2013, മാർച്ച് 8, വെള്ളിയാഴ്‌ച

നീലക്കണ്ണാടി

നീലക്കണ്ണാടി
____________
ആ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ ഹോസ്റ്റല്‍ മുറിയുടെ കോണില്‍ ഒരു അഭയാര്‍ഥിയെ പോലെ മൊബൈല്‍ കാതിനോട് ചേര്‍ത്ത് വെച്ച് കനം കുറഞ്ഞ ശബ്ദത്തില്‍ മറുതലക്കല്‍ നിന്നും വരുന്ന, പ്രണയം ഘനീഭവിച്ച വാക്കുകള്‍ക്കു കണ്ണുകളില്‍ വിടരുന്ന നാണത്തോടെ മറുപടി കൊടുക്കവേ, ഇളം കാലില്‍ ചെറുവിരലിനോട് ചേര്‍ന്ന് കടിച്ച ചോണനുറുമ്പിനെ വേദന കടിച്ചമര്‍ത്തി കയില്‍ ഞരടി എടുക്കുമ്പോള്‍, അവന്‍റെ വിരലുകള്‍ എന്‍റെ ഗുഹ്യഭാഗങ്ങളില്‍ പ്രണയതീര്‍ഥത്തില്‍ മുങ്ങി നീരാടുക ആയിരുന്നു. പിന്നീട് എപ്പോഴോ ആ വിരലുകള്‍ രാത്രിയുടെ രേതസില്‍ എന്‍റെ ശരീരത്തിന്‍റെ അളവുകോല്‍ നിര്‍മ്മിച്ച്‌, ചുണ്ടിലെ ഒഴുകിയ പ്രണയത്തെ കുടിച്ചു വറ്റിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ കണ്ണുകള്‍ അടച്ചു, വിയര്‍പ്പുതുള്ളികളെ പുല്‍കാനായി ഞാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. അര്‍ദ്ധരാത്രിയുടെ കുറ്റാകൂരിരുട്ടില്‍ നിന്നും പ്രഭാതത്തിന്റെ അരുണിമയിലേക്ക് സൂര്യന്‍ തെന്നിമാറിയപ്പോള്‍, എന്തോ നേടിയ കൃതാര്‍ത്ഥതയോടെ കണ്ണുകള്‍ തുറന്നു നോക്കിയാ ഞാന്‍ കണ്ടത് അപ്പോഴും അടിച്ചു കൊണ്ടിരിക്കുന്ന വിടര്‍ന്ന കൈകളില്‍ ഇരുന്നു വിറയ്ക്കുന്ന എന്‍റെ മൊബൈല്‍ ആണ് .. അത് എടുത്തു വാലൈന്റന്‍സ് ഡേ ആശംസിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു .. പേരറിയാത്ത, നാടറിയാത്ത, കണ്ടിട്ടില്ലാത്ത ഏതോ ഒരാള്‍ക്ക്‌ മുന്‍പില്‍ ഏകാന്തതയുടെ മാനം വിട്ടു ഞാന്‍ നഗ്നയായിരിക്കുന്നു എന്ന്. അറപ്പ് തോന്നിയില്ല, വെറുപ്പും. ...ഷാള് വലിച്ചു തോളത്തിട്ടു ഉറക്കച്ചടവോടെ എങ്കിലും നീലക്കണ്ണാടിയില്‍ എന്‍റെ ശരീരം നോക്കുമ്പോള്‍, അനിര്‍വചനീയമായ ഒരു സംതൃപ്തി തോന്നുന്നുണ്ടായിരുന്നു.. ലോകം വെട്ടി പിടിച്ചതുപോലെ .....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..