2012, മാർച്ച് 25, ഞായറാഴ്‌ച

ശ്മശാനം

ഹാ ,ഇന്നുഞാനുമീ ശ്മാശാനതിനധിപന്‍
വെന്തുകരിഞ്ഞ മംസതിന-
തിര്‍വരമ്പുകള്‍ തീര്‍ക്കാത്തൊരിടത്തില്‍
നക്ഷ്ടമായ സ്വാര്‍ത്ഥതയും പോര്‍വിളികളും .

പോരാടിതളര്‍ന്ന ജീവിതങ്ങള്‍,സൌന്ദര്യ -
വസ്തുക്കള്‍ ലേപനം ചെയ്തു സൂക്ഷിച്ച ,
ദേഹമുപെക്ഷിച്ചു ദേഹിയായ്‌ വിരഹിക്കുന്നു...നഗ്നമായ്‌.

ഇരുപതു വര്‍ഷമായ്‌ ഈ അസ്ഥിക്കൂട്ടതിനിടയില്‍
തന്‍ വാരിയെല്ലിനായ്‌ കാത്തിരിക്കൊന്നോരാള്‍,
പേരറിയാനാകാംക്ഷയോടാരാഞ്ഞെങ്കിലും ,
മന്ദഹസിച്ചുത്തരം നല്‍കിയതിത്രമാത്രം--''ആത്മാവ്''!!

വെറുതെയെങ്കിലും ചോദിച്ചു ഞാനുമൊരു വെള്ളയുടുപ്പ്
പോട്ടിച്ചിരിച്ചാര്‍ത്തട്ടഹസ്സിച്ചുകൊണ്ടവര്‍ ചൊല്ലി ,
എന്തിനുഹേ,വെള്ളയുടുപ്പീ കത്തിക്കരിഞ്ഞ ചാരത്തിനോ,
നാണം മറക്കാന്‍ ..??

ചെയ്തപാപങ്ങളോക്കെയുമീ അന്ധകാരത്തി-
ലലഞ്ഞു തീര്‍ത്തിന്നിതാപോകുന്നു നക്ഷത്രമാ-
യൊന്നരാത്മാവ് യാത്രപറഞ്ഞിറങ്ങുന്നു.

മക്കളുരുട്ടിയ ബെലിചോറിന്‍ നിര്‍വൃതിയില്‍ തിരിഞ്ഞുനോക്കവേ ,
തൊട്ടടുത്തിതാ ഉയരുന്നടുത്താഗ്നിനാളം
പിരിഞ്ഞുപോകുന്നോരാള്‍ക്കൂട്ടത്തെ-
നോക്കിയലറിക്കരയുന്നു ..നിശബ്ദമായ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..