുറച്ചു സമയം  കൂടി ജെമ്മ അതേ ഇരിപ്പ് തുടര്‍ന്നു.
                              ''ഇനിയും ഇങ്ങനെ ഇരുന്നാല്‍ ...?''
               
                                           ''  ജെമ്മാ..""
                             
                                             ''അമ്മച്ചീ .."(അവള്‍ ഞെട്ടി ചിന്തയില്‍ നിന്നുണര്‍ന്നു )

ചുറ്റും ഇരുട്ട് ,അവള്‍ ഉറക്കെ കരഞ്ഞു ,എഴുനേറ്റു വരാന്തയിലേക്ക് നടന്നു .വെറുതെ ആ തൂണില്‍ ചാരി അവള്‍ നില്‍ക്കുകയാണ് .അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്വരങ്ങള്‍ അവിടെയൊക്കെ അലയടിക്കുന്നതായി അവള്‍ക്കു തോന്നി .മുറ്റത്ത് അവരുടെ ചലനമറ്റ ശരീരങ്ങള്‍ കിടത്തിയിരുന്ന ഭാഗത്തേക്ക് അവളുടെ കണ്ണുകള്‍ പോയി .ആ ചിത്രങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞപ്പോള്‍ .അതില്‍ നിന്നും രെക്ഷപെടാന്‍ എന്ന വണ്ണം അകത്തേക്ക് ഓടി ,വാതില്‍ കൊട്ടിയടച്ചു .ആ ഇരുട്ട് അവളെ വല്ലാതെ ഭയപ്പെടുത്തി .
ലൈറ്റ് ഇട്ടു അവള്‍ അടുക്കളയിലേക്ക് നടന്നു .

                            പാതി കത്തി തീര്‍ന്ന വിറക്,ചാരം കൂടി കിടക്കുന്നു .പാതകത്തില്‍ ചായ തണുത്തു ഉറഞ്ഞിരിക്കുന്നു,മിച്ചറും ഉപ്പേരിയും ചിതറി കിടക്കുന്നു .അവര്‍ക്ക് കൊടുക്കാന്‍ എടുത്തു വെച്ചതാണ് .
                                             
                                  ''അയാള്‍ ...അയാള്‍ ആണ് എല്ലാത്തിനും കാരണം ,അയാളാണ് എന്നെ അനാഥ ആക്കിയത് ''.ജെമ്മ കോപം കൊണ്ട് വിറച്ചു ..പൊട്ടിക്കരഞ്ഞു .

                             ''കര്‍ത്താവേ,ഞാന്‍ ...ഇനി എന്ത് ചെയ്യും ..??

കരയുന്തോറും ഒരു ആശ്വാസം ലെഭിക്കുന്നതായി അവള്‍ക്കു തോന്നി .എഴുന്നേറ്റു അടുക്കള ഒക്കെ വൃത്തിയാക്കി .അരിപാത്രത്തില്‍ തപ്പി നോക്കി .ഒരു നേരത്തെക്ക്‌ ഉള്ള അരിയുണ്ട് .അത് കഴിഞ്ഞാല്‍ ......?

          ''ങ്ഹാ ,നാളെ ചൂളയില്‍ ഒന്ന് പോയി നോക്കണം .''കഞ്ഞി കുടിച്ചതിനു ശേഷം അവള്‍ വീണ്ടും കയറി കിടന്നു .

                                 പിറ്റേ ദിവസം രാവിലെ ഒരു പുതിയ ഉന്മേഷത്തോടെ ആണ് അവള്‍ എഴുന്നേറ്റത് .കുളിച്ചു  .കല്ലറയില്‍ പോയി കുറച്ചു നേരം പ്രാര്‍ത്ഥിച്ചു .എന്തുകൊണ്ടോ പള്ളിയില്‍ കയറാന്‍ തോന്നിയില്ല .തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പാപ്പിചായന്‍ കാത്തു നില്‍ക്കുന്നു .

                 ''മോള് പള്ളിയില്‍ പോയതായിരുന്നല്ലേ ?..നന്നായി ''.

ജെമ്മ -''പാപ്പിചായന്‍ ഇരിക്ക് .ഞാന്‍ ചായ എടുക്കാം .''

പാപ്പിചായന്‍ :-ചായ ഒന്നും വേണ്ട കൊച്ചേ,നീ വേഗം ഒന്ന് ഇറങ്ങിക്കേ,പോയിട്ട് എനിക്ക് പിടിപ്പതു പണി ഉള്ളതാ,അവരാരും നിന്‍റെ സമയത്തിന്  നോക്കിയിരിക്കില്ല ''.

             ''എന്നാ ,നമ്മുക്ക് ഇപ്പൊ തന്നെ പോയേക്കാം പാപ്പിച്ചായ്യാ.''
വഴി നീളെ പാപ്പിചായന്റെ ഉപദേശങ്ങള്‍ ആയിരുന്നു .

''ഇതാ ,ആ കാണുന്നത് ആണ് ചൂള,കര്‍ത്താവിനെ വിചാരിച്ചു വാ .''

ചുറ്റും ഇഷ്ടികകള്‍ അടുക്കി വെച്ചിരിക്കുന്നു .ചില സ്ഥലങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട് .കുറച്ചു മാറി അടുക്കി വെച്ചിരിക്കുന്ന ഇഷ്ടികയുടെ മുകളില്‍ വെള്ള ജുബ്ബയും മുണ്ട് ഉടുത്തു ഒരാള്‍ ഇരിക്കുന്നു ,അരികില്‍ പകുതി കുടിച്ചു തീര്‍ത്ത ചായ ,ചുണ്ടത്തു പുകയുന്ന ചുരുട്ട് ,തോളതിട്ടിരിക്കുന്ന്ന വേഷ്ടി ഇടയ്ക്കിടെ വീശുന്നുണ്ട് .എന്തെല്ലാമോ അടുത്ത് നില്‍ക്കുന്ന ആളോട് പറയുന്നു .
ചെന്നത് അറിയിക്കാനായി പാപ്പിചായന്‍ ഒന്ന് ചുമച്ചു .
     
                          '' ങ്ഹാ ,പാപ്പിയോ ...എന്താടോ ?
പപ്പിചായന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു ,''ഇതാണ് ..ഇങ്ങോട്ട് നീങ്ങി നിലക്ക് പെണ്ണേ,ഞാന്‍ പറഞ്ഞില്ലെയോ ..ഓ നമ്മുടെ മരിച്ചു പോയ ....''

              '''ഓ ,ഇന്നലെ പറഞ്ഞ കിടാവ് ..പാപ്പി പറഞ്ഞത് കൊണ്ട് മാത്രമാണ്,അല്ലെങ്കില്‍ ഇങ്ങനെ ഉള്ള കിളുന്തു പെണ്‍പിള്ളെരെ ഇവിടെ പണിക്ക് നിര്‍ത്തില്ല ..പണി എടുക്കില്ലാന്നെ .പാപ്പീ ,താന്‍ പറഞ്ഞിട്ടില്ലേടോ എല്ലാം .''
                    ''ഉവ്വേ .''പാപ്പിചായന്‍ അനുസരണയോടെ മൂളി .

''ദേ.കേട്ടല്ലോ കൊച്ചേ ,മുതലാളി പറയുന്നത് കേട്ട് നിന്നോള്ളന്നം ഇവിടെ ,വെറുതെ എനിക്ക് പാട് ഉണ്ടാക്കരുത് .''പാപ്പിചായന്‍ .
                         
                                ജെമ്മ എല്ലാം തല കുലുക്കി സമ്മതിച്ചു

പാപ്പിചായന്‍ മുതലാളിയോട് ,''എന്നാ പിന്നെ പാപ്പി അങ്ങോട്ട്‌ ...''

''ഉം,എന്നാ താന്‍ അങ്ങോട്ട്‌ ചെല്ല് പാപ്പി .തന്നെ  ഞാന്‍ പിന്നെ കണ്ടോളാം .''-മുതലാളി പറഞ്ഞു നിര്‍ത്തിയിട്ടു  ജെമ്മയോടു പോക്കൊളാന്‍ ആഗ്യം കാട്ടി .

                               ജെമ്മ ചൂളയിലേക്ക് നടന്നു .

ഇഷ്ടിക അടുക്കി വെക്കുന്ന പണി ആണ് കൊടുത്തത് .വൈകുന്നേരം ആയപ്പോഴേക്കും അവള്‍ നന്നേ ക്ഷീണിച്ചു .കൈ എവിടെയൊക്കെയോ മുറിഞ്ഞിരിക്കുന്നു .

''എങ്ങനെ ഉണ്ട് പെണ്ണേ പണി ,വെയിലത്ത്‌ നിന്ന് തുടങ്ങുമ്പോള്‍ ഈ അഴകൊക്കെ അങ്ങ് ഒടയും,ആദ്യം ആയത് കൊണ്ട് കൂലി ഇത്തിരി കുറവാ ,നന്നായി പണി എടുത്താല്‍ കൂലിയും കൂടും .''(നോട്ടക്കാരന്‍ ആണ് )

അയാള്‍ കയില്‍ വെച്ച് കൊടുത്ത നോട്ടുകളിലേക്ക് കേമമ അത്ഭുതത്തോടെ നോക്കി .ആദ്യമായി പണിയെടുത്തു കിട്ടിയ കാശ് ..മനസ്സില്‍ ഒരു സന്തോഷം ...

                        അന്ന് രാത്രി ഉറങ്ങുമ്പോള്‍,മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളെ മറക്കാന്‍ ,തലയണക്കടിയില്‍ അവള്‍ തനിക്ക് അന്ന് ആദ്യമായി കിട്ടിയ കൂലിയുടെ ബാക്കി തുട്ടുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു .അരണ്ട വെളിച്ചത്തില്‍ അവള്‍ അത് എടുത്തു നോക്കി .ആ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകള്‍ സന്തോഷവും അഭിമാനവും കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു .
   
                          ചൂളയിലെ പണി അവള്‍ക്കു ചിരപരിചിതം ആയി .ഒരു ആഴ്ച കൊണ്ട് അവള്‍ ആകെ മാറി പണ്ടത്തെ ആ കുഞ്ഞു കളിയെല്ലാം അകന്നു തുടങ്ങി .എങ്കിലും രാത്രിയുടെ യാമങ്ങളില്‍ ഒറ്റപ്പെടല്‍ അവളില്‍ ഒരു ഭയം സൃഷ്ടിക്കുന്നുണ്ട് .

                             ................................................................................
                               
                 ജെമ്മ ചൂളയില്‍ ഇഷ്ടിക അടുക്കി വെക്കുകയാണ്
                       
    ''ജെമ്മാ ,നിന്നെ മുതലാളി വിളിക്കുന്നു .''ഒരാള്‍ വന്നു പറഞ്ഞു

പണി നിര്‍ത്തി ,കൈ കഴുകി അവള്‍ മുതലാളിയെ കാണാന്‍ ചെന്നു .അയാള്‍ കണക്കുകള്‍ എഴുതി വെക്കുന്ന തിരക്കില്‍ ആണ് .

 ''മുതലാളി .....,,''ജെമ്മ താഴ്ന്ന സ്വരത്തില്‍ വിളിച്ചു .

അയാള്‍ അവളെ ആകെ മൊത്തം ഒന്ന് വീക്ഷിച്ചു .അയാളുടെ നോട്ടം അരോചകം ആയി തോന്നിയത് കൊണ്ടാവാം അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു

                    ''മുതലാളി വിളിചൂന്നു പറഞ്ഞു ''

അയാള്‍ തന്‍റെ നോട്ടം പിന്‍വലിച്ചു ,എഴുന്നേറ്റു മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുതുകൊണ്ട് തുടര്‍ന്നു,''ങ്ഹാ ,വിളിച്ചു ,നിന്നോട് കുറച്ചു സംസാരിക്കണം .''

ഒന്ന് നിര്‍ത്തി അയാള്‍ അവളെ നോക്കി ..അവള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയാണ് .അയാള്‍ തുടര്‍ന്നു ,
''എനിക്കിത്തിരി ദേണ്ണം ഉണ്ടേ ..നിന്നെ കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുതിക്കുന്നത് ,ഒന്നുമില്ലേലും നീ നമ്മുടെ വര്‍ക്കിചായന്‍റെ മോള്‍ അല്ലെയോ ??വര്‍ക്കിചായന്‍ എന്ന് പറഞ്ഞാല്‍ എനിക്ക് ആരാന്നാ ...???

                             ജെമ്മ അന്തം വിട്ടു നില്‍ക്കുകയാണ് .
''അല്ല ഞാന്‍ പറഞ്ഞു വരുന്നത് .മോള് ഇനി ഇവിടെ കിടന്നു കഷ്ടപ്പെടേണ്ട .അതു ഈ മുതലാളിക്ക് സഹിക്കതില്ലന്നേ ,കൊച്ചു വീട്ടില്‍ പോക്കൊള്ളൂ .കൊച്ചിന് വേണ്ടതെല്ലാം ഞാന്‍ അങ്ങോട്ട്‌ എത്തിചോളം...സത്യം ..ഈശോ ആണേ ..വര്‍ക്കിചായന്‍ ആണേ സത്യം .പക്ഷെ ഞാന്‍ ഇത്രയൊക്കെ ചെയ്യുമ്പോള്‍ ,കോച്ചും കൂടി ഒന്ന് മനസ്സ് വെക്കണം ,കാര്യം ഞാന്‍ ഒന്ന് കെട്ടിയതാ ,രണ്ടു പിള്ളേരുടെ അപ്പനുമാ  ,എന്ന് വെച്ച് നിന്നെ പോലെ ഒരു ചെറിയ  പെണ്ണ് ഇങ്ങനെ കണ്മുന്‍പില്‍ കിടന്നു പണിയെടുക്കുമ്പോള്‍ ......ഒന്നും വേണ്ട ..കൊച്ചു എന്നെ ഒന്ന് പരിഗെണിക്കണം .''

                               ജെമ്മക്ക് തല ചുറ്റുന്നത് പോലെ തോന്നി ,ദൈവത്തെ പോലെ കണ്ട മനുഷ്യന്‍ ..കുറച്ചു സമയം  അവള്‍ അങ്ങനെ തന്നെ നിന്നു .

ജെമ്മ :-''മുതലാളി ,എനിക്ക് ജോലി ചെയ്തു ഉണ്ടാക്കുന്ന പണം മതി ,.......''(പിന്നീട് ഒന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല ,ശബ്ദം തൊണ്ടയില്‍ കുടുങ്ങിയത് പോലെ  )ഞാന്‍ പോണു മുതലാളി .''

വീട്ടില്‍ എത്തിയതും അവള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു .വിറപൂണ്ട കൈകള്‍ കൊണ്ട് അവള്‍ തന്‍റെ മുഖം പൊത്തി .അമ്മച്ചി ഒരുക്കിയ തടവറ ..അതിന്‍റെ സുരേക്ഷ വലയം ...!!!!!!അങ്ങനെ എത്ര നേരം  ഇരുന്നു എന്ന് അറിയില്ല .

                                 വാതിലില്‍ ആരോ കൊട്ടുന്നത് കേട്ടാണ് അവള്‍ ഉണര്‍ന്നത് .എഴുനേറ്റു ലൈറ്റ് ഇട്ടു ജെനാലയിലൂടെ നോക്കി .

                ''ഹോ ,പാപ്പിചായന്‍ .''(ആശ്വാസം ആയി )

ജെമ്മ വാതില്‍ തുറന്നു ,അരികു ചേര്‍ന്ന് തല താഴ്ത്തി നിന്നു..തോളത്തിട്ടിരുന്ന തോര്‍ത്ത് കൊണ്ട് കസേരയില്‍ കൊട്ടി പൊടി കളഞ്ഞു പാപ്പിചായന്‍ ഇരുന്നു .

''എന്താ കുഞ്ഞേ ഇത് ,വെട്ടോം വെളിചോം ഒന്നുമില്ലാതെ ..എല്ലാം ശേരിയായെന്ന ഞാന്‍ ഓര്‍ത്തേ..''

ജെമ്മ :''പാപ്പിചായ്യാ ഞാന്‍ ഇനി ചൂളയിലെക്കില്ല .''

പാപ്പിചായന്‍:"":,:''ങേ  ,എന്താ ..നീ എന്തോന്നാ  പറഞ്ഞേ..ഞാന്‍ എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന പണിയാന്നോ ..മുതലാളിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടോന്നുമല്ല .''
ജെമ്മ :''അത് ശെരിയാ പാപ്പിചായാ ,അയാള്‍ക്ക് ഒരുപാടു പേരെ കിട്ടുമായിരിക്കും ..പക്ഷെ ..അയാള്‍ക്ക് കിടക്ക വിരിക്കാന്‍ എന്നെ കിട്ടില്ല .''

പാപ്പിചായന്‍ ഒരു നിമിഷം ഒന്നും മിണ്ടിയില്ല .അയാള്‍ തുടര്‍ന്നു.

''കുഞ്ഞേ ,അവരൊക്കെ വല്യ ആളുകളാ,അവരെയൊക്കെ വേറുപ്പിച്ചിട്ടു  നിനക്ക് ഇവിടെ ജീവിക്കാന്‍ ഒക്കുവേല ,നീ ചെറുപ്പാ..ചോരത്തിളപ്പ് കൂടും ,ഞാന്‍ മോളേ കുറ്റപ്പെടുതുവല്ല ...അല്ല .അല്ലെതന്നെ ,മുതലാളിക്ക് എന്നതാന്നേ ഒരു കുറവ് ..ഇത്തിരി പ്രായക്കൂടുതല്‍ ഉണ്ട് ..നിന്നെ ഇനിയിപ്പോ ആരെങ്കിലും കെട്ടിക്കൊണ്ടു പോകുവോ ??പ്രത്യേകിച്ചും പഴയ കഥകള്‍ ഒന്നും മറക്കരുത് ..മനസ്സറിഞ്ഞു കൊണ്ട് എനിക്കിനി ഒരു കൊച്ചനെ പറ്റിക്കാന്‍ ഒക്കുവേല ,നീ പണിക്ക് പോകേണ്ട ..പക്ഷെ മുതലാളിയുടെ ആഗ്രഹമല്ലേ ..നിനക്കങ്ങു സമ്മതിച്ചു കൂടെ .''

''പാപ്പിച്ചായാ ...(ജെമ്മയുടെ ആ വിളിയില്‍ അയാള്‍ ഒന്ന് പതറി )ഇറങ്ങെടോ വെളിയില് ,ഇനി താന്‍ ഇവിടെ വരരുത് .''

ജെമ്മ പൊട്ടിത്തെറിച്ചു ,അവളുടെ മാറ്റം കണ്ട പാപ്പി വെളിയില്‍ ഇറങ്ങി ,ദേക്ഷ്യം കൊണ്ട് വിറച്ച ജെമ്മയെ നോക്കാന്‍ അയാള്‍ ഭയപ്പെട്ടു ,അയാളുടെ തൊണ്ടയിലെ വെള്ളം വറ്റിയത്  പോലെ പാപ്പിക്ക് തോന്നി , ,,ആട്ടിയോടിച്ച ജെമ്മയുടെ കൈ അയാളെ തന്നെ ലെക്ഷ്യം വെച്ച്  നില്‍ക്കുകയാണ് .

പാപ്പി :''കുഞ്ഞിനോട് ഉള്ള സ്നേഹം കൊണ്ട് പറഞ്ഞതാ ,ആലോചിക്ക് ,അല്ലെങ്കില്‍ കൊച്ചു കുറച്ചു കഷ്ട്ടപ്പെടും ..പാല് തന്ന കൈക്ക് തന്നെ തിരിഞ്ഞു കൊത്തുന്നു ..ഉം .''
വല്ല വിധേനെയും അത്രയും പറഞ്ഞു പാപ്പി നടന്നു .

ഇരുട്ടത്ത്‌ മറയുന്ന പാപ്പിയെ കണ്ടു അങ്ങേയറ്റം ഈര്‍ഷ്യയോടെ ജെമ്മ നിന്നു ..ആ രാത്രി കരഞ്ഞു തീര്‍ക്കാന്‍ അല്ലാതെ നിരാലംബ ആയ അവള്‍ എന്ത് ചെയ്യാന്‍ ...
                       ..................................................................................................
                                       .........................................................

                                ''ജെമ്മാ ..''(അവള്‍ തിരിഞ്ഞു നോക്കി ,മനസ്സില്‍ പൊന്തി വന്ന ഓര്‍മകളെ അവള്‍ പിന്നോട്ട് വലിച്ചു )ഇറങ്ങണ്ടേ ,ഇതാണ് സ്ഥലം .''

അവള്‍ ചുറ്റും നോക്കി ,അവസാന സ്റ്റോപ്പ്‌ ആണ് എന്ന് തോന്നുന്നു ,വണ്ടിയില്‍ അധികം പേരില്ല ,ഉള്ളവരൊക്കെ ഇറങ്ങാന്‍ ഉള്ള തത്രപ്പാടില്‍ ..ഇത്രയും ദൂരം യാത്ര ചെയ്തത് അറിഞ്ഞതേ ഇല്ല ..

''ഇവിടുന്നു കുറച്ചു നടക്കണം .''ഒരു മുന്നറിയിപ്പ് എന്ന രീതിയില്‍ ജോണി കുട്ടി പറഞ്ഞു .

                   ഒരു നോട്ടം കൊണ്ട് ഉത്തരം നല്‍കി ജെമ്മ ജോണിക്കുട്ടിയെ പിന്തുടര്‍ന്നു .

                             



         
                                                                           

നിര്‍മ്മല

നിര്‍മ്മല ..(ചെറുകഥ )
**********************

                             എല്ലാ നക്ഷ്ട ചിന്തകള്‍ക്കും ഒടുവില്‍ എല്ലാവരേയും പിടിച്ചുയര്ത്തുന്ന ഒരു ശക്തിയുണ്ട് --അതിജീവനത്തിന്‍റെ ശക്തി .അതിനു ഹേതുവാകാനും കാണും ഈശ്വരന്‍ നിയോഗിച്ച കുറെ ജെന്മങ്ങള്‍ ..ആ ജെന്മങ്ങളുടെ തണലും നക്ഷ്ടമായ ഒരു വ്യെക്തിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞെന്നു വരില്ല .പക്ഷെ ,ഞാന്‍ കാത്തിരിക്കും ..അയാള്‍ തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ട് . ...                                                                                                                    

                                     വ്യെക്തി ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ ഉള്ള അയാളുടെ കയ്യൊപ്പ് മാത്രമായിരുന്നില്ല നിര്‍മ്മലയുടെ വിചാരങ്ങള്‍ക്ക് ...വിശ്വാസങ്ങള്‍ക്ക് ആധാരം .വ്യെക്തമായി സ്വയം പണിത് തീര്‍ത്ത ഒരു ചട്ടക്കൂട്ടില്‍  ജീവിച്ച അവള്‍ക്കു ഒരു പുനര്‍ജെന്മം നല്‍കിയത് അയാളുടെ വാക്കുകള്‍ ആയിരുന്നു .പരാജിതയായ നിര്‍മ്മലയില്‍ നിന്നും ...ഒറ്റപ്പെടലിന്‍റെയും വേദനയുടെയും ലോകത്തുനിന്നും അവളെ കൈപിടിച്ചുയര്‍ത്തിയ ആ അപരിചിതന്‍ ...ഇപ്പോള്‍ നിര്‍മ്മലയുടെ ജീവിതത്തിനു അര്‍ത്ഥമുണ്ട് ..ഒരു സുഖമുണ്ട് ..ഒരു നനുത്ത വേദനയുണ്ട് ..കാത്തിരിപ്പിന്റെ സുഖം ....സ്നേഹത്തിന്‍റെയോ പ്രേണയത്തിന്‍റെയോ ആര്‍ദ്രത ....

                                      നിശീധിനിക്ക് കൂട്ട് നിന്ന ചന്ദ്രന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഒളിക്കുന്നു ,,മറ്റൊരു ദിവസം പുലരുന്നതിന്‍റെ സന്തോക്ഷത്തില്‍ പക്ഷികളും ..രാത്രി മുഴുവനും എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ..അയാളുടെ സ്വരം കേള്‍ക്കാത്ത ഒരു പ്രഭാതം കാണാതിരിക്കാന്‍ ആവണം അവള്‍ ജനാല ചേര്ത്തടച്ചു .കണ്ണടയൂരി തലയണക്കരികില്‍ വെച്ച് ഒന്ന് മയങ്ങാന്‍ കണ്ണുകള്‍ അടച്ചു ...ഇന്ന് ക്ലാസ്സ്‌ എടുക്കേണ്ട ഭാഗങ്ങള്‍ മനസ്സില്‍ റീവൈണ്ട്ചെയ്തുകൊണ്ട് ....

                                                                 2
                       
                                          അലസ്സമായി ഉടുത്തിരിക്കുന്ന കോട്ടന്‍ സാരി ,കറുത്ത ഫ്രെയിം ഉള്ള  കണ്ണട ,വലിയ വട്ടപ്പൊട്ട് ,എണ്ണമയം ഉള്ള മുടി പിന്നിക്കെട്ടി വെച്ചിരിക്കുന്നു ,മുഖത്ത് നിഴലിക്കുന്ന വിഷാദതിന്റെയോ പ്രേതിഷേധതിന്റെയോ മൂകഭാവം ,പുസ്തകങ്ങള്‍ക്കിടയില്‍ ഉള്ള ജീവിതം---പ്രായത്തിനു ഉതകുന്നതു അല്ലായിരുന്നുവെങ്കിലും ഇതൊക്കെ ആയിരുന്നു നിര്‍മ്മല .ഇന്നോ ഇന്നലെയോ അല്ല നിര്‍മ്മല ഇങ്ങനെ ആയിത്തീര്‍ന്നത് .വിധി അവളില്‍ തകര്‍ത്താടിയ വേഷപ്പകര്‍ച്ചകള്‍ ആയിരിക്കാം ഇതെല്ലാം .

                                         അച്ഛനും അമ്മയും ഓര്‍മ്മകള്‍ മാത്രം ..അവരുടെ മരണത്തിന് കാരണം തന്‍റെ ജെന്മം എന്ന് വിശ്വസിക്കുന്ന അമ്മാവന്റെയും അമ്മായിയുടെയും നടുവിലുള്ള ജീവിതം ,പത്താം ക്ലാസ്സ്‌ വരെ    പഠിപ്പിക്കാന്‍ അവര്‍ കാണിച്ച സന്മനസ്സ് ആണ് അവരില്‍ നിന്നും കിട്ടിയ ഏക സമ്പാദ്യം.ജീവിതത്തിലെ ചില ദുസ്വപ്നങ്ങള്‍ ചില നന്മകള്‍ ആയി കാലാന്തരത്തില്‍ കാലാന്തരത്തില്‍ പരിണമിചേക്കാം,അല്ലെങ്കില്‍ ,അമ്മായിയുടെ അനന്തിരവന് തോന്നിയ സ്നേഹത്തില്‍ കുതിര്‍ന്ന കുസൃതി നിര്‍മ്മലയുടെ ആ വീട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ ..നിര്‍മ്മലയുടെ ഭാഷയില്‍ പറഞ്ഞാല്‍ ,,ആ വീടിന്റെ ഇരുട്ടറയില്‍ നിന്നും ഉള്ള മോചനത്തിന് കാരണം ആകില്ലായിരുന്നു ..വേദനിച്ചിരുന്നു ..സ്നേഹത്തിന്‍റെ കാപട്യം തിരിച്ചറിഞ്ഞപ്പോള്‍ ..ശപിച്ചു പോയി അഗതിയായ പെണ്ണിന്‍റെ സൌന്ദര്യത്തെ...

                                          തന്നോടൊപ്പം വലിച്ചെറിഞ്ഞ പുസ്തക കെട്ടുകളില്‍ നിന്നും അവള്‍ ആകെ എടുത്തത്‌ പത്താം ക്ലാസ്സ്‌ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ആയിരുന്നു .അതും ചുരുട്ടി പിടിച്ചുള്ള യാത്രയില്‍..വിശന്നു വലഞ്ഞു തളര്‍ന്നു വീണപ്പോള്‍ എടുത്തുകൊണ്ട് പോയി വെള്ളവും ഭക്ഷണവും തന്നു ,പിന്നീട് ജീവിക്കാനുള്ള ഇചാശക്തി പകര്‍ന്നു തന്ന ചായ കടക്കാരി ജാനകി .നിര്‍മ്മലയുടെ ജാനമ്മയില്‍ ആണ് അവള്‍ ആദ്യമായി ദൈവത്തെ കണ്ടത് .

                                     ജീവിതത്തിന്‍റെ ഊക്ഷര കൊണിലൂടെയുള്ള യാത്രയില്‍ നിര്‍മ്മല എന്നും ഏക ആയിരുന്നു ,,മൂക ഭാവം അവളിലെ സൌന്ദര്യത്തെ മറച്ചു .അവള്‍ എല്ലാത്തിനെയും സ്നേഹിച്ചിരുന്നു ..കാറ്റിനെ കടലിനെ പക്ഷികളെ എല്ലാത്തിനെയും ..മനുഷ്യരെ വല്ലാതെ ഭയപ്പെട്ടിരുന്നു .യവ്വനം തീക്ഷ്ണമായ ഒരു പെണ്ണിന് സമൂഹത്തിന്‍റെ കണ്ണുകള്‍ വെട്ടിച്ചു ഓടിയോളിക്കെണ്ടാതായി വരും .തന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം ഒരു കോട്ടന്‍ സാരിയിലോ കറുത്ത കണ്ണടക്കുല്ലിലോ ഒളിപ്പിച്ചു അവള്‍ യാത്ര തുടര്‍ന്നു..