2012, ഏപ്രിൽ 7, ശനിയാഴ്‌ച

സൂര്യനും മനുഷ്യനും

മഞ്ഞോളി വിതറിയ കിഴക്കന്‍ ദിക്കില്‍
പൊന്നൊളി വിതറിയു -
ദിച്ചുയരുന്നിതാ ഭഗവന്‍ അര്‍ക്കന്‍.
കൊടിയ തപത്താല്‍ മാറിയൊതുങ്ങി
മേഘക്കെട്ടുകള്‍ ഒന്നൊന്നായി .
ഏഴു കുതിരകള്‍ തെളിപ്പും
രഥത്തില്‍ ഉത്സാഹോജ്വലനായി വന്നൂ നാഥന്‍ .
ഒരു തരി വിണ്ണിനെ പിന്നില്‍ തള്ളി
ഒളികണ്ണാല്‍ നോക്കി ഭഗവന്‍
മണി എഴായിട്ടും എട്ടായിട്ടും
ഗൌനിപ്പാന്‍ മറന്നിതു മനുജന്‍
തെല്ലും പരിഭവമോടെ നോക്കി
ഓരോ കോണിലും നാഥന്‍
ഓടുന്നു മണ്ണില്‍ മര്‍ത്ത്യര്‍
സൂര്യനമസ്ക്കാരവും സ്മൃതിയിലുറക്കി
ദേഷ്യം പൂണ്ടിഹ മുന്നോട്ടാഞ്ഞു
ചൂടിനെ ശപിച്ചു അവനിയില്‍ മനുജര്‍
കത്തിക്കുത്തും കൂട്ടക്കൊലയും
കൊള്ളരുതായ്‌മയും കണ്ടു മടുത്തു
കണ്ണും പൂട്ടി ,കാതും പൂട്ടി
തേര് തെളിച്ചു മറഞ്ഞു ഇരുട്ടില്‍
പൊന്നൊളി പോയി രാവിതു വന്നു
ക്ഷീണിതരായി മര്‍ത്ത്യര്‍ .
തെല്ലൊരു ചിന്താശകലം അലട്ടി
തെക്ക് വടക്ക് നടപ്പൂ നാഥന്‍ .
ജാതകദോഷമെന്നിഹ ചൊല്ലാന്‍
നാണക്കെടുണ്ടോ ഭഗവന്‍ ??
ദുരിതധരണിയില്‍ പൊന്നൊളി
വിതറാന്‍ തേരിതിനിനിയും
തെളിക്കണോ സാരഥി ?
എങ്ങനെ പക്ഷെ ഇരിപ്പൂ,
മനസുഖമില്ലിഹ  തെല്ലും ,
സ്മൃതിയില്‍ നിറയും ,
വലയും മര്‍ത്ത്യര്‍ .
ചിന്തയിലാണ്ടു കിടപ്പൂ നാഥന്‍
ഏഴുവെളുപ്പിനുദിച്ചുയരേണം.
കാലം മാറി ,കഥയും മാറി
ഇന്നിതാ നില്‍പ്പൂ രവിയും
മറയില്ലാത്തൊരു പുഞ്ചിരിയോടെ.

2012, ഏപ്രിൽ 3, ചൊവ്വാഴ്ച

വിധിയെഴുത്ത് ****************

വിധിയെഴുത്ത്
****************
ഇത് ഒരിത്തിരി നീണ്ട കവിതയാണ്
സൌകര്യമുള്ളവര്‍ വായിച്ചാല്‍ മതി

എന്‍റെ പോക്കിക്കോടി അറുത്തു മാറ്റിയതിന്റെ
ബാക്കി ഭാഗം എന്‍റെ കൈവെള്ളയില്‍ ഭദ്രം ,
തെല്ല് ഈര്‍ഷ്യയോടെ ഞാന്‍ അതിനെ താലോലിച്ചു .

കാണാന്‍ നല്ല കാഴ്ച്ചകളില്ലാത്ത,
കേള്‍ക്കാന്‍ നല്ല വാക്കുകളില്ലാത്ത,
ശ്വസിക്കാന്‍ ശുദ്ധവായുവുമില്ലാത്ത ,
ഈ ഭൂമിയിലെന്തിനു നീ പിറന്നു ??

പിച്ചവെക്കും നിനക്കൊപ്പം ,
ചുറ്റിക്കളിക്കാന്‍ പൂബാറ്റകളില്ല,
നറുതേനൂറും പൂക്കളില്ല ,
കിന്നാരം ചൊല്ലാന്‍ അണ്ണാറകണ്ണനുമില്ലാ-
ത്തോരീ ഭൂമിയിലെന്തിനു നീ പിറന്നു .?

 മലയും പുഴയും കാടും  മഴയും
കടലും ..നിനക്ക് സ്വന്തം ചിത്രങ്ങളില്‍ മാത്രം !
മിനെറല്‍ വാട്ടെറിന്‍ സന്തതിയാണ് നീ ,
ടിക്ഷ്യു പേപ്പര്‍ കൊണ്ട് നിന്റെ
മലദ്വാരം വൃത്തിയാക്കാന്‍ നീ
ഈ ഭൂമിയിലെന്തിനു പിറന്നു ?

മാക് ഡൊണാള്‍ഡും പിസ്സായും
സ്വന്തമായ നിന്റെ ജീവിതത്തിനു
മുലപ്പാല്‍ ചുരത്താന്‍ കഴിയാതെ പോയ
ഹതഭാഗ്യ ഞാന്‍ .

വ്യാധികള്‍ കോമരം തുള്ളുന്ന നാട്ടില്‍
നിന്നോടോതൂഞ്ഞലാടാന്‍ സുഹൃത്തുക്കളോ
നിനക്ക് പ്രേമിക്കാന്‍ ഹൃദ്രോഗം ഇല്ലാത്ത പെണ്ണോ
ഇല്ലാത്തോരീ ഭൂമിയിലെന്തിനു നീ പിറന്നു ?

അച്ചനാരെന്നു ചോദിച്ചാല്‍ ,നിന്റെ
കൂടെപ്പിറപ്പിന്റെ  ഒട്ടിയ വയറു വീര്‍പ്പിക്കാന -
ന്യന്‍റെ കൂടെക്കിടന്നോരീയമ്മയുള്ള
ഈ ഭൂമിയിലെന്തിനു നീ പിറന്നു ?

ജെനസഖ്യാരോഗം ബാധിച്ച നാട്ടില്‍
അന്യന്റെ വേസ്റ്റ് നിന്റെ ചുമലില്‍
വീഴുന്ന ഫ്ലാറ്റിന്‍ കുടുസ്സു മുറിയില്‍ ,വെള്ളമില്ലാത്ത
വായുമില്ലാത്താ ആഹാരമില്ലാത്ത ,
ഓസോണ്‍പാളിയുടെ പ്രേഹരമെല്‍ക്കാന്‍ വേണ്ടിമാത്രം
ഈ ഭൂമിയിലെന്തിനു നീ പിറന്നു ?

 നരഭോജികളായ ജെന്മങ്ങള്‍ക്ക് നടുവില്‍
നിന്റെ നിഷ്കളങ്ക മുഖവും മേനിയും ,
വളരുന്ന നിന്റെ ചിന്തയും മനസ്സും ,
ചവിട്ടി അരക്കാന്‍ ഈ അമ്മക്കാവില്ല കുഞ്ഞേ  .

''പൊറുക്കുക '' എന്നൊരു വാക്ക് ചൊല്ലി -കാണ്മതോ??
തലയണക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന്‍ കരിനീലിച്ചൊരു
അമ്പതു സെന്ടിമീറ്റെറിന്‍ രൂപം .

കുഴിച്ചിടാനിടമില്ലാതെ കൊത്തിനുറുക്കി,
ക്ലോസെറ്റില്‍ നിക്ഷേപിക്കും
ഒരമ്മതന്‍ മുഖം ചിന്തയില -
ഗ്നി പടര്‍ത്തുന്നു വര്‍ത്തമാനകാല പരിക്ഷകളെ.